പൊന്‍കുന്നം: ഓട്ടിസം രോഗം ബാധിച്ച യുവാവിനെ മുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. മാസങ്ങളായി തടവില്‍ കഴിഞ്ഞിരുന്ന യുവാവിനെ പോലീസെത്തിയാണ് മോചിപ്പിച്ചത്. കാഞ്ഞിരപ്പള്ളി കുറുക്ക് റോഡില്‍ എകെജെഎം സ്കൂളിന് സമീപം സുമാസ് നിവാസില്‍ കരിമ്പനക്കുന്നേല്‍ സുദര്‍ശനന്റെ മകന് അരുണ്‍ (27)നെയാണ് മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അരുണിന്റെ ബന്ധുക്കള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസും പാരാലീഗല്‍ പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി അരുണിനെ മോചിപ്പിച്ച് തമ്പലക്കാട് പെനുവേല്‍ ആശ്രമത്തിലാക്കി. വീടിന് പുറത്തുള്ള ഒറ്റമുറിയില്‍ ആണ് ഈ ഇരുപത്തേഴുകാരന് തടവില്‍ കഴിഞ്ഞിരുന്നത്. മുറിക്കുള്ളില്‍ ഒരു കട്ടിലും ആഹാരം കഴിക്കാനുള്ള പാത്രവും മാത്രം. പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത് മുറിക്കുള്ളില്‍ തന്നെ.
സംഭവവുമായി ബന്ധപ്പെട്ട് അരുണിന്റെ അച്ഛന് സുദര്ശനന്(63) രണ്ടാം ഭാര്യ ശാന്തി(30) എന്നിവരെ കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. സുദര്‍ശനനും സഹോദരനും തമ്മില്‍ കിണര്‍ വെള്ളം എടുക്കുന്നത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ ഇരുകൂട്ടരും കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ബന്ധുക്കളാണ് അരുണ്‍ വീട്ടില്‍ തടവിലാണെന്ന വിവരം പോലീസിനെ അറിയിച്ചത്.
കടുത്ത രോഗ ബാധിതനായ അരുണ്‍ മണ്ണംപ്ലാവ് കാര്‍മ്മല്‍ ആശുപത്രിയല്‍ ചികില്‍സ കഴിഞ്ഞിരുന്നയാളാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: