Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യക്ക് 59 റണ്‍സ് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 08:08 am IST
in Cricket

ധര്‍മ്മശാല: വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച വിജയം. 59 റണ്‍സിനാണ് ടീം ഇന്ത്യ കരീബിയന്‍ പടയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 330 റണ്‍സ് അടിച്ചുകൂട്ടിയതോടെ 331 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത്. 48.1 ഓവറില്‍ 271 റണ്‍സിന് വിന്‍ഡീസിനെ ഓള്‍ ഔട്ടാക്കിയാണ് ധോണിപ്പട വിജയം പിടിച്ചെടുത്തത്. 106 പന്തില്‍ നിന്ന് 112 റണ്‍സുമായി മര്‍ലോണ്‍ സാമുവല്‍സ് പൊരുതിനോക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്‌ലിയുടെ (127) സെഞ്ചുറിയുടെയും 71 റണ്‍സെടുത്ത സുരേഷ് റെയ്‌നയുടെയും 68 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും 35 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും കരുത്തിലാണ് 330 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെയും ശിഖര്‍ ധവാനും ചേര്‍ന്ന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 70 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഒടുവില്‍ 35 പന്തില്‍ നിന്ന് 6 ഫോറും ഒരു സിക്‌സറുമടക്കം 35 റണ്‍സെടുത്ത ശിഖര്‍ ധവാനെ റസ്സലിന്റെ പന്തില്‍ ഡാരന്‍ ബ്രാവോ പിടികൂടിയതോടെയാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. തുടര്‍ന്നെത്തിയ കോഹ്‌ലി തുടക്കം മുതലേ മികച്ച ഫോമിലേക്കുയര്‍ന്നു. രഹാനെയും കോഹ്‌ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ രഹാനെ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി.

61 പന്തില്‍ നിന്ന് ആറ് ഫോറുകളുടെ അകമ്പടിയോടെയാണ് രഹാനെ 50 തികച്ചത്. പിന്നീട് സ്‌കോര്‍ 142-ല്‍ എത്തിയപ്പോള്‍ 79 പന്തില്‍ നിന്ന് 68 റണ്‍സെടുത്ത രഹാനെയെ ബെന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ രണ്ടാം വിക്കറ്റു ആതിഥേയര്‍ക്ക് നഷ്ടമായി. തുടര്‍ന്നെത്തിയ റെയ്‌നയും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. കോഹ്‌ലിയും റെയ്‌നയും ഒത്തുചേര്‍ന്നതോടെ ഇന്ത്യയുടെ സ്‌കോറിംഗിനും വേഗം കൂടി. മൂന്നാം വിക്കറ്റില്‍ 138 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതിനിടെ കോഹ്‌ലിയും റെയ്‌നയും അര്‍ദ്ധസെഞ്ച്വറിയും മറികടന്നു. കോഹ്‌ലി 65 പന്തില്‍ നിന്നും റെയ്‌ന 46 പന്തില്‍ നിന്നുമാണ് 50ലെത്തിയത്. 37.1 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 200ഉം കടന്നു. ഒടുവില്‍ 44.4 ഓവറില്‍ സ്‌കോര്‍ 280-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞത്.

58 പന്തില്‍ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്‌സറുമടക്കം 71 റണ്‍സെടുത്ത റെയ്‌നയെ ടെയ്‌ലറുടെ പന്തില്‍ രാംദിന്‍ പിടികൂടി. റെയ്‌ന പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധോണി (6), രവീന്ദ്ര ജഡേജ (2) എന്നിവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ ഇന്ത്യന്‍ സ്‌കോര്‍ 286 റണ്‍സിലെത്തിയപ്പോള്‍ വിരാട് കോഹ്‌ലി സെഞ്ച്വറി പൂര്‍ത്തിയാക്കി. 101 പന്തില്‍ നിന്ന് 12 ഫോറും ഒരു സിക്‌സറുമടക്കമാണ് കോഹ്‌ലി മൂന്നക്കം കടന്നത്. കരിയറിലെ 20-ാം സെഞ്ച്വറിയാണ് കോഹ്‌ലി നേടിയത്. ഒടുവില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ കോഹ്‌ലി റണ്ണൗട്ടായി മടങ്ങി. 114 പന്തില്‍ നിന്ന് 13 ഫോറും മൂന്ന് സിക്‌സറുമടക്കം 127 റണ്‍സെടുത്താണ് കോഹ്‌ലി റണ്ണൗട്ടായത്. 7 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു. വിന്‍ഡീസിന് വേണ്ടി ടെയ്‌ലര്‍, ഹോള്‍ഡര്‍, റസ്സല്‍, ബെന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.

331 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്‌കോര്‍ബോര്‍ഡില്‍ വെറും ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ സന്ദര്‍ശകര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 11 പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന ഡ്വെയ്ന്‍ സ്മിത്തിനെ ഉമേഷ് യാദവിന്റെ പന്തില്‍ മുഹമ്മദ് ഷാമി മിഡ് ഓണില്‍ പിടികൂടി. പരമ്പര ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിനാല്‍ വിന്‍ഡീസ് ടീം ആര്‍ക്കോ വേണ്ടി കളിക്കുന്ന രീതിയിലാണ് ബാറ്റ് ചെയ്തത്. ഒരിക്കലും വിജയിക്കാനുള്ള ഒരു ശ്രമവും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല.

സ്‌കോര്‍ 11 ഓവറില്‍ 27 റണ്‍സിലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 31 പന്തുകള്‍ നേരിട്ട് ആറ് റണ്‍സ് മാത്രമെടുത്ത കീറണ്‍ പൊള്ളാര്‍ഡിനെ ഭുവനേശ്വര്‍കുമാറിന്റെ പന്തില്‍ സ്ലിപ്പില്‍ ധവാന്‍ പിടികൂടി. ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനേക്കാള്‍ മോശമായിരുന്നു വെടിക്കെട്ട് ബാറ്റ്‌സ്മാനായ പൊള്ളാര്‍ഡിന്റെ പ്രകടനം. പിന്നീസ് സ്‌കോര്‍ 83-ല്‍ എത്തിയപ്പോള്‍ 40 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയെ അക്ഷര്‍ പട്ടേല്‍ ബൗള്‍ഡാക്കി. പിന്നീട് സ്‌കോര്‍ 120-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. 9 റണ്‍സെടുത്ത രാംദിനെ ജഡേജയുടെ പന്തില്‍ അക്ഷര്‍ പട്ടേല്‍ പിടികൂടി. ഒരു പന്തിന്റെ ഇടവേളക്കുശേഷം അഞ്ചാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. രണ്ട് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന ബ്രാവോയെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയ റസ്സല്‍ വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവെച്ചത്. എന്നാല്‍ സ്‌കോര്‍ 222-ല്‍ എത്തിയപ്പോള്‍ 23 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത റസ്സലിനെ ഉമേഷ് യാദവ് ബൗള്‍ഡാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.