മാഡ്രിഡ്: എബോള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌പെയിനില്‍ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എബോള രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനായി മാഡ്രിഡിലെ അഡോള്‍ഫോ സുവാരസ് ബരജാസ് വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രോഗ ലക്ഷണങ്ങളുമായി നാല് പേരെ കണ്ടെത്തിയത്. ഇവരിലൊരാള്‍ നൈജീരിയന്‍ സ്വദേശിയാണ്.
















