മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി കാഴ്ചവെയ്ക്കുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. പ്രമുഖ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍ ചേര്‍ത്താണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാളെയാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ്. രണ്ടിടത്തും ഇന്നലെ പ്രചാരണം കഴിഞ്ഞു.
ബിജെപിക്ക് മുന്‍തൂക്കം, ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് എന്‍സിപി കോട്ടകളായ വിദര്‍ഭയിലും മറാത്ത്വാഡയിലും ഇക്കുറി ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്നാണ് പോള്‍ സര്‍വ്വേകളും വ്യക്തമാക്കിയിരുന്നത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലും ബിജെപിക്കാകും മേല്‍ക്കൈ.
മാത്രമല്ല മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വര്‍ദ്ധിച്ചതായും പത്രം വിലയിരുത്തുന്നു. മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്രയും സമയം നിയമസഭാ തെരഞ്ഞെടുപ്പിന് നീക്കിവയ്ക്കുന്നത്. ഗ്രാമഗ്രാമാന്തരങ്ങളില്‍ പോലും മോദി പ്രസംഗിച്ചു. അവയ്ക്കെല്ലാം വന്‍ജനക്കൂട്ടമാണ് പങ്കെടുത്തത്. പ്രതികരണം മെച്ചമായിരുന്നു. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഏകനാഥ് ഖാഡ്സെ പറഞ്ഞു. അധികാരം നിലനിര്‍ത്തുക വളരെ ക്ളേശകരമാകുമെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.
ഒരു ഭാഗത്ത് മോദിക്കാറ്റ് ആഞ്ഞടിക്കുകയാണ്. മറുഭാഗത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ത്തന്നെ തോല്‍വി സമ്മതിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് തുടര്‍ന്നു. നല്ല പ്രതിച്ഛായയുള്ള മുഖ്യമന്ത്രി പ്രഥ്വി രാജ് ചവാന് ഒറ്റയ്ക്കാണ് ഇപ്പോള്‍ അവിടെ കാര്യങ്ങള്‍ ഓടിക്കുന്നത്. എന്‍സിപിയെ നേരിടാനും ചവാന് കഴിയും. എന്നാല്‍ എംപിസിസി സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. പ്രമുഖ നേതാക്കള്‍ ആരും പ്രചാരണത്തിനില്ല.
രാഹുല്‍ ഗാന്ധിയും സോണിയയും ഏതാനും പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തുവെങ്കിലും അവയ്ക്ക് ഒരു സ്വാധീനവും ഉണ്ടാക്കാാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ശിവസേന ശക്തമായി രംഗത്തുണ്ടെങ്കിലും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുണ്ടാക്കുന്ന ആശയക്കുഴപ്പം ചില്ലറയല്ല. രാജ് താക്കറെയുമായി ബന്ധമുണ്ടാക്കുന്നതില്‍ ഉദ്ധവ് താക്കറെയ്ക്ക് വീഴ്ച പറ്റി. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: