ന്യൂദല്‍ഹി: ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് ഭാരതത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളത്തിന്റെ നുഴഞ്ഞുകയറ്റം. ആയിരത്തോളം സായുധ സൈനികരാണ് ഭാരതത്തിന്റെ അതിര്‍ത്തിയില്‍ അഞ്ച് കിലോമീറ്റര്‍ കടന്നുകയറിയത്.
ലഡാക്കിലെ ചുമാര്‍ സെക്ടറിലാണ് ചൈനീസ് സേന കടന്നുകയറിയത്. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ചുമാര്‍ സെക്ടറില്‍ ചൈനീസ് സൈന്യം കടന്നുകയറിയത്. നേരത്തേ ഡെംചോക്കില്‍ 40 ചൈനീസ് സൈനികര്‍ കടന്നു കയറിയിരുന്നു.കഴിഞ്ഞ ദിവസം ഇരു വിഭാഗവും നടത്തിയ ഫ്ളാഗ് മീറ്റിങ് തീരുമാനമാവാതെ പിരിയുകയായിരുന്നു.
അതിര്‍ത്തിയിലെ നില ദേശീയ സുരക്ഷാ ഉപദേശകന് അജിത് ജോവാള് ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. ചുമാറില്‍ അന്താരാഷ്ട്ര അതിര്‍ത്തി ഭേദിച്ച് ചൈനീസ് സേന അതിര്‍ത്തിയിലൂടെ റോഡ് നിര്‍മ്മാണത്തിന് ശ്രമിച്ചതിനെ ഭാരതം ശക്തമായി എതിര്‍ത്തിരുന്നു.
ചൈനീസ് പ്രസിഡന്റുമായി നടക്കുന്ന ചര്‍ച്ചക്കിടെ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി അതിര്‍ത്തി പ്രശ്നം ഉന്നയിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: