ശ്രീനഗര്‍: ജമ്മുകാശ്്മീരില് പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് പത്തു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ പൂണ്ട നിലയിലായിരുന്നു. ഉദംപൂര്‍ ജില്ലയിലെ പുഞ്ചാര്‍ സദാ ഗ്രാമത്തിലാണ് പ്രളയം രൂക്ഷമായി ബാധിച്ചത്.
ശക്തമായ മഴയ്ക്ക് ശമനം ഉണ്ടായതോടെ ദുരന്ത നിവാരണ സേന തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. ഇതുവരെ 10 മൃതദേഹങ്ങളാണ് കണ്ടെടുക്കാനായത്. എന്നാല്‍ 31 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇവരും മരിച്ചതായാണ് കരുതുന്നത്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പ്രളയം രൂക്ഷമായി ബാധിച്ചിട്ടുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: