ന്യൂദല്‍ഹി: സമ്പൂര്‍ണ്ണ സാക്ഷരതയെന്ന ലക്ഷ്യം കൈവരിക്കാന്‍ രാജ്യമൊന്നാകെ സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര മാനവശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനി ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര സാക്ഷരതാ ദിനാഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.
എല്ലാത്തരം വളര്‍ച്ചക്കും വിദ്യാഭ്യാസം അനിവാര്യമാണ്. ഭരണഘടനാവകാശങ്ങള്‍ വിനിയോഗിക്കാനും വിദ്യാഭ്യാസം സഹായിക്കുന്നു. 1951-ല്‍ 18.3 ശതമാനമായിരുന്ന സാക്ഷരതാ നിരക്ക് 2011 -ല്‍ 73 ശതമാനമായി. എന്നാല്‍ കണക്കുകള്‍ കാണിക്കുന്നത് ഇന്നും ആണ്-പെണ് സാക്ഷരതയില്‍ അന്തരമുണ്ടെന്നാണ്. അതേപോലെ പിന്നോക്ക വിഭാഗത്തിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും സാക്ഷരതാ നിരക്ക് കൂറവാണ്. ഇവര്‍ക്കിടയിലെ വിദ്യാഭ്യാസ നിരക്ക് കൂട്ടുകയാണ് സര്‍ക്കാരിന്റെ ഒരു ദൗത്യം.
വിദ്യാഭ്യാസം പല സ്ത്രീകള്‍ക്കും ആത്മവിശ്വാസം നല്കുന്നു. അവര്‍ സ്വാശ്രയ ഗ്രൂപ്പുകളുണ്ടാക്കി സാമ്പത്തിക നില ഭദ്രമാക്കുന്നു. സാക്ഷരതയാണ് സ്ത്രീശാക്തീകരണത്തിന്റെ താക്കോല്‍. ഈ വേളയില്‍ സമ്പൂര്‍ണ്ണ സാക്ഷരതയെന്ന ലക്ഷ്യം നേടാന്‍ സര്‍വരും ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സ്മൃതി ഇറാനി ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: