മൊറീന: മധ്യപ്രദേശില്‍ യുവതിക്ക് നേരെ ആസിഡ് പ്രയോഗം നടത്തിയ യുവാവിന് വധശിക്ഷ. തദ്ദേശ കോടതിയാണ് ഉത്തരവിറക്കിയത്. ആസിഡ് അക്രമണം നടത്തിയ ജോഗേന്ദ്ര തോമറിനെ(28)യാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. അക്രമണത്തിനിരയായ റൂബിയെന്ന(24) പെണ്‍കുട്ടി ഗുരുതര പരിക്കുകളോടെ മരണത്തിന് കീഴടങ്ങി.
തന്റെ കൂടെ ജീവിക്കാന്‍ വിസമതിച്ചതിനെ തുടര്‍ന്ന് തോമര്‍ ഉറങ്ങികിടന്ന പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. മൊറീനയിലെ പോഴ്സ നഗരത്തിലെ യുവതിയുടെ വീട്ടില്‍ വച്ച് തന്നെയായിരുന്നു പ്രതി ആസിഡ് അക്രമം നടത്തിയത്.
ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ മതിയാവില്ലെന്നും അതിനാല്‍ തന്നെ പ്രതി വധശിക്ഷ അര്‍ഹിക്കുന്നെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തോമറിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: