ചെന്നൈ: ഇന്ത്യയുടെ ചൊവ്വ പര്യവേഷണ പേടകം മംഗള്യാന് ലക്ഷ്യത്തിലേക്കുള്ള ദൂരത്തില്‍ 5400 ലക്ഷം കിലോമീറ്ററുകള്‍ പിന്നിട്ടു.യാത്രയുടെ 80 ശതമാനത്തോളം ദൂരമാണിത്.സെപ്തംബര്‍ 24ന് മംഗള്യാന് ചൊവ്വായിലെത്തുമെന്നാണ് പ്രതീക്ഷ.ഉപഗ്രഹവും അതിലെ പേലോഡുകളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു.
ജൂണ്‍ 11ന് ഉപഗ്രഹത്തിന്റെ ഭ്രമണപഥം ശരിയാക്കുന്ന രണ്ടാമത്തെ നടപടിയും പൂര്‍ത്തിയാക്കിയിരുന്നു. പേടകത്തിന്റെ വേഗതയില്‍ വര്‍ദ്ധന വരുത്തിയാണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നത്.കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്നും മംഗള്യാന് വിക്ഷേപിച്ചത്.ഡിസംബര്‍ ഒന്നിന് ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിച്ചു മംഗള്യാന് സൂര്യന്റെ ആകര്‍ഷണ വലയത്തില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: