ന്യൂദല്‍ഹി: വിശ്വഹിന്ദു പരിഷത്ത് സീനിയര്‍ വൈസ്പ്രസിഡന്റായിരിക്കെ അന്തരിച്ച ആചാര്യ ഗിരിരാജ് കിഷോറിന്റെ ദേഹ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും അനുശോചിച്ചു.
”മാതൃരാജ്യത്തിന്റെ സേവനത്തിനു വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു ആചാര്യ ഗിരിരാജ് കിഷോറിന്റേത്. എന്റെ ആദരാഞ്ജലികള്‍, ” വിദേശ യാത്രയിലായ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
”ആചാര്യയുടെ വിയോഗം ഏറെ ദുഃഖിപ്പിക്കുന്നതാണ്. രാജ്യത്തിനു വേണ്ടി അര്‍പ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതം.
അദ്ദേഹം രാമജന്മഭൂമി പ്രക്ഷോഭത്തോടൊപ്പം തുടക്കം മുതല്‍ അവസാന നാളുകള്‍ വരെ ഉണ്ടായിരുന്നു. അദ്ദേഹത്തിന് എന്റെ അന്ത്യാഞ്ജലി,” ആഭ്യന്തരമന്ത്രി പ്രൊഫ. രാജ്നാഥ് സിംഗ് പറഞ്ഞു.
”സാമൂഹ്യ സേവനത്തിനു ജീവിതം സമര്‍പ്പിച്ച ആചാര്യ ഗിരിരാജ് കിഷോര്‍ മരണാനന്തരം ഭൗതിക ദേഹം പഠനാവശ്യങ്ങള്‍ക്കു നേരത്തേ നല്കിയിരുന്നതു വഴി സേവനത്തിന്റെ ഉത്തമമാതൃകയാവുകയായിരുന്നുവെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ദേഹ വിയോഗം ഏറെ ദുഃഖിപ്പിക്കുന്നുവെന്നു പറഞ്ഞ അമിത് ഷാ ജീവിതാന്ത്യം വരെ സാമൂഹ്യ സേവനത്തിനു സമയം കണ്ടെത്തിയ ആളായിരുന്നു അദ്ദേഹമെന്ന് അനുസ്മരിച്ചു.
അദ്ധ്യാപകനായി ജോലി തുടങ്ങിയെങ്കിലും അതിവേഗം ആര്‍എസ്എസ് സമ്പൂര്‍ണ്ണ സമയ പ്രവര്‍ത്തകനായി. ആര്‍എസ്എസ്, ജനസംഘം, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലൂടെ അദ്ദേഹം സമാജ സേവനം ചെയ്തു. പിന്നീട് ഭഗവാന് ശ്രീ രാമചന്ദ്രന്റെ സേവക്കായി സര്‍വവും സമര്‍പ്പിച്ചു. സംഘടനയുടെ നിരോധിത കാലത്ത് ജയില്‍വാസം അനുഭവിച്ചു. ത്യാഗത്തിന്റെയും നിര്‍ഭയത്തിന്റെയും പ്രതീകമായി. ഭൗതിക ദേഹം പഠനാവശ്യങ്ങള്‍ക്കു വിനിയോഗിക്കാന്‍ സമര്‍പ്പിച്ച അദ്ദേഹം അവിടെയും മാതൃകയായി. അദ്ദേഹം എക്കാലത്തും ജനങ്ങള്‍ക്കു പ്രേരണയായിരിക്കും. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു,” അമിത് ഷാ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: