ദല്‍ഹി : ബംഗളുരു സ്ഫോടന കേസില്‍ തടവില്‍ കഴിയുന്ന മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്ങ്ങളുണ്ടെന്നും ചികിത്സക്ക് ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച്ചയാണ് മദനി സുപ്രിം കോടതിയെ സമീപിച്ചത്.
കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതി ഉത്തരവ് ലംഘിച്ചെന്ന് ആരോപിച്ചാണ് മദനി സുപീം കോടതിക്ക് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ ജാമ്യം ലഭിക്കാനായി മദനി കള്ളം പറയുകയാണെന്നും മദനിക്ക് ആവശ്യമായ എല്ലാ ചികിത്സയും കര്‍ണാടക സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും ഇത് വരെ നാല് ലക്ഷം രൂപ ചികിത്സയ്ക്കായി ചെലവാക്കിയെന്നും കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: