തിരുവനന്തപുരം: ഇപിഎഫ് പദ്ധതിപ്രകാരമുള്ള കുറഞ്ഞപെന്‍ഷന്‍ പ്രതിമാസം ആയിരം രൂപയാക്കി ഉയര്‍ത്താനുള്ള തീരുമാനം നടപ്പിലാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിലെ ഇ.പി.എഫ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് പെന്ഷന് ആയിരം രൂപയായി വര്‍ധിപ്പിച്ചത്. ഇത് സംബന്ധിച്ച് ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. 5.5 കോടി പേര്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് ഈ ഉത്തരവ്. ഇത് സംബന്ധിച്ച തീരുമാനത്തിന്റെ പകര്‍പ്പ് ഇതു വരെ സംസ്ഥാന സര്‍ക്കാറിന് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
പറമ്പിക്കുളം-ആളിയാര്‍ കരാറനുസരിച്ച് കേരളത്തിന് അവകാശപ്പെട്ട വെള്ളം നേടിയെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ എല്ലാവിധ നടപടികളുമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമനടപടിയിലൂടെയും ഉഭയകക്ഷി കരാറിലൂടെയും ഇത് സാധ്യമാക്കും. കേരളത്തിന് വെള്ളം കിട്ടിയാലും അത് വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിന് ജലവിഭവ വകുപ്പിന്റെയും വൈദ്യുതിബോര്‍ഡിന്റെയും ഏകോപനം ആവശ്യമാണ്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: