തിരുവനന്തപുരം: പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ നദീസംയോജനത്തെ കേരളം ശക്തമായി എതിര്‍ക്കുമെന്ന് മന്ത്രി പി.ജെ.ജോസഫ്. തമിഴ്നാടിന് നല്കാന് അധിക ജലമില്ലെന്ന ഐഐടിയുടെ റിപോര്‍ട്ടിനെ തമിഴ്നാട് ഇതുവരെ എതിര്‍ത്തിട്ടില്ല. തമിഴ്നാട് വീണ്ടും അവകാശവാദമുന്നയിച്ചാല്‍ എന്തു ചെയ്യണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എന്നാല്‍, നേരത്തെ ഉന്നതാധികാര സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്കുവന്നപ്പോള്‍ തമിഴ്നാട് അവകാശവാദം ഉന്നയിക്കുകയോ കേരളത്തിന്റെ വാദങ്ങളെ എതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
മുന്‍ ബിജെപി സര്‍ക്കാറിന്റെ കാലത്താണ് കേരളത്തിലെ പമ്പ നദിയെയും തമിഴ്നാട്ടിലെ വൈപ്പാര്‍ നദിയെയും സംയോജിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. കേരളം തുടക്കം മുതല്‍ ഈ പദ്ധതിയെ എതിര്‍ത്തിരുന്നു. പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നവും കേരളം ചൂണ്ടിക്കാട്ടി. എന്നാല്‍ നദീസംയോജനത്തിലൂടെ ലഭിക്കുന്ന വെള്ളം ശേഖരിക്കാനായി തമിഴ്നാട് ഡാം നിര്‍മ്മിച്ചതോടെ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തി. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് പ്രശ്ന പരിഹാരമുണ്ടാക്കാനാണ് കോടതി നിര്‍ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ഈ സാമ്പത്തിക വര്‍ഷം പുതുതായി 4.19 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളില്‍ പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നതിന് പഠനം നടത്താന്‍ 5.85 കോടി രൂപ അനുവദിക്കും.
പൊട്ടലും ചോര്‍ച്ചയും സംഭവിക്കുന്ന കോണ്‍ക്രീറ്റ് പൈപ്പുകളും എ.സി പൈപ്പുകളും ഒഴിവാക്കും. നഗരപ്രദേശങ്ങളില്‍ ഏറ്റെടുക്കുന്ന കുടിവെള്ള പദ്ധതികളില്‍ പൈപ്പിന്റെ ഏറ്റവും കുറഞ്ഞവ്യാസം 150 എം.എം ആയും ഗ്രാമപ്രദേശങ്ങളില്‍ 80എംഎം ആയും നിജപ്പെടുത്തി. ഉപയോക്താക്കള്‍ക്ക് പുതിയ കണക്ഷന് എടുക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ച് പുതിയ കണക്ഷന് നല്‍കുന്നതിനുള്ള അധികാരം അസി. എന്‍ഞ്ചിനീയര്‍ക്ക് നല്കി. നേരത്തെ ഇത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കായിരുന്നു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കൊച്ചി കോര്‍പ്പറേഷനുകളിലേക്കും 15 മുനിസിപ്പാലിറ്റികളിലേക്കുമായി 2384 കോടിരൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനായി കേന്ദ്രത്തില്‍ വീണ്ടും അപേക്ഷ നല്‍കും. കൊച്ചി കുടിവെള്ള പദ്ധതി ഒക്ടോബര്‍ മാസത്തോടെ കമ്മീഷന് ചെയ്യും. കുട്ടനാട് പ്രദശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 70 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കി. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇടമലയാര്‍ പദ്ധതിയുടെ ഭാഗിക കമ്മീഷനിങ് ഡിംസംബറില്‍ നടത്തും. മൂവാറ്റുപുഴവാലി പദ്ധതി അടുത്ത വര്‍ഷം ആരംഭത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: