തിരുവനന്തപുരം: പ്രവാസിക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാനുള്ള പ്രായപരിധി 60 വയസായി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി കെ.സി ജോസഫിന് വേണ്ടി മന്ത്രി കെ.ബാബു നിയമസഭയെ അറിയിച്ചു. 2009 ലെ നിയമപ്രകാരമാണ് ബോര്‍ഡില്‍ അംഗമാകാനുള്ള പ്രായപരിധി 55 ആയി നിശ്ചയിച്ചത്.
എന്നാല്‍ 55 കഴിഞ്ഞ നിരവധി പേരും ബോര്‍ഡില്‍ അംഗമായി. ഈ സാഹചര്യത്തിലാണ് പരിധി 60 വയസ് ആയി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുന്നത്. ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയവര്‍ക്ക് സ്വയംസംരംഭങ്ങള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ നല്കുന്ന സബ്സിഡിയും ക്ഷേമനിനിധി ബോര്‍ഡില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണനിയിലുണ്ടെന്നും കെ.വി അബ്ദുള്‍ ഖാദറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
2014 മെയ് വരെയുള്ള കാലയളവില്‍ പ്രവാസിക്ഷേമനിധി ബോര്‍ഡില്‍ നിന്നും 426 പേര്‍ക്ക് 80.27 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. മരിച്ച പ്രവാസികളുടെ 229 കുടുംബങ്ങള്‍ക്ക് 59.80 ലക്ഷം രൂപയും ചികിത്സാസഹായമായി 117 പേര്‍ക്ക് 16.51 ലക്ഷം രൂപയും വിവാഹധനസഹായമായി 789 പേര്‍ക്ക് 3.90 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ക്ഷേമനിധി ബോര്‍ഡില്‍ 1,27,639 പേര് അംഗത്വം നേടി. 2014 ജൂലൈ മുതല്‍ പെന്ഷന് നല്കാന് നടപടിയെടുക്കും. അംഗത്വഫീസ് കുടിശിക വരുത്തിയവര്‍ക്ക് അത് പൂര്‍ണമായും അടച്ചാല്‍ മാത്രമേ അംഗത്വം നിലനിര്‍ത്താനാകു. ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയവര്‍ക്ക് സ്വയം തൊഴില്‍ പദ്ധതി ആരംഭിക്കാന്‍ 20 ലക്ഷം രൂപ വായ്പ നല്‍കുന്നുണ്ട്. 2013-14 ല്‍ വായ്പക്കായി അപേക്ഷ നല്കിയ 20,130 പേരില്‍ നിന്നും സൂക്ഷ്മപരിശോധനക്ക് ശേഷം 2868 പേരെ തെരഞ്ഞെടുത്തു. ഇതില്‍ വായ്പ ലഭിക്കുന്നതിന് അര്‍ഹത നേടിയ 889 പേരില്‍ 210 പേര്‍ക്ക് വായ്പ നല്കി 1.48 കോടി സബ്സിഡിയായി നല്‍കിയെന്നും മന്ത്രി പറഞ്ഞു.
തിരക്കുള്ള സമയത്ത് യാത്രനിരക്ക് വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്ക് എതിരെ സംസ്ഥാനം കേന്ദ്രസര്‍ക്കാറില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി വരുന്നുണ്ട്. ഗള്‍ഫിലേക്ക് മതിയായ വിമാനസൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നോര്‍ക്കയും കേന്ദ്രവ്യോമയാന മന്ത്രാലയത്തിനും എയര്‍പോര്‍ട്ട് അതോറിറ്റിക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനും കത്തയച്ചിട്ടുണ്ടെന്നും മന്ത്രി കെ.ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: