കൊച്ചി: സംസ്ഥാനത്ത് പട്ടികജാതി, വര്‍ഗ വിഭാഗങ്ങളിലെ പ്രധാന അധ്യാപകരെയും ജീവനക്കാരെയും മുന്നറിയിപ്പില്ലാതെ സ്ഥലംമാറ്റുന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പി എം വേലായുധന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥലമാറ്റത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും യാഥാര്‍ഥ്യം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് സര്‍ക്കാരില്‍ പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് നിലനില്‍പ്പില്ലാതായി. എറണാകുളം ജില്ലയിലെ രണ്ട് പ്രധാന അധ്യാപകരെ ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി അകാരണമായി സ്ഥലംമാറ്റി. തെക്കേ എഴിപ്പുറം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ കെ ആര് പവിത്രന്, ചൊവ്വര ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ എം കെ സീത എന്നിവരെ സ്ഥലംമാറ്റിയത് ഇതിന് ഉദാഹരണമാണ്. മന്ത്രി മുനീറിന്റെ ഗണ്‍മാന്റെ ഭാര്യയും അധ്യാപികയുമായ സുബൈദയുടെ പരാതിയിലാണ് കെ ആര് പവിത്രനെ സ്ഥലം മാറ്റിയത്. സംസ്ഥാനത്ത് അഞ്ചാംസ്ഥാനത്തുള്ള സ്കൂളാണിത്. നിര്‍മാണ പ്രവര്‍ത്തികളിലെ അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാണിച്ചതിനാണ് എം കെ സീതയെ തിരുമാറാടിയിലേക്ക് സ്ഥലം മാറ്റിയത്. പിടിഎ പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം, എംഎല്‍എ എന്നിവരുടെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു നടപടി.
വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി വിഭാഗങ്ങളെ വളഞ്ഞ്പിടിച്ച് പ്രാഥമിക അന്വേഷണം പോലും നടത്താതെ സ്ഥലംമാറ്റുകയാണ്. വിദ്യാര്‍ഥികള്‍ക്ക് ലംപ്സം ഗ്രാന്റ്, സ്കോളര്‍ഷിപ്പ് എന്നിവ ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണം. രണ്ട് അധ്യാപകരെയും തിരികെ കൊണ്ടുവരാന്‍ നടപടിയെടുക്കണമെന്നും പി എം വേലായുധന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: