മൂവാറ്റുപുഴ: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ വഴി നടപ്പിലാക്കിയ കൂട്ടിനൊരു കുഞ്ഞാട് പദ്ധതി കേരള സര്‍ക്കാര്‍ നിര്‍ത്തലാക്കി. മൃഗസംരക്ഷണ സംഘടനായ ‘ദയ’യുടെ സെക്രട്ടറി പി.ബി. രമേശ്കുമാര്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി.ആര്. രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ ഈ ഉത്തരവ്. സ്കൂള്‍ കുട്ടികള്‍ ഒരു ആട്ടിന്‍ കുട്ടിയെ ആയിരം രൂപ വിലയിട്ട് നല്കി, 8മാസം വളര്‍ത്തിയ ശേഷം മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയ്ക്ക് തിരികെ നല്കുന്ന പദ്ധതിയാണ് ‘കൂട്ടിനൊരു കുഞ്ഞാട് ‘.
ആര്‍ട്ടിക്കള്‍ 51(എ) (ജി) പ്രകാരം ഭരണഘടന വിഭാവനം ചെയ്യുന്ന ‘ജീവജാലങ്ങളോട് കാരുണ്യം’ എന്നിതിന് വിരുദ്ധമാണ് ഈ പദ്ധതി. അരുമയായി സ്നേഹിച്ച് വളര്‍ത്തിയ സഹജീവിയെ കൊല്ലാനായി തിരികെ നല്കുന്ന ഈ പദ്ധതി കുരുന്നു മനസ്സുകളില്‍ ഹിംസാത്മക ചിന്ത വളര്‍ത്തുമെന്ന് ‘ദയ’യുടെ ഹര്‍ജിയില്‍ ചൂണ്ടി കാണിച്ചിരിക്കുന്നു.
ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2013 സെപ്റ്റംബര്‍ 3-ന് കല്ലറ സെന്റ് തോമസ് ഹൈസ്കൂളില്‍ വച്ചാണ് നടന്നത്. അന്താരാഷ്ട്ര മൃഗസംരക്ഷണ സംഘടനയായ ‘ബ്യൂട്ടി വിതൗട്ട് ക്രൂവല്‍റ്റി’ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും ഈ പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് പരാതി നല്‍കിയിരുന്നു.
ആടുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കുട്ടികള്‍ക്ക് സ്വന്തമായി വലിയ ബുദ്ധിമുട്ടില്ലാതെ ചെറിയ വരുമാനം ഉണ്ടാക്കുന്നതിനുമായി ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഈ പദ്ധതി നടപ്പിലാക്കുന്നത് മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് വഴിയാണ്. 2,500/-രൂപ വിലയുള്ള ആട്ടിന്‍ കുട്ടിയെ 1,500/-രൂപ ഗവ. സബ്സിഡി കിഴിച്ച് 1,000/- രൂപ കുട്ടികളില്‍ നിന്നും വാങ്ങി അവര്‍ക്ക് വളര്‍ത്തുന്നതിനായി സവന്തമായി നല്കുന്നു. അങ്ങിനെ 100 കുട്ടികള്‍ക്ക് ആട്ടിന്‍ കുട്ടികളെ നല്കി.
സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബ് 5മുതല്‍ 10വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് നല്‍കുന്നത്. കുട്ടികള്‍ക്ക് കൃത്യമായ മാര്‍ക്കറ്റ് വില ലഭ്യമാക്കി ആടുവളര്‍ത്തല്‍ ലാഭകരമാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതിനും അതില്‍ താല്പര്യമുണ്ടാകുന്നതിനും ഇടനിലക്കാരുടെ ലാഭം കൂടി കുട്ടികള്‍ക്ക് ലഭിക്കുന്നതിനുമാണ് മീറ്റ പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് ഇപ്രകാരം ചെയ്യുന്നത്. ഈ പദ്ധതി വ്യാപകമായി നടപ്പാക്കിയാല്‍ ഭാവിയില്‍ മീറ്റ പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ ആട്ടിറച്ചി ലഭ്യത വര്‍ദ്ധിക്കുമെന്നും കൂടി ലക്ഷ്യമിട്ടാണ് ഈ പദ്ധതി കൊണ്ടുവന്നത്.
കേസ് കോടതിയില്‍ എത്തിയതോടെ ഈ പദ്ധതി തന്നെ അവസാനിപ്പിച്ചതായി കാണിച്ച് ഗവണ്മെന്റ് പ്ലീഡര്‍ ഉറപ്പ് കൊടുക്കുകയായിരുന്നു. ‘ദയ’യ്ക്ക് വേണ്ടി അഡ്വ. കാളീശ്വരം രാജ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: