കൊച്ചി: പാചക വാതക വില മാസം തോറും പത്തു രൂപ വീതം കൂട്ടും, ഡീസല്‍ വില അഞ്ചു രൂപ വീതം കൂട്ടും, ഇനി നല്ല നാളുകളല്ല, ചീത്ത നാളുകളാണ്…. കേരളത്തിലെ സകല പത്രങ്ങളും സകല ചാനലുകളും എന്തൊക്കെ കോലാഹലങ്ങളാണ് കഴിഞ്ഞ രണ്ടുമൂന്നാഴ്ചയായി ഉണ്ടാക്കുന്നത്. ദാ എല്ലാം ചീറ്റിപ്പോയി. ഒപ്പം അവയുടെ വിശ്വാസ്യതയും ഒഴുകിപ്പോയി.
ഇതോടെ മലയാളത്തിലെ സകല മാധ്യമങ്ങളുടേയും രാഷ്ട്രീയ അജണ്ടയും മോദിയോടുള്ള വൈരവും ഒരിക്കല്‍ കൂടി വെളിവായി. പാചക വാതക വില കൂട്ടണമെന്ന് ശുപാര്‍ശ ചെയ്തിരുന്നത് യുപിഎ സര്‍ക്കാര്‍ നിയോഗിച്ചിരുന്ന രംഗരാജന് കമ്മീഷനാണ്. ആ ശുപാര്‍ശ നേരത്തെ അവര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നതുമാണ്. ഇതിന്മേല് ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിരുന്നില്ല. മാത്രമല്ല ശുപാര്‍ശ ഒരിക്കല്‍ പോലും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നുമില്ല. എന്നാല്‍ ഗ്യാസ് വില ഉടന്‍ കൂട്ടുമെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. പല ദിവസങ്ങളിലും ഇത് പ്രധാന വാര്‍ത്തയാക്കുകയും ചെയ്തു. അങ്ങനെ പടിപടിയായി മോദി സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു അവരുടെ ലക്ഷ്യം. അതിനു വേണ്ടി ചാനലുകള്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ഗ്യാസ് വില കൂട്ടിയെന്ന മട്ടിലായിരുന്നു ചര്‍ച്ച. അവയില്‍ പങ്കെടുത്ത നേതാക്കളും മറ്റുള്ളവരും ഗ്യാസ് വില സര്‍ക്കാര്‍ കൂട്ടിയതിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു!!
സത്യത്തില്‍ ശുപാര്‍ശ മാത്രമേ ഉണ്ടായിരുന്നുള്ളു. അതാണ് സര്‍ക്കാര്‍ തീരുമാനമാക്കി മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. ചില പത്രങ്ങള്‍ വില കൂട്ടാന്‍ നീക്കം എന്നായിരുന്നു വാര്‍ത്ത നല്‍കിയത്.
വിലകൂട്ടാന്‍ ശുപാര്‍ശ ചെയ്തുള്ള രംഗരാജന് കമ്മറ്റി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തള്ളി. അപ്പോള്‍ ചില ചാനലുകളും പത്രങ്ങളും വാര്‍ത്ത നല്കി ഗ്യാസ് വില കൂട്ടാനുള്ള തീരുമാനം മാറ്റിവച്ചു!! ചിലരെഴുതി തീരുമാനം മരവിപ്പിച്ചു..വില കൂട്ടാന്‍ ആരു തീരുമാനിച്ചു, എന്ന് തീരുമാനിച്ചു. ജനങ്ങളെ സത്യം അറിയിക്കാന്‍ ബാധ്യതയുള്ളവരാണ് ഈ പച്ചക്കള്ളം തട്ടിവിട്ടത്.
മുന്‍സര്‍ക്കാരിന്റെ പാതയില്‍ നീങ്ങുന്ന മോദി സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില ഉടന്‍ കൂട്ടിയേക്കുമെന്നും ചില മാധ്യമങ്ങള്‍ രണ്ടു മൂന്നാഴ്ചയായി തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവയുടെ തീരുവയില്‍ രണ്ടു രൂപ കുറയ്ക്കാനാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ ആലോചനയാരംഭിച്ചത്. അന്തിമ തീരുമാനം ഉടനുണ്ടാകും.
പത്തുവര്‍ഷം ഭരിച്ചുമുടിച്ച സര്‍ക്കാരിനെതിരെ എഴുതാത്തത്ര വാശിയോടെയാണ് വെറും ഒരു മാസം മാത്രമായ സര്‍ക്കാരിനെതിരെ ഉറഞ്ഞുതുള്ളുന്നത്. നയപ്രഖ്യാപന പ്രസംഗം വന്നപ്പോള്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു വെറും പ്രസംഗം മാത്രം. നയപ്രഖ്യാപന പ്രസംഗം നയരേഖയും പുതിയ പദ്ധതികളുടെ രൂപരേഖകളും മാത്രമാണ്. അവയുടെ വിശദാംശങ്ങളും അവ നടപ്പാക്കാന്‍ പണം വകയിരുത്തുന്ന കാര്യങ്ങളും എല്ലാം ബജറ്റിലാണ് വരുന്നത്. എല്ലാ സര്‍ക്കാരിന്റെ കാര്യങ്ങളും അങ്ങനെ തന്നെയാണ്.
പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ അത് പ്രവര്‍ത്തിച്ചു തുടങ്ങാനും നയങ്ങള്‍ രൂപപ്പെടുത്തി വരാനും അല്പ സമയം എടുക്കും. നാലഞ്ചു മാസങ്ങളെങ്കിലും നല്കിയ ശേഷമേ സാധാരണ അവയെ വിലയിരുത്താന്‍ ആരംഭിക്കാറുള്ളൂ. ഇവിടെ അധികാരമേറ്റയുടന്‍ തന്നെ മാധ്യമങ്ങളടക്കം വിമര്‍ശനം തുടങ്ങി. അതാണ് തന്റെ സര്‍ക്കാരിനു മാത്രം മധുവിധുകാലം ആരും നല്‍കിയില്ലെന്ന് പ്രധാനമന്ത്രി മോദി പരിഭവിക്കാന്‍ കാരണം. ഒരു മാസത്തെ നടപടികളും തീരുമാനങ്ങളും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും തയ്യാറാകാത്ത മലയാളം മാധ്യമങ്ങള്‍ ഒരു മാസത്തെ വിവാദങ്ങളുടെ പട്ടിക തയ്യാറാക്കാനാണ് ഉല്സാഹിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തില്‍ വന്ന മാറ്റം പലരും കണ്ടില്ല.. കണ്ടവര്‍ ഉദ്യോഗസ്ഥരെ കൂടുതല്‍ ജോലി ചെയ്യിക്കുന്നുവെന്നാണ് കണ്ടത്…ഫയലുകള്‍ കൃത്യമായി നീങ്ങുന്നതും സമയത്ത് തീരുമാനങ്ങള്‍ ഉണ്ടാകുന്നതും ജനങ്ങള്‍ക്ക് ഗുണകരമാണ്.അതു പോലും കണ്ടിട്ടില്ലാ കേരളത്തിലെ പല മാധ്യമങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: