കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് വീണ്ടും ക്രൈംബ്രാഞ്ചിന് വിട്ട്് ആഭ്യന്തര വകുപ്പ് ഉത്തരവായി. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി കരീം, ഡിവൈഎസ്പി വിജയന്, സി.ഐമാരായ ബെന്നി, ആസാദ്, എസ്.ഐ ജയന് എന്നിവരടങ്ങുന്ന സംഘത്തിനാണ് അന്വേഷണച്ചുമതല . നേരത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുകയും 2012 ഡിസംബര്‍ നാലിന് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കാലപ്പഴക്കം ചെന്നതും ഒരിക്കല്‍ കോടതി വിധി പറഞ്ഞതുമായ കേസ് പുനരന്വേഷിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്ന് 2013 ജുലൈ 18 ന് കേസന്വേഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സിബിഐയോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐ വൈമുഖ്യം കാട്ടി.ഇതേത്തുടര്‍ന്നാണ് കേസ് മറ്റൊരു ക്രൈംബ്രാഞ്ച് സംഘത്തെ ഏല്‍പ്പിച്ചിരിക്കുന്നത്. 1999 ഡിസംബര്‍ ഒന്നിന് മൊകേരി പാറമ്മല്‍ യുപി സ്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് സിപിഎം അക്രമിസംഘം ആസൂത്രിതമായി ജയകൃഷ്ണന് മാസ്റ്ററെ വെട്ടിക്കൊല്ലുകയായിരുന്നു. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും പരസ്പരം ഒത്തുകളിച്ച് അന്വേഷണആവശ്യം അട്ടിമറിക്കുകയായിരുന്നു.കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ എത്തിയതിനാല്‍ സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്കാന്‍ സാധ്യതയുണ്ട്. അത് തടയാനുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നില്‍. കേസ് വീണ്ടും ക്രൈംബ്രാഞ്ചിന് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: