Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കീഴ്മാട്‌ മാലിന്യപ്രശ്നം: പരിഹാര നടപടികള്‍ക്ക്‌ ധാരണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2014, 08:24 pm IST
in Ernakulam

കൊച്ചി: കീഴ്മാട്‌ കുളക്കാട്‌ കോളനിയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളത്തില്‍ രാസമാലിന്യം കലര്‍ന്ന സംഭവത്തിന്‌ പരിഹാരം തേടി ‘പെര്‍ക്ലോറേറ്റ്‌ ദുരന്ത നിവാരണസമിതി’ കഴിഞ്ഞ രണ്ട്മാസത്തിലേറെയായി തുടര്‍ച്ചയായി നടത്തിവന്ന ഇടപെടലുകള്‍ക്ക്‌ ഒടുവില്‍ ഫലം കണ്ടു. സമിതി സമര്‍പ്പിച്ച നിവേദനം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ തിങ്കളാഴ്ച ആലുവ പാലസില്‍ വിളിച്ചുചേര്‍ത്ത യോഗമാണ്‌ പ്രശ്നപരിഹാരത്തിന്‌ വഴിതുറന്നത്‌.

കുടിവെള്ളത്തില്‍ വര്‍ധിച്ച തോതില്‍ പെര്‍ക്ലോറൈറ്റ്‌ എന്ന രാസമാലിന്യം കലര്‍ന്നിട്ടുണ്ടെന്ന പരിശോധന റിപ്പോര്‍ട്ട്‌ ജനുവരി 24 ന്‌ ആരോഗ്യവിഭാഗം പഞ്ചായത്തിന്‌ നല്‍കിയിരുന്നതാണ്‌. ജനങ്ങളുടെ ആരോഗ്യത്തിന്‌ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകാന്‍ ഇടവരുത്തുന്ന ഈ പ്രശ്നം തീര്‍ത്തും ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യാനാണ്‌ പഞ്ചായത്ത്‌ ഭരണസമിതി ശ്രമിച്ചത്‌. ഫെബ്രുവരി ആറിന്‌ ചേര്‍ന്ന പഞ്ചായത്ത്‌ ഭരണസമിതി കോളനിയിലേക്ക്‌ രണ്ട്‌ പൊതുടാപ്പ്‌ സ്ഥാപിക്കാന്‍ തീരുമാനമെടുത്ത്‌ തലവലിക്കാനാണ്‌ നോക്കിയത്‌. ഇതിനെതിരെ ജനകീയ സമിതി നടത്തിയ ഇടപെടലുകളാണ്‌ പ്രശ്നം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇടയാക്കിയത്‌. കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച്‌ ഇരുനൂറോളം കുടുംബങ്ങള്‍ക്ക്‌ വെള്ളം ശേഖരിച്ചുവെക്കാന്‍ വാട്ടര്‍ടാങ്കുകള്‍ നല്‍കുന്നതിനും കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നതിനും തീരുമാനം എടുത്തു. 439 പേരുടെ രക്തസാമ്പിളുകളുടെ പരിശോധനയില്‍ 88 പേര്‍ക്ക്‌ ഹൈപ്പോതൈറോയിസം ബാധിച്ചിട്ടുണ്ടെന്ന്‌ കണ്ടെത്തുകയുണ്ടായി. ഇവര്‍ക്കുള്ള ചികിത്സ നിശ്ചയിക്കുന്നതിന്‌ വീണ്ടും രക്തസാമ്പിളുകള്‍ ശേഖരിച്ച്‌ മുംബൈയിലെ തൈറോ കീയര്‍ ലാബില്‍ പരിശോധിച്ച്‌ ചികിത്സ തുടരുകയാണ്‌. ഈ സാഹചര്യത്തിലും മാലിന്യത്തിന്റെ ഉറവിടം ഏതെന്ന്‌ പരസ്യപ്പെടുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ അറച്ചുനില്‍ക്കുകയാണെന്ന്‌ ആക്ഷേപമുണ്ട്‌.

ഈ സാഹചര്യത്തിലാണ്‌ മാലിന്യത്തിന്റെ ഉറവിടം ഏതെന്ന്‌ വ്യക്തമാക്കപ്പെടണമെന്നും പ്രശ്നപരിഹാരത്തിന്‌ സ്വീകരിക്കേണ്ട തുടര്‍നടപടികളെക്കുറിച്ചുള്ള 13 ഇന ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം ജനകീയസമിതി ജില്ലാ കളക്ടര്‍ക്ക്‌ നല്‍കിയത്‌.

തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ രാസമാലിന്യത്തിന്റെ പ്രഭവകേന്ദ്രം ഐഎസ്‌ആര്‍ഒ ആണെന്ന്‌ ഏതാണ്ട്‌ സ്ഥീരീകരിച്ചു. കുടിവെള്ളത്തില്‍ ഇത്രത്തോളം രാസമാലിന്യം എത്താനുള്ള സാഹചര്യം ഐഎസ്‌ആര്‍ഒയില്‍ ഇല്ലെന്ന്‌ ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥര്‍ വാദം നടത്തിയെങ്കിലും അത്‌ അംഗീകരിക്കപ്പെട്ടില്ല.

ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, അന്‍വര്‍ സാദത്ത്‌ എംഎല്‍എ, ദുരന്തനിവാരണസമിതി ചെയര്‍മാന്‍ ഡോ.ജോയ്‌ ജോബ്‌ കുളവേലി, കണ്‍വീനര്‍ കെ.എ. ബഷീര്‍, എം.ജെ. ടോമി, എടത്തല, കീഴ്മാട്‌ പഞ്ചായത്തുകളിലെ പ്രസിഡന്റ്‌, സെക്രട്ടറിമാര്‍, വാ’ഡ്‌ മെമ്പര്‍മാരായ സ്നേഹ മോഹനന്‍, ടി.പി. അബ്ദുള്‍ അസീസ്‌, അബ്ദുള്‍ കാദര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഖിത, പിഎച്ച്ജി മെഡി. ഓഫീസര്‍ പി.എസ്‌. മഞ്ജു, ഐഎസ്‌ആര്‍ഒ യൂണിറ്റ്‌ മാനേജര്‍ ജോജോ മാത്യു, ഐഎസ്‌ആര്‍ഒ ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ സി.ജെ. ജോര്‍ജ്‌ എന്നിവരാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

India

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

India

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

India

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

India

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.