ആലുവ: കളമശ്ശേരി പോലീസ് സംരക്ഷണത്തിനായി ജനസേവ ശിശുഭവനില്‍ ഏല്‍പ്പിച്ചിരുന്ന കവിഅരശിനെത്തേടി അച്ഛനെത്തി. മകനെ കാണാതെ വിഷമിച്ചിരുന്ന രാജക്ക് തുണയായത് പത്രവാര്‍ത്തയാണ്. കഴിഞ്ഞ ദിവസമാണ് 12 വയസ്സ് പ്രായം തോന്നിക്കുന്ന അവശനിലയിലായ ബാലനെ കളമശ്ശേരി റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍മാസ്റ്ററായ സുധീര്‍ കണ്ടത്. പിന്നീട് ജനസേവ ശിശുഭവനെ വിവരം അറിയിച്ചതനുസരിച്ച് കുട്ടിയുടെ സംരക്ഷണം ജനസേവ ഏറ്റെടുക്കുകയായിരുന്നു. തമിഴ്നാട് തേനി സ്വദേശിയായ രാജയുടെ മകനാണ് കവി അരശ്.
കേരളത്തില്‍ പലയിടത്തും തേപ്പ് ജോലി ചെയ്തുവരികയാണ് രാജ. അകന്ന ബന്ധത്തിലുള്ള ഒരു സഹോദരിയെത്തേടി ബാംഗ്ലൂര്‍ക്ക് പോകുന്നതിനാണ് കവി അരശ് കളമശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ തനിച്ചിരിക്കുന്ന കുട്ടിയുടെ അവശതകണ്ട് അന്വേഷിച്ച സ്റ്റേഷന്‍മാസ്റ്ററോട് മാതാപിതാക്കള്‍ മരിച്ചുപോയതാണെന്നും അനാഥനാണെന്നുമാണ് കവി അരശ് പറഞ്ഞത്. മകനെത്തേടി ജനസേവ ബോയ്സ് ഹോമിലെത്തിയ രാജ കുട്ടി യുമായി സംസാരിക്കുകയും പിന്നീട് കുട്ടി പിതാവിനോടൊപ്പം പോകുവാന്‍ താല് പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇതുപ്രകാരം കുട്ടിയെ ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ഹാജരാക്കുകയും ഉത്തരവനുസരിച്ച് പിതാവിന് കൈമാറുകയും ചെയ്തതായി ജനസേവ ചെയര്മാന് ജോസ് മാവേലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: