Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മദനന്തേശ്വര വിനായകക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2014, 03:43 pm IST
in Travel

കാസര്‍കോട്‌ ജില്ലയില്‍ മധുര്‍ പഞ്ചായത്തിലാണ്‌ മദനന്തേശ്വര ക്ഷേത്രം. മധൂര്‍ മഹാഗണപതി ക്ഷേത്രമെന്ന പേരിലാണ്‌ തെക്കേ ഇന്ത്യയില്‍ ഈ മഹാക്ഷേത്രം പ്രസിദ്ധമായിട്ടുള്ളത്‌. മൂടപ്പ സേവയിലൂടെ അനശ്വരമായ അപൂര്‍വ്വക്ഷേത്രം. പണ്ട്‌ ഈ പ്രദേശം മുഴുവന്‍ കാടുപിടിച്ചു കിടന്നിരുന്നു. ക്ഷേത്രത്തിനു തെക്കുപടിഞ്ഞാറുള്ള ഈ സ്ഥലം ഉളിയത്തടുക്ക എന്നറിയപ്പെടുന്നു. ഇവിടെ വലിയൊരു ആല്‍മരമുണ്ട്‌. വെടിക്കെട്ടുല്‍സവത്തിന്‌ മദനന്തേശ്വരനെ എഴുന്നെള്ളിച്ച്കൊണ്ടുവരുന്ന മൂലസ്ഥാനം ഇതാണ്‌. പണ്ട്‌ ഇവിടെ മദാരുപുല്ലുവെട്ടുകയായിരുന്നു. അപ്പോള്‍ അരിവാള്‍ത്തല കല്ലില്‍ തട്ടി ചോരപൊടിഞ്ഞു. അതു കണ്ട അവള്‍ നിലവിളിക്കാന്‍ തുടങ്ങി. നിലവിളികേട്ട്‌ ഓടിക്കൂടിയവര്‍ രാജാവിനെ വിവരമറിയിച്ചു. രാജാവായ ജയസിംഹന്‍ പരിവാരസമേതം അവിടെ എത്തി. മദാരുവിനേയും കൂട്ടി മധുവാഹിനി പുഴയുടെ പടിഞ്ഞാറേക്കരയില്‍ ആ ദിവ്യ ജ്യോതിര്‍ലിംഗം പ്രതിഷ്ഠിച്ച്‌ ക്ഷേത്രം പണികഴിപ്പിച്ചുവെന്നാണ്‌ മധുര്‍ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ഒരുദിവസം മദനന്തേശ്വരന്‌ പൂജചെയ്യുമ്പോള്‍ പൂജാരിയുടെ ഏഴുവയസ്സുള്ള മകന്‍ പുറത്തെ ഭിത്തിയില്‍ കരിക്കട്ടകൊണ്ട്‌ ഒരു ചിത്രം വരച്ചു. വലതുവശത്തേക്ക്‌ തുമ്പിക്കൈ നീട്ടിയ ഗണപതിയുടെ ചിത്രം. പിറ്റേദിവസം വെളുപ്പിന്‌ പിതാവിനോടൊപ്പം ക്ഷേത്രത്തിലെത്തിയ കുട്ടി കണ്ടത്‌ തലേന്ന്‌ താന്‍ വരച്ച ചിത്രത്തിന്റെ സ്ഥാനത്ത്‌ അതേവലിപ്പത്തിലുള്ള ഒരു മഹാഗണപതി വിഗ്രഹമാണ്‌. കുട്ടി ഭയന്ന്‌ നിലവിളിക്കാന്‍ തുടങ്ങി. നിലവിളികേട്ട്‌ ഓടിയെത്തിയ പൂജാരിയും വിഘ്നേശ്വരനെ ദര്‍ശിച്ചു. പെട്ടെന്ന്‌ കുറച്ച്‌ അരിമാവ്‌ കുഴച്ചുരുട്ടി ഉരുളകളാക്കി നിലവിളക്കിന്റെ തീ നാളത്തില്‍വെച്ച്‌ വാട്ടിയെടുത്തു. അത്‌ ഗണേശവിഗ്രഹത്തിനു മുന്‍പില്‍ നേദിക്കാനായി വയ്‌ക്കുകയും ചെയ്തു. ഇന്നും മധൂര്‍ ഗണപതിയുടെ ഇഷ്ടനൈവേദ്യം ഇതാണ്‌. പച്ചയപ്പം എന്നാണ്‌ അറിയപ്പെടുന്നത്‌. കൊട്ടാരക്കര ഗണപതിയുടെ ഉണ്ണിയപ്പംപോലെ മധൂര്‍ സിദ്ധിവിനായകന്റെ അപ്പത്തിനും രാജ്യാന്തര പ്രശസ്തി.മധൂര്‍ മഹാഗണപതിയുടെ മൂടപ്പസേവയ്‌ക്കുമുണ്ട്‌ ഖ്യാതി. സേവന നടക്കുമ്പോള്‍ ശ്രീകോവിലിനുള്ളില്‍ കരിമ്പുകൊണ്ട്‌ ഒരു വേലി തീര്‍ക്കും. അതിനുള്ളില്‍ നാല്‍പ്പത്തിയെട്ടു പറ അരിപൊടിച്ച്‌ ശര്‍ക്കര ചേര്‍ക്കാതെ കുഴച്ചാണ്ടാക്കിയ പച്ചപ്പം നിറയ്‌ക്കുന്നു. പിന്നെ നൂറ്റിയെട്ടു നാളീകേരത്തിന്റെ അഷ്ടദ്രവ്യവും തേനും നെയ്യും കല്‍ക്കണ്ടവും നിറയ്‌ക്കുന്നു അതിനുശേഷം പൂക്കള്‍കൊണ്ട്‌ അലങ്കരിച്ച്‌ പഴങ്ങള്‍കൊണ്ട്‌ മൂടുന്നു. പിന്നീടുള്ള പൂജയ്‌ക്കുശേഷം നട അടക്കുന്നു. അപ്പോഴേക്കും സമയം രാത്രി 12 മണി കഴിഞ്ഞിരിക്കും. അടുത്ത പ്രഭാതത്തില്‍ മൂടപ്പ സേവാദര്‍ശനത്തിനായി പതിനായിരക്കണക്കിനു ഭക്തര്‍ എത്തുന്നു. അപ്പവും നാളീകേരവും മറ്റു ഫലങ്ങളുംകൊണ്ട്‌ കണ്ഠംവരെയും മൂടപ്പെട്ടിരിക്കുന്ന ഗണേശനെ ദര്‍ശിക്കുന്നത്‌ ശിഷ്ടജീവിതത്തിനെ ഐശ്വര്യമായിരിക്കുമെന്ന്‌ അവരുടെ വിശ്വാസം. സേവ നടക്കുന്ന ദിവസങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന സദ്യയുണ്ടാകും. ലക്ഷക്കണക്കിനു രൂപാ ചെലവുവരുന്ന മൂടപ്പസേവ നാടിനും നാട്ടുകാര്‍ക്കും ഒരുപോലെ ശ്രേയസ്കരമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

വിഷുസംക്രമത്തിന്‌ കൊടിയേറി അഞ്ചുദിവസത്തെ ഉത്സവം. ഉത്സവത്തിന്‌ ആനയില്ല. ആന കയറാത്ത അമ്പലമായും ഇതറിയപ്പെടുന്നു. ചൈത്ര വൈശാഖ മാസങ്ങളില്‍ ദിവസവും അത്താഴപുജ കഴിഞ്ഞാല്‍ തിടമ്പ്‌ നമസ്ക്കാര മണ്ഡപത്തിലെ തൊട്ടിലില്‍ കിടത്തും. പിന്നെ നടക്കുന്ന പൂജയാണ്‌ വസന്തപൂജ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

Kerala

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

Kerala

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

News

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

Kerala

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

പുതിയ വാര്‍ത്തകള്‍

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്; ആർത്തവ അവധിയെ വിമർശിച്ചവർക്ക് അശ്വതിയുടെ മറുപടി

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.