ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍, ഫലം പുറത്തുവരും മുന്‍പ് ഇന്ധനവില കുത്തനെ കൂട്ടുമെന്ന് സൂചന. കുറഞ്ഞത് ഒരു രൂപയെങ്കിലും കൂട്ടിയേക്കും.
മെയ് 12ന് മുഴുവന്‍ തെരഞ്ഞെടുപ്പും കഴിയും. മെയ് പതിനാറിനാണ് വോട്ടെണ്ണല്‍. മെയ് പതിനഞ്ചിന് ഇന്ധന വില കുത്തനെ കൂട്ടാനാണ് നീക്കം. ഒരു എണ്ണക്കമ്പനി ഉദ്യോഗസ്ഥന് പറഞ്ഞു. ആഗോളതലത്തില്‍ എണ്ണവില കൂടുകയാണ്. അതിനാല്‍ ഇവിടെയും വില കൂട്ടാതെ വയ്യെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു. വില വര്‍ദ്ധിപ്പിക്കുന്നത് തത്ക്കാലം സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നായിരുന്നു ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂട്ടിയാലും തങ്ങള്‍ക്ക് ഒന്നുമില്ലെന്ന ചിന്താഗതിയാണ് കോണ്‍ഗ്രസിനുള്ളത്. ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ അവിടെ സിഎന്‍ജി വില കിലോയ്ക്ക് മൂന്നു രൂപയും പ്രകൃതി വാതക വില ഒരു രൂപയും ഏപ്രില്‍ 30ന് കൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: