കൊച്ചി: രോഗിയുടേയും ശസ്ത്രക്രിയാ വിദഗ്ദ്ധന്റേയും ആവശ്യാനുസരണം പ്രത്യേകം തയ്യാറാക്കുവാന്‍ കഴിയുന്ന ‘സിമ്മര്‍ പേഴ്സണ്‍ നീ’ഉപയോഗിച്ചുകൊണ്ടുള്ള ആദ്യ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്നു.
ഒമാനില്‍ നിന്നുമുള്ള സ്ര്തീയിലാണ് ‘സിമ്മര്‍ പേഴ്സണ നീ- ഉപയോഗിച്ച് മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ‘ദി പേഴ്സണ്‍ നീ സിസ്റ്റം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ സംവിധാനംഉപയോഗിച്ചുകൊണ്ടുള്ള ശസ്ത്രക്രിയ ദക്ഷിണേന്ത്യയിലെ മൂന്നാമത്തേതും കേരളത്തില്‍ ആദ്യത്തേതുമാണ്. അമൃതയിലെ ഓര്‍ത്തോപിഡിക്സ് വിഭാഗം ഡോ. ജയ് തിലകിന്റെ നേത്യത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
രോഗിയുടെ മുട്ടിന്റെ ഘടനയനുസരിച്ച് അനുയോജ്യവും, ക്യത്യതയോടുകൂടി പാകപ്പെടുത്താന്‍ കഴിയുന്നുവെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. യഥാര്‍ത്ഥ മുട്ടിനു സമാനമായി പ്രവര്‍ത്തിക്കുവാന്‍ ഇതിനു കഴിയും. 50-തോളം രാജ്യങ്ങളിലെ ഓര്‍ത്തോപീഡിക്സ് സര്ജന്മാര് 26 വിവിധ രാജ്യങ്ങളില്‍ 1500-റോളം പേരില്‍ മുട്ടിന്റെ ഘടനയെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്.
ലോകത്തില്‍ ലക്ഷകണക്കിനു രോഗികള്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ര്തക്രിയ നടത്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പുതിയ ഉപകരണമായ ‘ദി പേഴ്സണ്‍ നീ സിസ്റ്റം’ വലിയ നേട്ടമാണ്. മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ വൈദ്യശാസ്ത്ര മേലയ്ക്ക് പുതിയ നേട്ടമാണ് ഈ പുതിയ ഉപകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: