തിരുവനന്തപുരം : പത്മനാഭ സ്വാമിക്ഷേത്രത്തിലെ സമ്പത്തിനെക്കുറിച്ച് അസ്വസ്ഥജനകമായ വിവരങ്ങള്‍ അനുദിനം പുറത്തുവരുന്ന സാഹചര്യത്തില്‍ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിനാവശ്യമായ അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ജനങ്ങളുടെ ഇടയില്‍ കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട്. ക്ഷേത്രസമ്പത്ത് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനുകാരണക്കാരായവരെ എത്ര ഉന്നതരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും നഷ്ടപ്പെട്ട സ്വത്തുവകകള്‍ ക്ഷേത്രത്തിലേക്ക് മുതല്ക്കൂട്ടുകയും വേണം. ക്ഷേത്രവിഷയം സൂപ്രീംകോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കോടതി ഉത്തരവോടെ മാത്രമേ അന്വേഷണം സാധ്യമാകൂ. ക്ഷേത്രസമ്പത്ത് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും നാട്ടില്‍ പരക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്നും അന്വേഷണ ഉത്തരവ് നേടുന്നതിലൂടെ യഥാര്‍ത്ഥ തെറ്റുകാരെ കണ്ടെത്താന്‍ സാധിക്കും. സത്യസന്ധവും ജനങ്ങള്‍ക്ക് വിശ്വാസ്യത ഉള്ളതുമായ ഏജന്‍സിയെക്കൊണ്ട് എത്രയും പെട്ടെന്നുതന്നെ അന്വേഷണം നടത്തി ക്ഷേത്രത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുരളീധരന് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: