തിരുവനന്തപുരം: അതികഠിനമായ വേനലില്‍ ജ്യൂസ് കടകളെ ആശ്രയിക്കുന്നവര്‍ക്ക് കച്ചവടക്കാരന്റെ അജ്ഞതമൂലം ജീവന് നഷ്ടപ്പെടുന്ന അവസ്ഥ.
കൊളസ്ട്രോളിനും ബ്ലഡ് പ്ലഷറിനും ഉത്തമം എന്നു പറഞ്ഞ് കച്ചവടക്കാര്‍ നല്കുന്ന ഇരുമ്പന്‍പുളി ഫ്രഷ് ജ്യൂസ് പോലുള്ള പാനീയങ്ങളാണ് അപകടം വിതയ്ക്കുന്നത്. ഒരു ഗ്ലാസ് ഇരുമ്പന്‍പുളി ജ്യോൂസിന് 15നും 30നും ഇടയിലുള്ള ഇരുമ്പന്‍ പുളികളാണ് വേണ്ടത്. ഇതിലടങ്ങിയിരിക്കുന്ന ഓക്സാലിക് ആസിഡ് ആണ് മനുഷ്യശരീരത്തില്‍ അപകടകരമാകുന്നത്. അനേകം ഇരുമ്പന്‍ പുളികളില്‍ നിന്നും അളവിലും അമിതമായ കാല്സ്യ ഓക്സലൈറ്റ് മനുഷ്യ ശരീരത്തിലെ വൃക്കകളിലെത്തുകയും അക്യൂട്ട് ഓക്സലേറ്റ് നെഫ്രെ പതി എന്ന രോഗാവസ്ഥ വൃക്കകള്‍ക്ക് ഉണ്ടാകുകയും ചെയ്യുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ജ്യോൂസിലൂടെ അമിതമായ അളവില്‍ കാല്‍സ്യം ഓക്സലൈറ്റ് വൃക്കകളിലെത്തുകയും രക്തശുദ്ധീകരണം നടത്തുന്ന വൃക്കനാളികളിലെ കോശങ്ങള്‍ക്ക് ആസിഡുമൂലം കേടുവരികയും രക്തത്തിലൂടെ വരുന്ന വേസ്റ്റ് ഇവിടെ അരിക്കപ്പെടാതെ വീണ്ടും ശുദ്ധരക്തത്തില്‍ കലരുകയും ചെയ്യുന്നു. ഫലത്തില്‍ വൃക്കകളുടെ പ്രവര്‍ത്തനം തകര്‍ന്ന് രോഗി അപകടത്തിലാകുന്നു. അവര്‍ ഹോവ ബിലിംബി എന്ന ശാസ്ത്രീയ നാമമുള്ള ഇരിമ്പന്‍ പുളി പുളിഞ്ചിക്കായ, ഇലുമ്പന്‍ പുളി, ചെമ്മീന്‍ പുളി എന്നിങ്ങനെ പല സ്ഥലങ്ങളില്‍ പല പേരുകളിലാണ് അറിയപ്പെടുന്നത്.
വളരെ പെട്ടെന്ന് വൃക്കകള്‍ തകരാറിലായി ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തിയ രോഗികളുടെ രോഗകാരണം കണ്ടെത്താനുള്ള നെഫ്രോളജിസ്റ്റുകളുടെ ശ്രമഫലമായാണ് ഇത്തരം ജ്യോൂസുകള് മാരകമാണെന്ന് പുറം ലോകമറിയുന്നത്. ഇവരില്‍ പലരും തുടര്‍ച്ചയായി നാലും അഞ്ചും ദിവസം ഇത്തരം ജ്യൂസുകള്‍ ഉപയോഗിച്ചവരായിരുന്നു.
അമരയ്ക്ക, ഇരുമ്പന്‍പുളി, കാന്താരി മുളക് തുടങ്ങി 16-ല്‍ പരം മൂലികകള്‍ ചേര്‍ത്ത ഹെര്‍ബല്‍ ജ്യൂസും ഇവര്‍ നല്‍കുന്നുണ്ട്. ആരോഗ്യത്തിനും വളരെ ഉത്തമം എന്നാണ് പത്താം ക്ലാസുപോലും പാസാകാത്ത കച്ചവട ഡോക്ടര്‍മാര്‍ വാങ്ങാനെത്തുന്നവരെ ധരിപ്പിക്കുന്നത്. എന്നാല്‍ പരസ്പര വിരുദ്ധങ്ങളായ വസ്തുക്കള്‍ അടങ്ങിയ ജ്യൂസ് ശരീരത്തെ എത്രമാത്രം ബാധിക്കുന്നു എന്നത് പരിശോധിക്കേണ്ട കാര്യമാണ്. അനുവദനീയമല്ലാത്ത ഇത്തരം പാനീയങ്ങള്‍ കച്ചവടം ചെയ്യുന്നത് പരിശോധിക്കുവാനോ തടയുവാനോ ആരോഗ്യവകുപ്പ മുന്‍കൈ എടുക്കുന്നില്ല.
മാത്രമല്ല ഇത്തരം ജ്യൂസുകളില്‍ മത്സ്യം കേടുകൂടാതെ സൂക്ഷിക്കുവാന്‍ തയ്യാറാക്കുന്ന മോര്ഫിലിന് അടങ്ങിയ ഐസ് കട്ടകളാണ് അറിഞ്ഞോ അറിയാതെയോ ഇവര്‍ ഉപയോഗിക്കുന്നത്. ഇതും വേനല്‍ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ഇത്തരം കടകളെ ആശ്രയിക്കുന്നവര്‍ക്ക് രോഗം വിതയ്ക്കുകയാണ് ചെയ്യുന്നത്.
തിരുവനന്തപുരം നഗരത്തില്‍ തമിഴ്നാട്ടുകാര്‍ നടത്തുന്ന ഇത്തരം കടകള്‍ കൂണുകള്‍പോലെ ഉയരുകയാണ്. ഇതൊന്നുമറിയാതെ ഒരിറ്റ് ദാഹജലത്തിനായി എത്തുന്നവരെ കൊല്ലാക്കൊല ചെയ്യുന്ന ഇത്തരം കച്ചവടങ്ങള്‍ നിരോധിക്കേണ്ടതാണെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.
ഹരി ജി. ശാര്‍ക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: