ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഒന്നര മാസത്തിലേറെ നീണ്ടു നിന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് വെടിയുതിര്‍ത്തു. രാവിലെ 9.15ഓടെ പൂഞ്ച് ജില്ലയിലെ കെര്ണിയിലാണ് ഷെല്ലാക്രമണം ഉണ്ടായത്.
പാക്കിസ്ഥാന് അതിര്‍ത്തികളില്‍ നിന്നാണ് ഷെല്ലാക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. യാതൊരു വിധത്തിലുള്ള പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന് ആക്രമണം നടത്തിയത്.
പാക്കിസ്ഥാന് ആക്രമണം നടത്തിയതോടെ ഇന്ത്യന്‍ തിരിച്ചടിച്ചതായി പ്രതരോധ വക്താവ് കേണല്‍ മനീഷ് മേഹ്ത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: