ന്യൂദല്‍ഹി: ആറു വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം രോഹിത് ശേഖര്‍ എന്ന മുപ്പത്തിരണ്ടുകാരന് മുന്‍ കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും ഗവര്‍ണറുമായ എന്‍ഡി തിവാരിയുടെ മകനാണെന്ന് ദല്‍ഹി ഹൈക്കോടതി വിധിച്ചു. ശേഖര്‍ തന്റെ മകനല്ലെന്ന് പൊതുമദ്ധ്യത്തില്‍ ഇനി പറയരുതെന്നും തിവാരിയോട് കോടതി നിര്‍ദ്ദേശിച്ചു. വിധി കേട്ടയുടന്‍ കോടതിയിലുണ്ടായിരുന്ന ശേഖറിന്റെ അമ്മ ഉജ്ജ്വല ശര്‍മ പൊട്ടിക്കരഞ്ഞു. എന്നാല്‍ രോഹിത് ശാന്തനായി കാണപ്പെട്ടു.
തിവാരിയുടെ മകനാണ് രോഹിതെന്ന് നേരത്തെ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. പിന്നാലെ രോഹിത് തന്റെ മകനാണെന്ന് തിവാരി തുറന്ന് സമ്മതിച്ചു. അക്കാര്യങ്ങളെല്ലാം പത്രങ്ങളിലും വലിയ വാര്‍ത്തയാവുകയും ചെയ്തു. ഇതും കോടതി കണക്കിലെടുത്തു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് 2012ലാണ് ഡിഎന്‍എ പരിശോധനയ്ക്കായി തിവാരി രക്തസാംപിള്‍ നല്കാന് തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: