ആലുവ: രണ്ട് വയസ്സ് പ്രായമായ പെണ്കുഞ്ഞിനെതിരെ അച്ഛന്റെ ലൈംഗികാതിക്രമം. തടസ്സം നിന്ന അമ്മക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. കാലടി കോഴിപ്ര വീട്ടില്‍ കൃഷ്ണദാസാണ് മകള്‍ കൃഷ്ണപ്രിയയേയും ഭാര്യ മഞ്ജുവിനേയും ക്രൂരമായി മര്‍ദ്ദിച്ചത്. കുഞ്ഞിനേയുംകൊണ്ട് വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ട യുവതി ഇത് സംബന്ധിച്ച് കാലടി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ഇവര്‍ പിന്നീട് ജനസേവ ശിശുഭവനില്‍ അഭയം തേടി.
അവശനിലയിലായ കുഞ്ഞിനേയും മഞ്ജുവിനേയും ചികിത്സയ്ക്കായി ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ കൈകാലുകളിലും പുറത്തും പിച്ചിയതിന്റേയും മാന്തിയതിന്റേയും മറ്റ് മുറിവേറ്റ പാടുകളുണ്ട. മദ്യപിച്ചുകഴിഞ്ഞാല്‍ ഭ്രാന്തനെപ്പോലെ പെറുമാറുന്ന കൃഷ്ണദാസ് കുഞ്ഞിന് ആറ് മാസം പ്രായമുള്ളപ്പോള്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചില്‍കേട്ട് കുളിക്കാന്‍പോയ മഞ്ജു ഓടിവന്നപ്പോള്‍ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കുഞ്ഞിനെ കണ്ടതായും കുഞ്ഞിനെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചതായും മഞ്ജു വെളിപ്പെടുത്തി. അന്ന് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്കി. അയാളെ അറസ്റ്റ് ചെയ്തതായും മഞ്ജു പറഞ്ഞു. പിന്നീട് കൂട്ടുകാരുടെ സഹായത്തോടെ ജാമ്യത്തിലിറങ്ങുകയായിരുന്നു. അന്നുമുതല്‍ കുഞ്ഞിനെ ഭര്‍ത്താവിന്റെ പക്കല്‍ ഏല്‍പ്പിക്കാതെ ശ്രദ്ധാപൂര്‍വ്വമാണ് കുഞ്ഞിനെ നോക്കിയിരുന്നത്.
വിഷുദിനത്തില്‍ മദ്യപിച്ചുവന്ന കൃഷ്ണദാസ് കാരണമില്ലാതെ മഞ്ജുവിനെ അസഭ്യംപറയുകയും നാഭിക്ക് ചവിട്ടുകയും വാക്കത്തിയുടെ കടഭാഗം ഉപയോഗിച്ച് തലയ്ക്ക് അടിയ്ക്കുകയും കസേരകൊണ്ട് എറിയുകയും ചെയ്തു. വീട്ടുപകരണങ്ങള്‍ തറയില്‍ എറിഞ്ഞുടച്ചു. ഇതിനിടയില്‍പ്പെട്ട കുഞ്ഞിനും ധാരാളം പരിക്കുകള്‍പറ്റി. കൊല്ലുമെന്ന് അലറിവിളിച്ച അയാളില്‍നിന്ന് എങ്ങനെയോ കുതറിമാറി കുഞ്ഞിനേയും എടുത്ത് ഓടി രക്ഷപെടുകയായിരുന്നൂവെന്ന് മഞ്ജു പറഞ്ഞു. ഭക്ഷണംപോലും കഴിക്കാതെ അവശയായ താന്‍ പിന്നീട് കാലടി പോ ലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെതിരെ പരാതി നല്കി. പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് കുഞ്ഞിനേയും കൊണ്ട് അഭയത്തിനായി ജനസേവ ശിശുഭവനില്‍ എത്തിയത്.
നാലുവര്‍ഷം മുമ്പാണ് നെടുങ്ങണ്ടത്ത് സേനാപതി കരയില്‍ തടത്തില്‍ വീട്ടില്‍ പരേതനായ ജനാര്‍ദ്ദന്റെയും ഓമനയുടേയും മകളായ മഞ്ജുവും ഡ്രൈവറായ കൃഷ്ണദാസും തമ്മില്‍ വിവാഹിതരായത്. ചാലക്കുടിയില്‍ ഹോം നേഴ്സായി ജോലി ചെയ്തിരുന്ന മഞ്ജുവിനെ അവിടുത്തെ വീട്ടുടമസ്ഥനാണ് കൃഷ്ണദാസുമായുള്ള വിവാഹത്തിന് പ്രേരിപ്പിച്ചത്. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹത്തിന്റെ ആദ്യനാളുകളില്‍ ഭര്‍ത്താവില്‍നിന്ന് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. പിന്നീട് കൂട്ടുകാരുമൊത്ത് സ്ഥിരമായ മദ്യപാനവും വഴിവിട്ട ജീവിതവും തുടങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസ്സ് നിലനില്‍ക്കുന്നുണ്ടെന്ന് മഞ്ജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: