വേദകാലത്തിനുശേഷം ആയിരമായിരം ആണ്ടുകള്‍ നീങ്ങിയപ്പോഴാണ് സൂത്രങ്ങളുടെ ഉത്ഭവം. അവയോരോന്നിന്റെയും ഉപജ്ഞാതാക്കള്‍ നിത്യാരാധനകര്മത്തില് അധികമധികം ഇനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. സൂത്രങ്ങളെ തുടര്‍ന്ന് അല്പകാലത്തിനുശേഷം ആഗമങ്ങള്‍ ഗ്രഹിക്കപ്പെട്ടു.
അവയുടെ കര്‍ത്താക്കളും നിത്യപൂജയുടെ സാമാന്യരൂപത്തിനുസ്വന്തമായി പല പുതിയ സംഭാവനകളും നല്കി. ശിവനേയും വിഷ്ണുവേയും ശക്തിയേയും മറ്റും ആരാധിക്കാനുള്ള താന്ത്രികനിയമങ്ങളും വകുപ്പുകളുമാണ് പ്രധാനമായും ആഗമങ്ങളില്‍ (തന്ത്രശാസ്ത്രങ്ങളില്‍) ഉള്ളത്. ഓരോ ആഗമവും തങ്ങളുടെ സ്വന്തമാണ്. ഗായത്രിയെന്ന് അവകാശപ്പെട്ടു. ആ ശാസ്ത്രത്തില്‍ പ്രദിപാദിക്കപ്പെട്ട ദേവനെ (വിഷ്ണുവോ, ശിവനോ, ശക്തിയോ) ഗായത്രിയുടെ ദേവതയാണെന്ന് അവര്‍ പ്രഖ്യാപിച്ചു.
ഗായത്രി, ‘പരാശക്തി’ തന്നെ ആണെന്ന് കരുതി ശാക്തന്മാര് ഗായത്രിയെ സ്ത്രീ ദൈവതമാക്കി ആരാധിച്ചുവന്നു; അങ്ങനെ ഗായത്രീദേവി വേദമാതായിത്തീര്ന്നു. ഇന്നും പല ബ്രാഹ്മണരും ഗായത്രി ജപിച്ചാല്‍ വേദം ജപിച്ചതായി വിശ്വസിച്ചുപോരുന്നു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: