ജൂതന്മാരുടെ സംഭതശക്തി അനന്തരകാലഘട്ടിത്തില് ക്രിസ്തുമതത്തിന്റെ ഉദയമായി രൂപം കൊണ്ടു. ഊറ്റുകള്‍ ഒന്നുചേര്‍ന്ന് അരുവിയായി. ക്രമേണ ചെറുപുഴകള്‍ ഒരുമിച്ചുചേര്‍ന്ന് ഒരു വന്‍തിരമാലയായി. അതിനുപരി, നസറേത്തിലെ യേശുവിന്റെ വ്യക്തിത്വം തലയുയര്‍ത്തി നിലകൊള്ളുന്നു. ഈ വിധത്തില്‍ ഓരോ ഈശ്വരഭൂതനും അക്കാലത്തി ന്റെ സൃഷ്ടിയാണ്; സ മുദായത്തിന്റെ ഭൂതകാലപരിണാമവിശേഷമാണ്. അവിടുന്ന് ഭാവിയുടെ സ്രഷ്ടാവുമായിരിക്കും. കഴിഞ്ഞ കാലത്തിന്റെ ഫലമാണ് ഇന്നത്തെ കാരണം. ഭാവിയുടെ കാരണവും അതുതന്നെ. ഈ അവസ്ഥയിലാണ് പ്രവാചകന്റെ നില. തന്റെ ജനതയിലെ ഉത്തമവും മഹത്തുമായതെല്ലാം, ചിരകാലമായി ആ ജനത നേടാന്‍ പണിപ്പെട്ടിരുന്ന പ്രയോജനം, ഉദ്ദേശ്യം, അവിടുന്നില്‍ ആവിഷ്കൃതമാകുന്നു; അവിടുന്ന് ഭാവിയുടെ പ്രചോദകനും; സ്വന്തം സമുദായത്തിന്റെ മാത്രമല്ല, ഭൂലോകത്തിലെ എണ്ണമറ്റ ജനസുദായങ്ങളുടെ പ്രചോദകനും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: