ആദിത്യഗതമായ തേജസ്സും ചന്ദ്രങ്കലും അനിയിലുള്ള തേജസ്സും യാതൊന്നാണോ അത് എന്റെ തേജസ്സാണ്.
അതുകൊണ്ട് ഗായത്രീദേവതയായ സവിതാവ് ജ്ഞാനസ്വരൂപവും ശാശ്വതവും കേവലവുമായ ‘ബ്രഹ്മ’മല്ലാതെ മറ്റൊന്നുമല്ല.
“ഓം തത്സവിതുര്വ്വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയത്”
അര്‍ത്ഥം: സവിതാവായ ദേവന്റെ സൂര്യഭഗവാന്റെ വരേണ്യമായ പരമോല്‍കൃഷ്ടമായ ഭര്ഗ്ഗത്തെ, മഹസ്സിനെ – തേജ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. ആ മഹസ്സ് നമ്മുടെ ധീകള്ക്ക് (വിചാരപ്രവാഹങ്ങള്ക്ക്) പ്രചോദനം നല്കട്ടെ.
ഈ മന്ത്രം പ്രണവത്തോടും വ്യാഹൃതികളോടുകൂടി എപ്പോഴും ഉച്ചരിക്കപ്പെടുന്നു. ഒരു ഹിന്ദുവിന്റെ സന്ധ്യാകര്മത്തില് പ്രധാനമായും ഗായത്രീമന്ത്രോച്ചാരം ഉള്‍ക്കൊള്ളുന്നു. പഴയകാലത്ത്, നിത്യേനയുള്ള സന്ധ്യാവന്ദനം ഒരു ശുദ്ധീകരണമായിരുന്നു. പകല്‍ മുഴുവന്‍ തെണ്ടിരിഞ്ഞവശമായതും രാത്രിയില്‍ പൂര്ണജാഡ്യത്തില് മുങ്ങിക്കിടക്കുന്നതുമായ സ്വകീയമനസ്സിന്റെ പുനര്ന്നവീകരണപദ്ധതി മാത്രമാണ് അത്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: