കാമുകീകാമുകന്മാര് ഒന്നിച്ചിരിക്കുമ്പോള്‍ അടുത്താരെങ്കിലും ചെന്നാല്‍ അവര്‍ക്ക് കടുത്ത വെറുപ്പുതോന്നും. ഈ ഭാവമായിരിക്കണം സാധകന്. ഈശ്വരകാര്യമല്ലാതെ യാതൊന്നും അവനിഷ്ടപ്പെടുകയില്ല. സദാസമയവും ഈശ്വരനെക്കുറിച്ചുള്ള ചിന്തയില്മാത്രമാണ് അവന് ജീവിക്കുന്നത്. അതിന് തടസമാകുന്നതൊന്നും അവന് സഹിക്കില്ല. ഈശ്വരപ്രേമത്തിന് മുമ്പില്‍ സര്‍വ്വതും നിസാരം.
സാധനയില്‍ തീവ്രത വന്നില്ലെങ്കില്‍ ലക്ഷ്യം കണ്ടെത്തുക പ്രയാസമാണ്.
വിത്തുവിതയ്ക്കന്നതിന് മുമ്പ് സ്ഥലത്തെ പുല്ലും മറ്റു പിഴുതുകളഞ്ഞ് സ്ഥലം വെടിപ്പാക്കണം.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: