Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാര്‍ത്യായനിയമ്മ കൊലക്കേസ്: വിചാരണ ഇന്ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2014, 09:38 pm IST
in Kottayam

കോട്ടയം: മാന്ത്രിക ഗ്രന്ഥങ്ങള്‍ കൈക്കലാക്കുന്നതിന് വേണ്ടി ചങ്ങനാശേരി തൃക്കൊടിത്താനം വയലിപ്പറമ്പില്‍ വീട്ടില്‍ കാര്‍ത്യായനിയമ്മയെ കൊന്ന് കക്കൂസ് ടാങ്കില്‍ ഒളിപ്പിച്ച കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. കോട്ടയം സ്‌പെഷ്യല്‍ കോടതി ജഡ്ജി ഷാജഹാന്‍ മുമ്പാകെയാണ് കേസ് പരിഗണിക്കുന്നത്. 2007 സെപ്തംബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം.

തൃക്കൊടിത്താനം സ്വദേശികളായപാര്‍വ്വതിഭവനില്‍ രാജന്‍, ഉറവയില്‍ വീട്ടില്‍ അനില്‍കുമാര്‍, കോട്ടയം പുത്തനങ്ങാടി കണ്ണാട്ട് വീട്ടില്‍ ഷെജി, പായിപ്പാട് ഗുരുനിവാസില്‍ സുധീഷ്, ചങ്ങനാശ്ശേരി പുതുപ്പറമ്പില്‍ താജുദ്ദീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മന്ത്രിവാദത്തില്‍ അന്ധമായി വിശ്വസിച്ചിരുന്ന പ്രതികള്‍ പൂജവിദ്യകളും മന്ത്രവാദങ്ങളും നടത്തിവന്ന കാര്‍ത്യായനിയമ്മയില്‍ നിന്നും മന്ത്രവാദസംബന്ധമായ താളിയോല ഗ്രന്ഥങ്ങള്‍ കൈക്കലാക്കുന്നതിനു വേണ്ടി നടത്തിയ കൊലപാതകമാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസിലെ ഒന്നാം പ്രതി രാജന്റെ ബന്ധു രാജുവിന്റെ മരണത്തിന് കാരണം കാര്‍ത്യായനിയമ്മയുടെ ക്ഷുദ്രപ്രയോഗം മൂലമാണെന്ന് വിശ്വസിച്ച ഒന്നാംപ്രതി ഇവര്‍ക്കെതിരെ പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചു. തുടര്‍ന്ന് കാര്‍ത്യായനിയമ്മയുടെ പക്കല്‍ നിന്നും പൂജാകര്‍മ്മങ്ങളും താന്ത്രികവിദ്യകളും കൈവശപ്പെടുത്തുന്നതിന് ഒന്നാം പ്രതി രണ്ടുമുതല്‍ നാലുപ്രതികളുമായി ഗൂഢാലോചന നടത്തി. ഇതിനായി രാജന്‍ മദ്യവും പണവും കൂട്ടുപ്രതികള്‍ക്ക് നല്‍കി ഒപ്പം ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് 2007 സെപ്തംബര്‍ 15 ന് നാലാം പ്രതി സുധീഷ് തന്റെ ബന്ധുവിന്റെ വസ്തുവില്‍പ്പന വേഗത്തില്‍ നടക്കുന്നതിനായികാര്‍ത്യായനിയമ്മയുടെ പക്കല്‍ സഹായം അഭ്യര്‍ഥിച്ചെത്തി.

പരിഹാരക്രിയകള്‍ നടത്തുന്നതിനായി ഈരയിലെ ബന്ധുവിന്റെ വീട്ടില്‍ പോകണമെന്നും ഇതിനാവശ്യമായ സാമ്പത്തിക ചിലവുകള്‍ നല്‍കാമെന്നും അറിയിച്ചു. തുടര്‍ന്ന് പരിഹാരക്രിയകള്‍ക്ക് ഈരയിലെത്തിയ കാര്‍ത്യായനിയമ്മയെ പ്രതികള്‍ കാറില്‍കയറ്റി ചങ്ങനാശേരിയിലെ അജ്ഞാതകേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് പൂജകര്‍മ്മങ്ങളുടെയും മറ്റ് മന്ത്രിവാദത്തിന്റെയും നടപടിക്രമങ്ങള്‍ പറഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഇവരെ ഭീഷണിപ്പെടുത്തി. എന്നാല്‍ പ്രതികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരുന്ന കാര്‍ത്യായനിയമ്മയെ പ്രതികള്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി. തുടര്‍ന്ന് വൈകിട്ട് ആറുമണിയോടെ അഞ്ചാപ്രതി താജുദീന്റെ വീട്ടിലെ സെപ്റ്റിടാങ്കില്‍കാര്‍ത്യായനിയമ്മയുടെ മൃതദേഹം പ്രതികള്‍ മറവു ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 107 സാക്ഷികളെ വിസ്തരിക്കും.

പ്രോസിക്യൂഷന് വേണ്ടി ജോര്‍ജുകുട്ടി ചിറയില്‍ ഹാജരാകും. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. സുരേഷ് ബാബു തോമസ്, അഡ്വ. ബോബന്‍ ടി തെക്കേല്‍, അഡ്വ. കെ പി സുരേഷ് എന്നിവര്‍ ഹാജരാകും. ചങ്ങനാശേരി സി ഐമാരായിരുന്ന പി ബിജോയ്, അനീഷ് വി കോര എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.