പൊന്‍കുന്നം: ആറന്മുള വിമാനത്താവളം നിര്‍മ്മിക്കണമെന്ന് പിടിവാശിയെടുക്കുന്നതിനുപിന്നില് പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ കരങ്ങള്‍ വ്യക്തമായെന്ന് ഹിന്ദു ഐക്യവേദി സം സ്ഥാന സെക്രട്ടറി ആര്.എസ്.അജിത്കുമാര്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്, ഇടതുപക്ഷനേതാക്കള്‍, ക്രൈസ്തവ മത -ബിഷപ്പുമാര്‍, സാഹിത്യകാരന്മാര്, കേരളത്തിലെ സാമൂഹിക -സാംസ്കാരിക-രംഗത്തെ പ്രമുഖര്‍, എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ വിമാനത്താവളത്തിനെതിരെ അണിചേര്‍ന്നിട്ടും വിമാനത്താവളത്തിന് എതിര്‍പ്പില്ല എന്ന് എംപി വീമ്പിളക്കുന്നത് അപഹാസ്യമാണെന്നും സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവളത്തിനെതിരെ നടക്കുന്ന ജനകീയ സമരങ്ങള്‍ ആന്റോ ആന്റണിയുടെ സമനില തെറ്റിച്ചെന്നും എന്തുവിലകൊടുത്തും വിമാനത്താവളം നിര്‍മ്മിക്കുമെന്ന ആന്റോ ആന്റണിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഹൈക്കോടതി മുതല്‍ എല്ലാ അധികാര കേന്ദ്രങ്ങളിലും കെജിഎസ് എന്ന മൂവര്‍ സംഘത്തിന് തെറ്റായ റിപ്പോ ര്‍ട്ടുകള്‍ നല്കി കബളിപ്പിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും പത്തനംതിട്ട എംപിയാണെന്നും അജിത്കുമാര്‍ പറഞ്ഞു. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി പരിസ്ഥിതിലോലപ്രദേശമായ പമ്പയാറിനെയും ആറന്മുളയെയും തകര്‍ക്കുന്നതുമായ ഈ വിമാനത്താവളപദധതിക്കെതിരെ ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. പുരാതനവും ചരിത്രപ്രസിദ്ധവുമായ ആറന്മുള ക്ഷേത്രത്തിന് വെല്ലുവിളി ഉയര്‍ത്തി വിമാനത്താവളപദ്ധതി നടപ്പാക്കാന്‍ വ്യഗ്രത കാട്ടുന്ന ആന്റോ ആന്റണി ദുഃഖിക്കേണ്ടിവരും. ആറന്മുള സമരസമിതി നയിക്കുന്ന പ്രക്ഷോഭപരിപാടികള്‍ക്ക് പിന്തുണച്ച് എല്ലാ ജനങ്ങളും കടന്നുവരണമെന്നും എംപിക്കെതിരെ ശ ക്തമായ പ്രതിഷേധ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.എസ്.അജിത്കുമാര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: