Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തൃപ്പനയം ശ്രീദേവിക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2014, 07:15 pm IST
in Travel

കൊല്ലംജില്ലയില്‍ പനയം പഞ്ചായത്തിലാണ്‌ പുരാതനമായ തൃപ്പനയം ദേവീക്ഷേത്രം. പാണിവിളക്കേന്തുന്ന അസംഖ്യം ബാലികമാര്‍ ആയിരത്തിരി കൈത്തിരിനീട്ടി ദേവിയെ ആണ്ടുതോറും തിരുനാളില്‍ ആരാധിക്കുന്ന അപൂര്‍വക്ഷേത്രം. കൊല്ലം കുണ്ടറ റോഡിന്‌ ഏതാണ്ട്‌ മദ്ധ്യഭാഗത്ത്‌ താന്നിക്കമുക്ക്‌. അവിടെനിന്നും കുറച്ചു വടക്കുമാറി കുതിരത്തറ. ക്ഷേത്രത്തിനു മുന്നില്‍ നീണ്ടുകിടക്കുന്ന പാടം. കണ്ടചിറക്കായലും ചെമ്മക്കാട്‌ കായലും പനയത്തിന്റെ മാറിലെ മാലയാകുമ്പോള്‍ അതില്‍ തിളങ്ങുന്ന പതക്കമാകുന്നു ഈ ക്ഷേത്രം. ക്ഷേത്രത്തിനു മുന്നില്‍ പഴക്കംചെന്ന ആല്‍മരങ്ങള്‍. മതില്‍ക്കെട്ടിനുപുറത്ത്‌ ആനക്കൊട്ടില്‍. അതിനോട്‌ ചേര്‍ന്ന്‌ മാളികയുള്ള കിഴക്കേ ഗോപുരം. നാലമ്പലവും ബലിക്കല്‍പ്പുരയും മുഖമണ്ഡപവും എല്ലാം പുരാതന വാസ്തുശില്‍പവിദ്യയുടെ മാറ്ററിയുന്നവ. ധ്വജവുമുണ്ട്‌.

ശ്രീഭദ്രകാളി ശക്തിസ്വരൂപിണിയായി കിഴക്കോട്ട്‌ ദര്‍ശനമരുളുന്നു. ദേവിയുടെ വലത്ത്‌ ശാസ്താവും ഇടതുഭാഗത്ത്‌ യക്ഷിയും ഉപദേവന്മാരായുണ്ട്‌. നാലമ്പലത്തിനു തെക്ക്‌ ഗണപതിയും ശ്രീകൃഷ്ണനും ശക്തിയമ്മയും വടക്കുവശത്ത്‌ മാടനും മറുതയുമുണ്ട്‌. കൂടാതെ ഒരേ ഒരു കോവിലില്‍ത്തന്നെ നാഗരാജാവും നാഗയക്ഷിയും ഉണ്ട്‌. ഊട്ടുപുരയുടെ പിന്നിലെ കുളം കൂടാതെ ക്ഷേത്രത്തിനു മുന്നിലും കുളമുണ്ട്‌.

ഇഷ്ടവരദായിനിയായ ദേവിക്ക്‌ ഇഷ്ടനേദ്യം ഇരട്ടിമധുരം എന്ന കടുംപായസം വെള്ളിയും ഞായറും നടക്കുന്ന നാരങ്ങാവിളക്കും വിശേഷ വഴിപാടാണ്‌. ഉത്സവത്തോടനുബന്ധിച്ചുള്ള ഉരുള്‍ വഴിപാടും വൃശ്ചികമാസത്തിലെ തോറ്റംപാട്ടും പ്രത്യേക വഴിപാടുകളാണ്‌. ഇരുപത്തി ഒന്‍പതിന്‌ കരക്കാരുടെ വക പാട്ടാണ്‌. മുപ്പതാം തീയതിയിലെ ഗുരുതി കഴിഞ്ഞാല്‍ എട്ടുദിവസം അമ്പലം അടച്ചിടും. ചൊവ്വാഴ്ച ദിവസത്തെ ഗുരുതി പൂജയില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന്‌ സ്ത്രീകളെത്തും. അഭീഷ്ടസിദ്ധിക്കും മംഗല്യഭാഗ്യത്തിനുമായി ഈ വഴിപാട്‌ അനവരതം നടന്നുവരുന്നു. ഉള്ളം കയ്യിന്റെ ആകൃതിയില്‍ ഒരു തട്ട്‌, കൊളുത്തില്‍ തൂക്കിയ കമ്പി, കരിനിറമുള്ള വിളക്കില്‍ എണ്ണയൊഴിച്ച്‌ തിരിയിട്ട്‌ കത്തിച്ച്‌ ബാലികമാര്‍ തൂക്കിപ്പിടിച്ചുകൊണ്ടുപോകുന്ന പാണിവിളക്കിന്‌ ഐതിഹാസിക ശോഭ. ഇത്‌ ഈ അമ്പലത്തില്‍മാത്രമുള്ള വിശേഷം. ഉത്സവകാലത്ത്‌ രാവിലെയും വൈകിട്ടും നൂറുക്കണക്കിനു ബാലികമാര്‍ വ്രതാനുഷ്ഠാനത്തോടെ വിളക്കെടുക്കും. അവരുടെ കുഞ്ഞുമനസ്സുകളില്‍ ഭക്തിയുടെ തിരികത്തും. ആണ്‍കുട്ടികളുടെ ഉരുളുമുണ്ട്‌. ക്ഷേത്രത്തിനു പടിഞ്ഞാറുവശം പണ്ട്‌ കാടായിരുന്നു. അതിനടുത്ത്‌ ഒരു മാവും ഉണ്ടായിരുന്നു. വൃദ്ധനായ ഒരു നമ്പൂതിരിയാണ്‌ അവിടെ താമസിച്ചിരുന്നത്‌. കടലാമനയ്‌ക്കല്‍ എന്നാണ്‌ ആ കുടുംബം അറിയപ്പെട്ടിരുന്നത്‌. നാടുവാഴികളുടെ സ്വത്തു സംരക്ഷകനായിരുന്നു നമ്പൂതിരി. ഒരു ദിവസം ഉച്ചയ്‌ക്ക്‌ കാവില്‍ ഒരു സ്ത്രീയിരുന്ന്‌ ഊഞ്ഞാലാടുന്നത്‌ കണ്ടു. കുറെക്കഴിഞ്ഞപ്പോള്‍ ആ സ്ത്രീ മഠത്തിലെത്തി ആഹാരം ആവശ്യപ്പെട്ടു. ആഹാരം കൊടുത്തപ്പോള്‍ കാവിനുള്ളില്‍ ക്ഷേത്രം പണിയണമെന്ന്‌ ആവശ്യപ്പെട്ടു. ദിവ്യതേജസ്സുള്ള ആ സ്ത്രീ അപ്രത്യക്ഷമാവുകയും ചെയ്തു. അതിനെത്തുടര്‍ന്ന്‌ നമ്പൂതിരി നാട്ടുകാരെ വിവരമറിയിക്കുകയും അവിടെ ക്ഷേത്രം നിര്‍മിച്ച്‌ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു.

മീനഭരണിക്ക്‌ ആറാട്ടുവരത്തക്കവിധം പന്ത്രണ്ടുദിവസത്തെ ഉത്സവം. ഉത്സവത്തിന്റെ മുന്നോടിയായി പന്ത്രണ്ടുകരയിലും നടക്കുന്ന പറയീടല്‍ പ്രധാന ചടങ്ങ്‌. ഉത്സവബലി കണ്ടുതൊഴുന്നതും ബലിപ്രസാദം കഴിക്കുന്നതും ശ്രേയസ്സ്കരമാണ്‌. ഉത്സവത്തില്‍ എടുപ്പുകുതിരകള്‍ പ്രധാന കെട്ടുകാഴ്ച. അശ്വതിക്കും ഭരണിക്കുമാണ്‌ കുതിരകളെ എടുക്കുക. ഏഴേകാല്‍ കോലില്‍ കുറയാത്ത കുതിരകള്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന കാഴ്ചപോലും ഹൃദ്യമാണ്‌. കുതിരമൂട്ടില്‍നിന്നും കൊട്ടിന്റെ ആരവം ഉയരുമ്പോള്‍ ഉത്സാഹഭരിതരായി കരക്കാര്‍ കുതിരയെ എടുക്കാനെത്തും. കൊട്ടും മേളവും മുറുകുമ്പോള്‍ നെടുംകുതിരകളുടെ നീളന്‍ ചട്ടങ്ങള്‍ അവരുടെ തോളുകളില്‍ നൃത്തമാടാന്‍ തുടങ്ങും. അനവധി ഗജവീരന്മാര്‍ അകമ്പടി സേവിക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.

പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.