പ്രകൃതിയുടെ പാദസേവകന്‍ മാത്രമാണ് പരമപുരുഷന് എന്ന സിദ്ധാന്തവും സത്യമല്ല. പ്രകൃതിയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചു വിചാരം ചെയ്യാത്തവന്റെ ചിന്ത അപൂര്‍ണമായി അവശേഷിക്കുന്നു. ‘ആരുടെ പ്രകൃതിയാണിത്?’ എന്ന് നാം അന്വേഷിക്കേണ്ടതുണ്ട്. പ്രകതിക്കൊരുടമസ്ഥന് ഉണ്ടായിരിക്കണം; അവള്‍ക്ക് സ്വയം നിലനില്‍ക്കാനാകില്ല. ഇങ്ങനെ, പരമവ്യക്തിയുടെ, പുരുഷന്റെ വ്യക്തിത്വമാണ് സ്ഥാപിക്കപ്പെടേണ്ടത്. അതായത് പുരുഷഘടകം പ്രകൃതിയെന്ന ശക്തി തന്നെ. ശക്തിയിലൂടെ ശക്തിയുടെ ഉടമയെ കണ്ടെത്തുകയാണ് ബുദ്ധിയുള്ളവന് ചെയ്യുന്നത്. കേവലസത്യവും ഉടമയും ബഹുമുഖശക്തികളുടെ ഉറവിടവും എല്ലാം ബ്രഹ്മമാണെന്ന് ഉപനിഷത്തുകളും മറ്റ് വൈദികഗ്രന്ഥങ്ങളും വ്യക്തമായി പറയുന്നുണ്ട്.
– ഭക്തിവേദാന്തസ്വാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: