Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളത്തിന്റെ പാളം തെറ്റിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2014, 08:53 pm IST
in Vicharam

ബജറ്റുകളില്‍ അത്‌ യൂണിയന്‍ ബജറ്റാകട്ടെ റെയില്‍ബജറ്റാകട്ടെ, കേരളത്തിന്റെ ‘നേട്ടം’ അവഗണന മാത്രമാണ്‌. ഈ റെയില്‍വെ ബജറ്റും വ്യത്യസ്തമല്ല.
കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ പരിഗണന നടപ്പാക്കപ്പെടാത്ത വാഗ്ദാനങ്ങളില്‍ ഒതുങ്ങിയിരിക്കുന്നു. ഈ റെയില്‍വേ ബജറ്റും ഈ പ്രവണത സ്ഥിരീകരിക്കുന്നു. ചരക്കുകൂലി കൂട്ടുന്നില്ല എന്ന്‌ ഉദ്ഘോഷിക്കുന്ന റെയില്‍വെ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നത്‌, ഡീസല്‍ വില കൂടുന്നതനുസരിച്ച്‌ യാത്രാ-ചരക്കുകൂലിയിലും വര്‍ധനയുണ്ടാകുമെന്നാണ്‌. പതിനേഴ്‌ പ്രീമിയം ട്രെയിനുകളും 38 എക്സ്പ്രസ്‌ ട്രെയിനുകളും 10 പാസഞ്ചര്‍ ട്രെയിനുകളും നാല്‌ മെമു, മൂന്ന്‌ ഡെമു ട്രെയിനുകളുമടക്കം 72 പുതിയ ട്രെയിനുകളാണ്‌ മന്ത്രി പ്രഖ്യാപിച്ചത്‌. പ്രീമിയം ട്രെയിനുകളില്‍ തിരക്കനുസരിച്ച്‌ ടിക്കറ്റ്‌ നിരക്കില്‍ വര്‍ധനവുണ്ടാകും. മൂന്ന്‌ റെയില്‍വെ സുരക്ഷാ തീവണ്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്‌. നടപ്പുവര്‍ഷത്തിലെ പദ്ധതികള്‍ മുഴുവന്‍ പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച മന്ത്രി 2207 കി.മീ പുതിയ പാതകള്‍ നിര്‍മ്മിച്ചതായും 4456 കി.മീ പാത വൈദ്യുതീകരിച്ചതായും 2227 കി.മീ പാത ഇരട്ടിപ്പിച്ചതായും പറഞ്ഞു. വൈഷ്ണവ്‌ ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജമ്മു-കാശ്മീരിലെ ഖത്രയിലേക്ക്‌ ഉടന്‍ ട്രെയിന്‍ സര്‍വീസ്‌ തുടങ്ങും. പ്രീമിയര്‍ എസി സ്പെഷ്യല്‍ ട്രെയിന്‍ ദല്‍ഹി-മുംബൈസെക്ടറില്‍ തുടങ്ങുമെന്നും അഡ്‌വാന്‍സ്‌ റിസര്‍വേഷന്‍ സമയം ചുരുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സ്വതന്ത്ര റെയില്‍ താരിഫ്‌ അതോറിറ്റി രൂപീകരിച്ച്‌ അതിന്‌ ചരക്കുയാത്രാക്കൂലിയെപ്പറ്റി നിര്‍ദ്ദേശം നല്‍കാന്‍ അധികാരം നല്‍കും. ഛാത്ര, റായ്ബറേലി, ഡക്കൂസി എന്നീ സ്ഥലങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചത്‌ പ്രവര്‍ത്തനക്ഷമമായി എന്ന്‌ അറിയിച്ച റെയില്‍വെമന്ത്രി കേരളത്തിന്‌ ലാലുപ്രസാദ്‌ റെയില്‍വെമന്ത്രിയായിരിക്കെ വാഗ്ദാനംചെയ്ത, ഇന്നുവരെ പ്രാവര്‍ത്തികമാകാത്ത കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറിയെപ്പറ്റി നിശബ്ദത പാലിച്ചിരിക്കുന്നു.

തിരുവനന്തപുരം-ബംഗളൂരു ട്രെയിന്‍ പ്രീമിയം ട്രെയിന്‍ ആക്കുകയും അത്‌ ആഴ്ചയില്‍ രണ്ടുതവണയായി ക്രമീകരിക്കുകയും ചെയ്തു. പുനലൂര്‍-കന്യാകുമാരി ട്രെയിന്‍ സര്‍വീസും പ്രഖ്യാപിച്ചത്‌ ആ മേഖലയിലെ ട്രെയിന്‍യാത്രക്കാരെ കുറച്ച്‌ സന്തോഷിപ്പിച്ചു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഈ ബജറ്റില്‍ റെയില്‍വെമന്ത്രി കേരളത്തോട്‌ തികഞ്ഞ അവഗണനതന്നെയാണ്‌ കാണിച്ചിരിക്കുന്നത്‌ എന്ന്‌ പറയാതെ വയ്യ. കലാകാലങ്ങളായി കേരളം അഭിമുഖീകരിക്കുന്ന പ്രശ്നമാണ്‌ റെയില്‍വെ അവഗണന. കേരളം ഭരിക്കുന്നതും കോണ്‍ഗ്രസ്‌ മുന്നണി സര്‍ക്കാരാണെങ്കിലും കേരളത്തിന്റെ ആവശ്യങ്ങള്‍ റെയില്‍വെമന്ത്രിയുടെ മുന്നില്‍ അവതരിപ്പിക്കാന്‍ മന്ത്രി-എംപി തല ചര്‍ച്ച പോലും ഇവിടെ നടന്നില്ല. കേരളം ആവശ്യപ്പെട്ടിരുന്നത്‌ കൂടുതല്‍ ലൈന്‍ കപ്പാസിറ്റി, ആട്ടോമാറ്റിക്‌ സിഗ്നലിംഗ്‌ സിസ്റ്റം, കന്യാകുമാരി-തിരുവനന്തപുരം ലൈന്‍ പൂര്‍ത്തീകരണം, നാല്‌ സബര്‍ബന്‍ ട്രെയിനുകള്‍, കണ്ണൂര്‍ വിമാനത്താവളത്തിലേക്ക്‌ റെയില്‍ ലിങ്ക്‌, റെയില്‍വെ ഓവര്‍ബ്രിഡ്ജുകള്‍, കൂടുതല്‍ വനിതാ കമ്പാര്‍ട്ടുമെന്റുകള്‍ മുതലായവയായിരുന്നു. കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറി പ്രഖ്യാപിച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത്‌ നടപ്പിലാക്കാനാവാതെ കേരളം ഇന്നും തമിഴ്‌നാടിനെ ആശ്രയിക്കുമ്പോള്‍ കേരളത്തില്‍ ഓടുന്ന ട്രെയിനുകളിലെ ബോഗികള്‍ പഴയതാണെന്ന്‌ നിയമസഭയില്‍ പോലും ആരോപണം ഉയര്‍ന്നു. കേരളത്തിന്‌ തമിഴ്‌നാട്ടില്‍നിന്നും തിരിച്ചുകിട്ടുന്നത്‌ പഴയ ബോഗികള്‍. സ്വന്തം സംസ്ഥാനത്തിനായി മൂന്ന്‌ പുതിയ റെയില്‍ പ്രോജക്ടാണ്‌ മന്ത്രി വിഭാവനം ചെയ്യുന്നത്‌. കേരളത്തിന്‌ ആകെ ഒരു എക്സ്പ്രസ്‌ തീവണ്ടി മാത്രം. ഡെമുവോ മെമുവോ കേരളത്തിനില്ല. തിരുവനന്തപുരം-പുതുച്ചേരി പാതക്ക്‌ സര്‍വേ നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്‌. റെയില്‍വെ 13,800 കോടി രൂപ കടമെടുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. റെയില്‍വെ പദ്ധതിയടങ്കല്‍ 59359 കോടിയില്‍നിന്നും 64305 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്‌.

കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കുമെന്നും തീപിടിത്തം ഒഴിവാക്കാന്‍ പാന്‍ട്രിയില്‍ ഇന്‍ഡക്ഷന്‍ പാചക സംവിധാനം ഉപയോഗിക്കുമെന്നും ട്രെയിനുകളിലെ ഓഡിയോ വീഡിയോ സംവിധാനം മെച്ചപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. വനിതാ യാത്രക്കാരുടെ സംരക്ഷണത്തിനായി വനിതാ പോലീസിനെ നിയോഗിക്കുമെന്നും പ്രഖ്യാപനമുണ്ട്‌. റെയില്‍വെ വരുമാനം കൂടുമെന്നും പെന്‍ഷന്‍ഫണ്ടിനായി 27000 കോടി വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു. കേരളം ചരക്കുകൂലിയായിട്ടും മറുനാടന്‍ മലയാളികളായിട്ടും റെയില്‍വേക്ക്‌ നല്ല വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന സംസ്ഥാനമായിട്ടും കേന്ദ്ര ബജറ്റിലും റെയില്‍വേ ബജറ്റിലും കേരളത്തിന്‌ എന്തുകൊണ്ട്‌ ഈ അവഗണന? ലാലുപ്രസാദ്‌ ബീഹാറിനും ഖാര്‍ഗെ കര്‍ണാടകത്തിനും പ്രയോജനകരമായ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉയര്‍ത്താന്‍ പോലും കേരള എംപിമാര്‍ക്കായില്ല. പ്രീമിയം ട്രെയിനുകള്‍ വിഭാവനംചെയ്യുന്നത്‌ മുംബൈ-അമൃത്സര്‍, പൂനെ-ഹൗറ, പൂനെ-പാട്ന മേഖലകളിലാണ്‌. കേരളത്തിന്റെ പദ്ധതികള്‍ പോലും സ്വന്തം സംസ്ഥാനത്തിനായി തമിഴ്‌നാട്‌ സര്‍ക്കാര്‍ ഡിഎംകെ-എഐഡിഎംകെ വ്യത്യാസമില്ലാതെ തട്ടിയെടുക്കുന്നത്‌ മലയാളികള്‍ തിരിച്ചറിയുന്നത്‌ കേരളത്തില്‍ മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ കേരളത്തിനുവേണ്ടി യാതൊന്നും നേടാന്‍ പ്രാപ്തിയില്ലാത്തവരാണ്‌ എന്ന നഗ്നസത്യമാണ്‌. ഇപ്പോള്‍ കോണ്‍ഗ്രസ്‌ മുന്നണി ഭരിക്കുന്ന കേരളത്തിന്‌ കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ റെയില്‍വെമന്ത്രി കാര്യമായി ഒന്നും നല്‍കിയില്ല എന്നത്‌ ഈ സത്യത്തിനടിവരയിടുന്നു. ഈ അവസ്ഥ എങ്ങനെ മാറ്റണമെന്ന്‌ കേരളം ആലോചിക്കേണ്ട സമയമാണിത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.