തിരുവനന്തപുരം: ഇടതുപക്ഷം കേരളത്തില്‍ കൊലപാതക രാഷ്ട്രീയമാണ് വളര്‍ത്തിയതെന്ന് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ രാജ്നാഥ് സിംഗ്. കേരളത്തില്‍ വികസനത്തിനാവശ്യമായ എല്ലാ വിഭവങ്ങളുമുണ്ടായിട്ടും തൊഴിലില്ലായ്മ പരിഹരിക്കാന്‍ വ്യവസായവല്‍ക്കരണം കൊണ്ടുവരുന്നതിനു പകരം ‘മര്‍ഡര്‍ ഇന്‍ഡസ്ട്രി’യാണ് വളര്‍ത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശുഖുമുഖത്ത് ബിജെപിയുടെ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സ്വാതന്ത്ര്യാനന്തരം മുന്നണികള്‍ മാറിമാറി ഭരിച്ചു. എന്നിട്ടും മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയി ജോലിചെയ്യേണ്ടി വരുന്നു. ഇവിടുത്തെ യുവാക്കള്‍ക്ക് ഇവിടെ ജോലി ഇല്ലാത്ത അവസ്ഥയാണുള്ളത്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ രാഹുവിന്റെയും കേതുവിന്റെയും അവസ്ഥയിലുള്ളവരാണ്. വികസനത്തിന്റെ കാര്യത്തില്‍ കേരളം ഭരിച്ച സര്‍ക്കാരുകള്‍ വലിയ പരാജയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: