രണ്ട് കാരണങ്ങള്കണ്ടാണ് മനഃക്ഷോഭമുണ്ടാകുന്നത്. സ്തോഭങ്ങളെ സ്വല്പനേരം അടക്കിപ്പിടിച്ചുനിര്ത്തിയെന്നതു കൊണ്ടും ആലസ്യമോ ക്ഷീണമോ കൊണ്ടും. ജപകാലത്ത് അ ങ്ങുമിങ്ങും തെണ്ടിത്തിരിയുന്നതില്‍ നിന്നും വിനിവര് ത്തിക്കാനേല്പ്പിച്ച ആഘാതത്താലുണ്ടായ മനംമടുപ്പാണ് ആദ്യകാരണമെന്ന് പറയാം; രണ്ടാമത്തേത് തളര്‍ച്ചയില്‍ നിന്നും ഉണ്ടാകുന്നു; കാരണം, ഒരേ വിചാരത്തിന്റെ നേര്‍വരയില്‍ തന്നെ മനസ്സിനെ നിര്‍ത്തുകയെന്നത് പ്രാരംഭകാലത്ത് വലിയൊരായാസമാണ്. അത് ഫലമായാണ് മനസ്സ് ക്ഷീണിച്ച് അവശമായി പോകുന്നത്.
പുതുതായി കാറോടിക്കുന്നവന് എങ്ങനെയാണ് ക്ലേശരഹിതമായി കാറോടിക്കേണ്ടതെന്നറിഞ്ഞുകൂടാ; അതുകൊണ്ട് അവന് ചിരപരിചിതമായ സ്വന്തം തെരുവിന് ചു റ്റും കാറോടിച്ചെത്തുമ്പോഴേക്കും തന്നെ അനാവശ്യമായി ക്ഷീണിച്ച് കിതയ്ക്കുന്നുണ്ടാവും. ആദ്യമായി നീന്തല്പഠിക്കുന്ന ഒരുവന് ഏതാനുംവാര നീന്തിക്കഴിയുമ്പോഴേക്കും തളര്‍ന്ന് അവശനായി തീരുന്നു. പ്രഥമപ്രസവത്തിലെ തന്റെ കുഞ്ഞിനെ നോക്കിരക്ഷിക്കാന്‍ തന്നെ അവിദഗ്ധയായ അമ്മ വല്ലാതെ കറങ്ങിപ്പോയേക്കും. എന്നാല്‍ പരിചയപ്പെട്ടുകഴിഞ്ഞാല്‍ അതേ അമ്മയ്ക്ക് അരഡസന്‍ കുട്ടികളെ ക്ലേശമെന്യേ സുഖമായി സംരക്ഷിക്കാനും കഴിയും.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: