Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ലക്ഷം തൊഴില്‍ ദാന പദ്ധതി; ആയിരങ്ങള്‍ വെട്ടിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2014, 09:16 pm IST
in Business

കല്‍പ്പറ്റ : ഏറെ കൊട്ടിഘോഷിച്ച്‌ നടപ്പാക്കിയ കാര്‍ഷിക മേഖലയിലെ പ്രത്യേക തൊഴില്‍ദാന പദ്ധതി ചുവപ്പ്‌ നാടയില്‍ കുരുങ്ങി വെളിച്ചം കാണാതെയായി. പദ്ധതിയില്‍ പണമടച്ചവരുടെ തുകയ്‌ക്കും കണക്കില്ല. 1995 ലാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ ഒരുലക്ഷം യുവജനങ്ങള്‍ക്ക്‌ പ്രത്യേക തൊഴില്‍ദാന പദ്ധതി ആവിഷ്ക്കരിച്ചത്‌. സംസ്ഥാനത്തെ കൃഷിഭവനുകള്‍ മുഖാന്തിരം അഭ്യസ്തവിദ്യരായ ഒരുലക്ഷം യുവജനങ്ങള്‍ ആയിരം രൂപ വീതമടച്ച്‌ പദ്ധതിയില്‍ അംഗത്വകാര്‍ഡ്‌ എടുക്കുകയും ചെയ്തു. അംഗത്വ പ്രായപരിധി 20 വയസ്സുമുതല്‍ 40 വയസ്സ്‌ വരെയായിരുന്നു. ഇങ്ങനെ അംഗങ്ങളായവര്‍ക്ക്‌ സ്വന്തമായ അഞ്ച്‌ സെന്റ്‌ ഭൂമിയെങ്കിലും വേണം. 10 ശതമാനം പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും 30 ശതമാനം സ്ത്രീകള്‍ക്കുമായി സംവരണം ചെയ്ത പദ്ധതിയാണ്‌ കഴിഞ്ഞ 20 വര്‍ഷമായി പുറംലോകം കാണാതെ കിടക്കുന്നത്‌. രജിസ്ട്രേഷന്‍ ഫീസായി 100 രൂപയും അംഗത്വ ഫീസായി 1000 രൂപയും ഖജനാവിലടച്ച യുവജനങ്ങള്‍ വഞ്ചിതരാവുകയായിരുന്നു. ഈ ഇനത്തില്‍ ഏതാണ്ട്‌ പത്ത്‌ കോടി രൂപ സര്‍ക്കാരിന്‌ ലഭിച്ചു. മുഖ്യ തൊഴില്‍ മേഖലകളായി കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം. മത്സ്യവികസനം എന്നിവയാണ്‌ പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്തത്‌.

പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക്‌ വാഗ്ദാനങ്ങളുടെ പെരുമഴ ഇങ്ങനെ തുടങ്ങുന്നു. 60 വയസില്‍ പെന്‍ഷന്‍, അതിനുശേഷം 1000 രൂപ പ്രതിമാസ പെന്‍ഷന്‍, 30000 മുതല്‍ 60000 രൂപ വരെ ഗ്രാറ്റുവിറ്റി, മരണശേഷം അവകാശിക്ക്‌ 100000 രൂപ വരെ , പദ്ധതിയില്‍ നിന്നും സ്വമേധയാ പിരിഞ്ഞാല്‍ അടച്ച 1000 രൂപ അംഗങ്ങള്‍ക്ക്‌ മടക്കികൊടുക്കും, തൊഴില്‍ ദാന പദ്ധതിയില്‍ അംഗങ്ങളായ 100000 പേര്‍ക്കും സര്‍ക്കാര്‍ വിഹിതമായി 1000 രൂപ വീതം സാമൂഹ്യ സുരക്ഷിതത്വ ഫണ്ടില്‍ നിക്ഷേപിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ കാറ്റില്‍പറത്തി അധികൃതര്‍ പദ്ധതിയില്‍ അംഗങ്ങളായവരെ വെട്ടിലാക്കിയിരിക്കുകയാണ്‌.

പദ്ധതിയില്‍ യുവജനങ്ങളെ അംഗങ്ങളാക്കി അംഗത്വഫീസും രജിസ്ട്രേഷന്‍ ഫീസും വാങ്ങിയ അധികൃതര്‍ക്ക്‌ നയപരമായ കാഴ്‌ച്ചപ്പാടുകള്‍ ഇല്ലാതെപോയതാണ്‌ പദ്ധതി നടത്തിപ്പ്‌ അവതാളത്തിലാകാന്‍ കാരണമായതെന്ന്‌ പറയുന്നു. മാറിമാറി വന്ന സര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയിലെ ഈ നൂതന സംരം ഭത്തെ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. പദ്ധതിയില്‍ അംഗങ്ങളായ യുവജനങ്ങള്‍ പ്രത്യേക സംഘടനയുണ്ടാക്കി കൃഷിഭവനുകള്‍ കയറിഇറങ്ങി ഇരുപത്‌ വര്‍ഷത്തോളമായി അവരുടെ ആയുസ്സ്‌ കളയുകയാണ്‌. കേരളത്തിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാരെയും ജില്ലാ കലക്ടര്‍മാരെയുമാണ്‌ പദ്ധതി നടപ്പിലാക്കന്‍ ചുമതലപ്പെടുത്തിയിരുന്നത്‌ എന്നതാണ്‌ അധികൃതരുടെ ഭാഷ്യം. എന്നാല്‍ പദ്ധതിക്കാവശ്യമായ ധനസഹായം നല്‍കുന്ന ധനകാര്യ സ്ഥാപനം ഏത്‌ എന്നറിയാതെ അധികൃതര്‍ ഇരുട്ടില്‍തപ്പുകയാണ്‌. പ്രോജക്ട്‌ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കൃഷി ഭവനുകളില്‍ നല്‍കിയവര്‍ നിരാശരായി.
അന്വേഷണവുമായി എത്തുന്നവര്‍ക്ക്‌ പ്രോജക്ടുകള്‍ ജില്ലാ കൃഷി ഓഫീസിലേക്ക്‌ അയച്ചുകൊടുത്തു എന്ന മറുപടി നല്‍കി കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ്‌.

മോഹനവാഗ്ദാനങ്ങള്‍ നല്‍കി യുവജനങ്ങളില്‍ നിന്നും 10 കോടി രൂപ സ്വരൂപിച്ച്‌ സാമൂഹ്യസുരക്ഷിതത്വ ഫണ്ടില്‍ വകയിരുത്തിയ അധികൃതരുടെ നടപടയില്‍ പ്രതിഷേധം അലതല്ലുകയാണ്‌. ഈ കൊടിയ വഞ്ചനക്കെതിരെ കോടതിയെ സമീപിക്കാനും ഒരുകൂട്ടര്‍ ശ്രമിക്കുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.