കോട്ടയം: തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 68-ാമത് റാന്നി ഹിന്ദു മഹാസമ്മേളനം 16 മുതല്‍ 23 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
16 ന് രാവിലെ 10.15 ന് തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മ പരിഷത്ത് പ്രസിഡന്റ് പി.എന്‍ നീലകണ്ഠന് നമ്പൂതിരി ധ്വജാരോഹണം നിര്‍വ്വഹിക്കും. വൈകിട്ട് 4.30 ന് തൃശ്ശൂര്‍ സ്വാമിയാര് മഠത്തിലെ ബ്രഹ്മാനന്ദ ശങ്കരാനന്ദഭൂതി മൂപ്പില്സ്വാമി ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. 17 ന് വൈകിട്ട് 5 ന് സാംസ്കാരിക സമ്മേളനം ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് ഉദ്ഘാടനം ചെയ്യും. തിരുവിഴ ജയശങ്കര്‍ മുഖ്യാതിഥിയായിരിക്കും. 18 ന് വൈകിട്ട് 5 ന് പരിസ്ഥിതി സംരക്ഷണ സമ്മേളനം ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന് ഉദ്ഘാടനം ചെയ്യും. ജോണ്‍ പെരുവന്താനം മുഖ്യപ്രഭാഷണം നടത്തും. 19 ന് വൈകിട്ട് 5 ന് അയ്യപ്പധര്‍മ്മ സമ്മേളനം മന്ത്രി വി.എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. 22 ന് വൈകിട്ട് അഞ്ചിന് വനിതാ സമ്മേളനം എഡിജിപി ബി. ശ്രീലേഖ ഉദ്ഘാടനം ചെയ്യും. നടി ജി. പ്രവീണ മുഖ്യാതിഥിയായിരിക്കും. 23 ന് രാവിലെ 11.30 ന് രവിവാര പാഠശാല സമ്മേളനം കോവില്‍മല രാജാവ് രാമന് രാജമന്നാന് ഉദ്ഘാടനം ചെയ്യും. കെ. യമുനാദേവി അധ്യക്ഷതവഹിക്കും.
വൈകിട്ട് 3.30 ന് സമാപന സമ്മേളനം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് മെമ്പര്‍ എന്‍.സുബാഷ്വാസു മുഖ്യാതിഥിയായിരിക്കും. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്മാന് ടി.പി ശ്രീനിവാസന് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി നയിക്കുന്ന മഹാസര്‍വ്വൈശ്വര്യപൂജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: