Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇവിടെ ഒരു മഹാകവി ജീവിച്ചിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2014, 11:05 pm IST
in Varadyam

വെയില്‍ചായുമ്പോള്‍ ഗ്രാമവീഥികളിലൂടെ പുസ്തകസഞ്ചിയും തോളില്‍തൂക്കി നഗ്നപാദനായി നടന്നുപോകുന്ന ഒരു വൃദ്ധനെ അല്പകാലം മുമ്പുവരെ

ആളുകള്‍ കണ്ടിരുന്നു. താനെഴുതിയ കൃതികളില്‍ ഒന്നെങ്കിലും വാങ്ങുവാന്‍ പ്രേരിപ്പിച്ചുകൊണ്ട് വീടുവീടാന്തരം കയറിയിറങ്ങുന്ന വന്ദ്യവയോധികന്‍ ആരെന്നല്ലേ?

കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന സംസ്‌കൃതപണ്ഡിതന്മാരില്‍ അഗ്രഗണ്യനായ മഹാകവി മുതുകുളം ശ്രീധര്‍. അദ്ദേഹത്തെക്കുറിച്ച് മധു തൃപ്പെരുന്തുറ എഴുതുന്നു…

ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങാത്ത പൊന്‍പേനയുമായി മഹാകവി മുതുകുളം ശ്രീധര്‍ 88-ാ‍ം വയസ്സിലും കര്‍മ്മനിരതനാണ്‌.

നാല്‍പതില്‍പ്പരം കൃതികള്‍, അതില്‍ ഇരുപത്തിരണ്ട്‌ സംസ്കൃത കൃതികളില്‍ ഏഴോളം മഹാകാവ്യങ്ങള്‍, ധാരാളം ലഘു കാവ്യങ്ങള്‍, വിലാപകാവ്യം, വ്യാഖ്യാനങ്ങള്‍, വ്യാകരണ ഗ്രന്ഥങ്ങള്‍, അദ്ദേഹം കടന്നുചെല്ലാത്ത മേഖലകളില്ല. മലയാള കൃതികളില്‍ തര്‍ജ്ജമകള്‍, ഖണ്ഡകാവ്യങ്ങള്‍, ആത്മകഥാപരമായ കവിതകള്‍, ചെറുകഥകള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്തതില്‍ ആരോടും പരിഭവമില്ല. ‘പൊന്‍കോലം കേറ്റാന്‍ കുനിഞ്ഞീലല്ലോ മസ്തകം’ എന്ന്‌ പി. കുഞ്ഞിരാമന്‍ നായരെക്കുറിച്ച്‌ ആറ്റൂര്‍ എഴുതിയത്‌ അക്ഷരാര്‍ത്ഥത്തില്‍ മഹാകവി മുതുകുളം ശ്രീധറിനും ബാധകമാണെന്നുതോന്നുന്നു.
അംഗീകാരത്തിനായി മസ്തകം കുനിക്കാന്‍ തയ്യാറായിട്ടില്ല, ഒരുകാലത്തും. ഒരു സന്യാസിയുടെ നിസ്സംഗതയോടെ കര്‍മ്മം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

1926 ജനുവരി 23-ാ‍ം തീയതി വാസുദേവന്‍ പിള്ളയുടേയും മുതുകുളം ഗൗരിയമ്മയുടേയും പ്രഥമപുത്രനായി മുതുകുളത്ത്‌ ജനിച്ചു. പ്രശസ്തസംസ്കൃത പണ്ഡിതനായിരുന്ന പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മയുടെ ശിഷ്യനായിരുന്ന നാരായണന്‍ നായരാശാനില്‍ നിന്നുമാണ്‌ ഗുരുകുല വിദ്യാഭ്യാസരീതിയില്‍ സംസ്കൃത പാഠങ്ങള്‍ അഭ്യസിച്ചത്‌.

16-ാ‍മത്തെ വയസില്‍ മുതുകുളം സംസ്കൃത സ്കൂളില്‍ അദ്ധ്യാപകനായി പ്രവേശിച്ചു. എങ്കിലും മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന്‌ ജോലി ഉപേക്ഷിച്ചു. ഒരു സുഹൃത്തിനൊപ്പം മുംബൈയിലേക്ക്‌ തീവണ്ടികയറി. പട്ടാളത്തില്‍ ഓര്‍ഡിനന്‍സ്‌ സര്‍വ്വീസില്‍ (എഒസി) 8 വര്‍ഷം നീണ്ട ജോലി. തന്റെ മാര്‍ഗ്ഗം വ്യത്യസ്തമാണെന്ന്‌ തിരിച്ചറിഞ്ഞ അദ്ദേഹം താമസിക്കാതെ നാട്ടിലേക്കുമടങ്ങി. സാഹിത്യ വിശാരദ്‌ പാസായി മുതുകുളത്തുതന്നെയുള്ള മറ്റൊരു ഹൈസ്കൂളില്‍ അദ്ധ്യാപകനായി പ്രവേശിച്ചു.

16-ാ‍മത്തെ വയസിലാണ്‌ ആദ്യത്തെ കവിത പ്രസിദ്ധീകരിക്കുന്നത്‌. വരിഞ്ഞം രാഘവന്‍പിള്ളയുടെ കേരളം മാസികയില്‍ തുടര്‍ന്ന്‌ മലയാളരാജ്യത്തില്‍ ധാരാളം കവിതകള്‍ പ്രസിദ്ധീകരിച്ചു. 1976 -ലാണ്‌ കേന്ദ്രമാനവശേഷി വകുപ്പിന്റെ ധനസഹായത്തോടെ മുതുകുളം ശ്രീധര്‍ തന്റെ ആദ്യ സംസ്കൃത മഹാകാവ്യം, നവഭാരതം, മലയാള വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ചത്‌.

ഇന്‍ഡ്യയുടെ ദേശീയ സ്വാതന്ത്ര്യസമരചരിത്രവും ഭാരതീയസംസ്കാരവുമാണ്‌ ഇതിവൃത്തം. 300 പേജുള്ള ഈ പുസ്തകം 18 സര്‍ഗ്ഗങ്ങളിലായി ഗാന്ധിജി, നെഹ്‌റു, സുഭാഷ്‌ ചന്ദ്രബോസ്‌, തുടങ്ങി എ.കെ. ഗോപാലന്‍, ഇഎംഎസ്‌, പട്ടംതാണുപിള്ള, മന്നത്തുപത്മനാഭന്‍ തുടങ്ങിയ വ്യക്തികളെ വര്‍ണ്ണിക്കുന്നു.

1980 ല്‍ ചട്ടമ്പിസ്വാമികളുടെ പ്രശിഷ്യനായ വിദ്യാനന്ദ തീര്‍ത്ഥപാദരുടെ നിര്‍ദ്ദേശാനുസരണം ചട്ടമ്പിസ്വാമികളെക്കുറിച്ച്‌ വിദ്യാധിരാജവിജയം മഹാകാവ്യം പ്രസിദ്ധീകരിച്ചു.

1987 ല്‍ 19 സര്‍ഗ്ഗങ്ങളോടുകൂടി നായകാഭരണം മഹാകാവ്യം പ്രസിദ്ധീകരിച്ചു. എട്ടുവീട്ടില്‍ പിള്ളമാരെ ന്യായീകരിച്ചുകൊണ്ടും, രാമന്‍തമ്പിയുടേയും, പപ്പുതമ്പിയുടേയും പെങ്ങളായ ഉണ്മിണി തങ്കയെ വിവാഹം കഴിക്കുന്നതിന്‌ മാര്‍ത്താണ്ഡവര്‍മ്മ വിസമ്മതിച്ചതും മറ്റും പ്രതിപാദ്യവിഷയമാകുന്ന ഈ മഹാകാവ്യം സാംസ്കാരിക വകുപ്പിന്റെ സംസ്കാരകേരളം മാസികയിലൂടെയാണ്‌ ആദ്യം വെളിച്ചം കണ്ടത്‌.

ശ്രീശുഭാനന്ദഗുരുസ്വാമികളെക്കുറിച്ച്‌ ശ്രീശുഭാനന്ദ ഗുരുദേവചരിതം മഹാകാവ്യം, മാതാ അമൃതാനന്ദമയിയെക്കുറിച്ച്‌ അമൃതായനം മഹാകാവ്യം, ഗോമതേശ്വരനെക്കുറിച്ച്‌ ധര്‍മ്മസ്ഥലായം ലഘുമഹാകാവ്യം, ചെങ്കോട്ടുകോണം സ്വാമിയുടെ ഗുരുവായ നീലകണ്ഠ ഗുരുവിനെക്കുറിച്ച്‌, ശ്രീനീലകണ്ഠഗുരുപാദചരിതം മഹാകാവ്യം,സംസ്കൃതമഹാകാവ്യങ്ങളുടെ നീണ്ടപട്ടികതന്നെയുണ്ട്‌.

ഇന്ദിരാഗാന്ധിയുടെ ദാരുണമായ കൊലയില്‍ മനംനൊന്തെഴുതിയ ഇംഗ്ലീഷ്‌ വ്യാഖ്യാനത്തോടുകൂടിയ സംസ്കൃത വിലാപകാവ്യമാണ്‌ അശ്രുപൂജ. അശ്രുപൂജയ്‌ക്ക്‌ ശൂരനാട്‌ കുഞ്ഞന്‍ പിള്ളസാറാണ്‌ അവതാരിക എഴുതിയത്‌.

ശങ്കര ഭഗവല്‍പാദര്‌ എന്ന സംസ്കൃത ഗദ്യപുസ്തകം കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ ബി.എ. യ്‌ക്ക്‌ പാഠപുസ്തകമായിരുന്നു. കാളിദാസന്റെ മേഘസന്ദേശവും ജീമൂത വാഹക കഥപറയുന്ന ശ്രീഹര്‍ഷന്റെ നാഗാനന്ദം നാടകവും മലയാളത്തിലേക്ക്‌ തര്‍ജ്ജമചെയ്തു. ശ്രീഹര്‍ഷന്റെ തന്നെ നൈഷധീയചരിതം സംസ്കൃത മഹാകാവ്യത്തിന്‌ വ്യാഖ്യാനമെഴുതി. വിവിധ മാസികകളിലായി പഞ്ചമഹാകാവ്യങ്ങളെക്കുറിച്ച്‌ പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഉഷ, ഊര്‍മ്മിള എന്നീ ഖണ്ഡ കാവ്യങ്ങളും, കാവ്യാഞ്ജലി ഏഴുഭാഗം, അനുഭവങ്ങള്‍ എന്ന ചെറുകഥാ സമാഹാരവും അദ്ദേഹത്തിന്റേതായിട്ടുണ്ട്‌. വ്യാകരണത്തെക്കുറിച്ചും അലങ്കാരശാസ്ത്രത്തെക്കുറിച്ചും അഗാധ പാണ്ഡിത്യമുള്ള മുതുകുളം ശ്രീധര്‍ പ്രക്രിയാ സാഗരവും അലങ്കാര പ്രദീപികയും പ്രസിദ്ധീകരിച്ചു. കേരളപാണിനീയത്തിന്‌ ഒരു ചര്‍ച്ചയും പൂരണവും തിരുത്തുമാണ്‌ പ്രക്രിയാസാഗരം. ഭാഷാഭൂഷണത്തിലെ അലങ്കാരപ്രകരണത്തിന്റെ ന്യൂനതകളെ പരിഹരിച്ചും സമുചിതമായ മറ്റലങ്കാരങ്ങളെ ഉള്‍ക്കൊള്ളിച്ചും അവ്യാപ്തി, അതിവ്യാപ്തി, അസംഭവദോഷങ്ങള്‍, തീണ്ടാത്തവിധം ലക്ഷണസമന്വയം ചെയ്തും ഉള്ള കൃതിയാണ്‌ അലങ്കാരപ്രദീപിക. ചട്ടമ്പിസ്വാമികളെക്കുറിച്ചുള്ള ശ്രീവിദ്യാധിരാജചരിത്രാമൃതം, ശ്രീനാരായണഗുരുവിനെക്കുറിച്ച്‌ ശ്രീനാരായണഗുരുദേവചരിത്രാമൃതവും എടുത്തുപറയേണ്ട കൃതികളാണ്‌. 1977 മുതല്‍ മൂന്നുപതിറ്റാണ്ടുകാലം മുതുകുളം ശ്രീധര്‍ ആകാശവാണിയിലൂടെ അവതരിപ്പിച്ച സുഭാഷിതങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.

ആദികവിപുരസ്കാരം, ഗുരുവായൂര്‍ തുളസീവനം, സംഗീതോത്സവത്തില്‍ നല്‍കിയ കവിരാജപട്ടം, വിശ്വസംസ്കൃത പ്രതിഷ്ഠാനിന്റെ പണ്ഡിതരത്ന ബഹുമതി, വള്ളത്തോള്‍ സാഹിത്യ സമിതിയുടെ പ്രത്യേക പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌.

പുരസ്ക്കാരങ്ങളിലുപരി ആളുകളുടെ സ്നേഹാദരങ്ങളെക്കുറിച്ച്‌ അദ്ദേഹം ഓര്‍മ്മിക്കുന്നു. ധര്‍മ്മസ്ഥലീയം മഹാകാവ്യത്തിന്റെ പ്രസിദ്ധീകരണശേഷം കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയില്‍ വീരേന്ദ്ര ഹെഗ്ഡേ പട്ടുംവളയും പണക്കിഴിയും നല്‍കി ആദരിച്ചത്‌ ഒരിക്കലും മറക്കാന്‍കഴിയാത്ത അനുഭവമായി. എങ്കിലും അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല എന്ന്‌ മഹാകവിക്ക്‌ തോന്നിയിട്ടുണ്ടെങ്കില്‍ തെറ്റുപറയാന്‍ കഴിയില്ലല്ലോ.

ദേവഭാഷയോടും ആ ഭാഷയില്‍ സാഹിത്യം വിരചിക്കുന്നവരോടും വിപ്രതിപത്തികാണിക്കുന്ന സമൂഹത്തിന്റെപേരില്‍ മഹാകവി ഏറെ ദുഃഖിതനാണ്‌. മഹാകവികള്‍ക്ക്‌ വംശനാശം സംഭവിച്ചുപോയ കാലത്ത്‌, താനൊരു മഹാകവിയാണെന്നുറക്കെ വിളിച്ചുപറയുന്നതില്‍ അഭിമാനം കൊള്ളുന്ന മഹാകവിയാണ്‌ മുതുകുളം ശ്രീധര്‍. പക്ഷേ, വിധവയായ മകളെയും അവരുടെ മകനെയും തന്റെ തുച്ഛമായ പെന്‍ഷന്‍കൊണ്ട്‌ എത്രനാള്‍ സംരക്ഷിക്കാന്‍ കഴിയും? തന്റെ കാലശേഷം…… വിശ്രമജീവിതം നയിക്കേണ്ട ജീവിതസാഹചര്യത്തില്‍ ഈ മനസ്സില്‍ അസ്വസ്ഥതയുടെ കനലുകളാണ്‌ പുകയുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

Kerala

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം
Kerala

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

Kerala

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം
Malappuram

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

പുതിയ വാര്‍ത്തകള്‍

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.