Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അജ്ഞത ലജ്ജിച്ച്‌ ഇവിടെ തല താഴ്‌ത്താറുണ്ട്‌…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2014, 05:08 pm IST
in Varadyam

1946 ഒക്ടോബര്‍ രണ്ടിനാണ്‌ ഗംഗാധരന്‍സാര്‍ ജനിച്ചത്‌. 2013 ഒക്ടോബര്‍ രണ്ടിന്‌ സാര്‍ അമേരിക്കയിലായിരുന്നു. ജന്മദിനത്തോടനുബന്ധിച്ച്‌ ഞങ്ങള്‍, സംസ്കൃതഭാരതി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‌ ഒരു സന്ദേശമയച്ചു.

സ്വസ്ത്യസ്തു തേ കുശലമസ്തു ചിരായുരസ്തു

വിദ്യാ-വിവേക-കൃതി കൗശല സിദ്ധിരസ്തു.

ഐശ്വര്യമസ്തു ബലമസ്തു സദാജയോസ്തു

വംശ സദൈവ ഭവതാ ഹി സുദീപിതോസ്തു.. എന്ന്‌. അങ്ങേയ്‌ക്ക്‌ സൗഖ്യവും ആയുസും വിദ്യാവിവേകസാമര്‍ത്ഥ്യവും കൂടട്ടെ എന്നും ഐശ്വര്യവും ബലവും ഉണ്ടാകട്ടെ എന്നും അങ്ങയുടെ പരമ്പര കൂടുതല്‍ ദീപ്തമാകട്ടെ, ശോഭിക്കട്ടെ എന്നുമാണ്‌ ഇതിന്റെ സംഗ്രഹം. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സാറിന്റെ മറുപടി വന്നു.

“യതി സംസ്കൃതം സുരക്ഷിതം തര്‍ഹി ഭവതാ ഉക്തം സര്‍വ്വം ശുഭം ഭവിഷ്യതി’ എന്ന്‌.

ഗംഗാധരന്‍സാര്‍ ഇങ്ങനെയാണ്‌. സംസ്കൃതഭാഷയ്‌ക്കുവേണ്ടി സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച വ്യക്തിയാണ്‌ സാര്‍. സംസ്കൃത ഭാഷാപരിപോഷണത്തിന്റെ വരപ്രസാദമാണ്‌ സാറെന്ന്‌ ഞങ്ങള്‍ അഭിമാനത്തോടെ പറയുന്നതിനും കാരണം മറ്റൊന്നല്ല. കുലീനമായ വ്യക്തിത്വത്തിനുടമയാണ്‌ ഗംഗാധരന്‍സാര്‍.
ലക്ഷ്യംപോലെ മാര്‍ഗവും സംശുദ്ധവും കൃത്യവും ആവണമെന്ന്‌ നിഷ്കര്‍ഷയുള്ള വ്യക്തി. ആംഗലേയവിദ്യാഭ്യാസത്തിന്റെ അതിപ്രസരത്തില്‍ സംസ്കൃതവും സംസ്കാരവും നശിക്കുന്നു, പിന്നാക്കം പോകുന്നു എന്നു കണ്ട്‌ ദുഃഖിച്ച ഒരുപാട്‌ വ്യക്തികളുടെ കൂട്ടത്തില്‍ ഗംഗാധരന്‍സാര്‍ വേറിട്ടു നില്‍ക്കുന്നു. ഇതിന്‌ പരിഹാരം ‘സംസ്കൃതം സംസ്കൃതമാധ്യമ’ത്തിലുള്ള അധ്യാപന പ്രക്രിയയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിച്ച വ്യക്തി. അതുകൊണ്ടുതന്നെ ഏതാണ്ട്‌ നാലരപ്പതിറ്റാണ്ടുകാലം സാമൂഹിക-സാംസ്കൃതിക ജീവിതത്തില്‍ ഗംഗാധരന്‍സാര്‍ നിര്‍വ്വഹിച്ച നിശബ്ദസേവനം ആരാലും പ്രകീര്‍ത്തിക്കുന്നതാണ്‌.

സംസ്കൃതസംഭാഷണ പ്രവര്‍ത്തകരുടെ പരമാചാര്യനും പ്രേരണാപുരുഷനുമാണദ്ദേഹം. പലപ്പോഴും സംസ്കൃത-ആധ്യാത്മിക പരിശീലന ശിബിരത്തില്‍ സാറുണ്ടെങ്കില്‍ സംശയത്തിന്‌ പുസ്തകം നോക്കേണ്ടിവരാറില്ല. ഒരു വിശ്വവിദ്യാലയത്തിന്റെ സഞ്ചരിക്കുന്ന സഹവസിക്കുന്ന ഗ്രന്ഥശാലയാണവിടെ ഗംഗാധരന്‍സാര്‍. ഏതു സംശയം ചോദിച്ചാലും ഉത്തരം റെഡിയാണ്‌. അത്‌ പലപ്പോഴും ഏത്‌ ഭാഷയായാലും വിഷയമായാലും ചോദിക്കുന്നതിനപ്പുറം സാര്‍ പറഞ്ഞുതരാറുണ്ട്‌. അജ്ഞത പലപ്പോഴും ലജ്ജിച്ച്‌ തലതാഴ്‌ത്താറുണ്ടവിടെ. ഉത്തരം ചോദ്യത്തെ നോക്കി പരിഹസിക്കുന്ന അവസ്ഥാവിശേഷം. (വാക്യാര്‍ത്ഥസദസ്സുകളിലും പണ്ഡിതസദസ്സുകളിലും അനുഭവപ്പെടാറുള്ളതും മറ്റൊന്നല്ല).

1979 ല്‍ ആരംഭിച്ച സംസ്കൃതസംഭാഷണ ക്ലാസുകള്‍ പിന്നീട്‌ ദീര്‍ഘകാലം ഒറ്റയ്‌ക്ക്‌ മുന്നില്‍ നിന്ന്‌ നയിച്ച വ്യക്തിയാണ്‌ ഗംഗാധരന്‍സാര്‍. അവിടെ സാറിന്റെ ശരീരവും മനസ്സും സമ്പത്തും ഉദാരമായി ചെലവഴിക്കപ്പെട്ടു എന്ന്‌ സഹപ്രവര്‍ത്തകര്‍ പറയാറുണ്ട്‌. സംസ്കൃതഭാഷാ പരിപോഷണം മാത്രമായിരുന്നു അവിടെ ലക്ഷ്യം. പ്രവര്‍ത്തകരോടൊപ്പം യാത്ര ചെയ്യാനും അവരെ ഉദാരമായി സഹായിച്ച്‌ ക്യാമ്പുകള്‍ക്ക്‌ പറഞ്ഞയക്കാനും, ദീര്‍ഘസമയം സംസാരിച്ചിരിക്കാനും സാറിനൊരു മടിയുമില്ല.

ഗംഗാധരന്‍സാര്‍ അംഗീകാരങ്ങള്‍ക്ക്‌ പിന്നാലെ പോകുന്ന വ്യക്തിയല്ല. സംസ്കൃതയൂണിവേഴ്സിറ്റിയുടെ ഉന്നത സ്ഥാനത്തിരിക്കുമ്പോഴും ഇതിനുമപ്പുറം എന്താണ്‌ എന്ന്‌ സ്വാഭാവികമായി പലരും ചിന്തിച്ചാഗ്രഹിക്കാറുള്ളതുപോലെ ഗംഗാധരന്‍സാര്‍ ആഗ്രഹിച്ചിട്ടില്ല. അതിനുവേണ്ടി പരിശ്രമിച്ചിട്ടില്ല എന്നും എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. അംഗീകാരങ്ങളും സ്ഥാനമാനങ്ങളും സ്വയം വരേണ്ടതാണെന്ന സനാതനസത്യത്തിനുടമയാണ്‌ സാര്‍.

നലാന്റയും, തക്ഷശിലയും പോലെ അന്വര്‍ത്ഥമാവുന്ന ഒരു ‘സര്‍വകലാശാല’യുടെ സ്വപ്നം കൊണ്ടു നടക്കുന്ന വ്യക്തി. അതിനുവേണ്ടിയുള്ള സംസ്കൃത പ്രതിഷ്ഠാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായിക്കഴിഞ്ഞു. ഇരിങ്ങാലക്കുട ചെമ്മണ്ടയില്‍ സാറും സഹപ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്‌.

എല്ലാത്തിനുമുപരി സാര്‍ ഞങ്ങളുടെ നല്ലൊരു സുഹൃത്താണ്‌. മുമ്പു പറഞ്ഞതൊക്കെ ഓര്‍മ്മിച്ച്‌ പറയുകയാണെങ്കില്‍ ഒരു നല്ല സഹൃദയനാണ്‌ സാര്‍. സമാനമായ ഹൃദയമുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ സാറിനെ ഞങ്ങളാദരിക്കുന്നു. പണ്ഡിതശ്രേഷ്ഠന്മാര്‍ക്കൊപ്പം സംസാരിക്കാനും, സാധാരണക്കാരോടൊപ്പം ഇരിക്കാനും സാര്‍ സര്‍വ്വദാ സന്നദ്ധനാവുന്നു. സാര്‍ ആദരിക്കപ്പെടുമ്പോള്‍ ഒരു ഭാഷാ സ്നേഹിക്കപ്പുറം നന്മയാണാദരിക്കപ്പെടുന്നത്‌. സാര്‍ ആദരിക്കപ്പെടുമ്പോള്‍ ജ്ഞാനം – അറിവ്‌ ആദരിക്കപ്പെടുന്നു. ഈ ലോകം മുഴുവന്‍ പ്രകാശപൂര്‍ണമാവുന്ന ഒരു അവസ്ഥാവിശേഷം. അതും ജനുവരി 26 ന്‌ ഇന്ത്യാമഹാരാജ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനദിനം. അതേപോലെതന്നെ പ്രാധാന്യമുണ്ട്‌ പൂര്‍ണവേദപുരിക്കും (തൃപ്പൂണിത്തറ). സാര്‍ നിര്‍വഹിച്ച – നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രാധ്യയന-അധ്യാപന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രത്തില്‍ തന്നെ വച്ചാണത്‌ എന്നതുതന്നെ.

ഡോ. പി.കെ. ശങ്കരനാരായണന്‍ (വിശ്വസംസ്കൃത പ്രതിഷ്ഠാനം (സംസ്കൃതഭാരതി) പ്രകാശന വിഭാഗം അധ്യക്ഷനാണ്‌ ലേഖകന്‍. ഫോണ്‍: 9447592796)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

Kerala

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം
Kerala

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

Kerala

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം
Malappuram

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

പുതിയ വാര്‍ത്തകള്‍

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.