നാമം : 124 സ്ഥൂലമ്പടാഘട്ടിതഖേചരഃ – സ്ഥൂലമായകള്കൊണ്ട് ഖേഛരങ്ങളെ സംഘട്ടനം ചെയ്യുന്നവന്. (സ്ഥൂലം – വലുത്, തടിച്ചത്, ശക്തിയേറിയത്; സട – കുഞ്ചിരോമം, ഘട്ടിത – കൂട്ടിമുട്ടിയ, ഉരസിയ, രേചരം – ആകാശത്ത് സഞ്ചരിക്കുന്നത് ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, മേഘം, പക്ഷികള്‍ തുടങ്ങിയവ). ഭഗവാ ന് സ്വീകരിച്ച നരസിംഹരൂപത്തിന്റെ വലുപ്പം വ്യക്തമാക്കുന്ന നാമം. നരസിംഹത്തിന്റെ അരയ്ക്കുമുകളിലുള്ള ശരീരം സിംഹത്തിന്റെ രൂപമായിരുന്നു. സിംഹമുഖത്തിന് ചുറ്റുമുള്ളകുഞ്ചിരോമങ്ങള് ആകാശത്തു സഞ്ചരിക്കുന്ന നക്ഷത്രങ്ങളെയും മേഘങ്ങളെയും സംഘട്ടനം ചെയ്യത്തക്കണ്ണം ഉയര്‍ന്നു തടിച്ചതായിരുന്നു ഭഗവാന്റെ രൂപം നാരായണീയം വര്‍ണിക്കുന്നത്. “തപ്ത സ്വര്‍ണ സവര്‍ണ ഘൂര്ണദതിരൂക്ഷാക്ഷം സടാകേസര പ്രോത്കമ്പപ്രത നികുംബിതാംബര മഹോ ജീയാത്ത വേദം വപുഃ വ്യാപ്തവ്യാപ്തമഹാദരീസമമുഖം ഖഡ്ഗോഗ്രവല്ഗന്മഹാ- ജിഹാനിര്ഗമദൃശ്യമാനസുമഹാദംഷ്ട്രായുഗോഡ്ഡാമരം” എന്നാണ്. കാച്ചിപ്പഴുപ്പിച്ച സ്വര്‍ണത്തിന്റെ നിറമുള്ളവയും ചുറ്റിക്കറങ്ങുന്നവയും അതിരൂക്ഷങ്ങളുമായ കണ്ണുകളുള്ളതും ഇളകുന്ന സടകളും കസേരങ്ങളും കൊണ്ട് ആകാശത്തെ മറയ്ക്കുന്നതും തുറന്നതും വ്യാപ്തിയേറിയതുമായി വലിയ ഗുഹപോലുള്ള വായുള്ളതും വാളുപോലെ ഭയങ്കരവും ചുഴലുന്നതുമായ മഹാജിഹ്വ പുറത്തേക്കു നീളുമ്പോള്‍ കാണപ്പെടുന്ന രണ്ടു ദംഷ്ട്രകളാല് ഭയങ്കരവുമായ നിന്തിരുവടിയുടെ നാരസിംഹവപുസ്സ് വിജയിക്കുമാറാകട്ടെ. (നാരായണീയം ദശകം 25-3)
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: