Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നോവല്‍ 58: രക്തം കൊണ്ട്‌ എഴുതിയ ആഗ്രഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2014, 07:02 pm IST
in Samskriti

അപ്പോഴേക്ക്‌ പെരുങ്കൂറിലെ മന്ത്രിയും പാറാക്കരയും ചൊമാരിയും മറ്റും എത്തിച്ചേര്‍ന്നു. പടക്കുറുപ്പ്‌ പെരുങ്കൂറിലെ മന്ത്രിയെയും കൂട്ടി പെരുങ്കൂറു വാഴുന്നവരുടെ മുന്നില്‍ ചെന്നു തൊഴുതുകൊണ്ടു പറഞ്ഞു. ‘അടിയങ്ങള്‍ എന്തെങ്കിലും അപരാധം ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പാക്കണം. വേറെ ഒരു വഴിയും കാണാത്തതിനാലാണ്‌ അടിയങ്ങള്‍ പെരുങ്കൂറിലേയ്‌ക്ക്‌ അതിക്രമിച്ചു കടന്നത്‌.’ പെരുങ്കൂറു വാഴുന്നവര്‍ കുറുപ്പിനെ തൊഴുതു. ‘ജീവന്‍ കൊടുത്ത്‌ ജീവന്‍ രക്ഷിക്കുന്ന അപരാധത്തിന്‌ എന്തു മാപ്പാണ്‌ തരേണ്ടത്‌ എന്ന്‌ എനിക്കറിയില്ലല്ലോ പടക്കുറുപ്പേ! ഇളയവാഴുന്നവരെ അവിടെ ചികിത്സിക്കാമായിരുന്നില്ലേ?’ പെരുങ്കൂറുവാഴുന്നവരുടെ കണ്ണില്‍ നനവു പരന്നു. ‘അടിയനോട്‌ മാപ്പാക്കണം.’ പടക്കുറുപ്പും കണ്ണു തുടച്ചു. പെരുങ്കൂറിലെ മന്ത്രിയോട്‌ വാഴുന്നവര്‍ ചോദിച്ചു. ‘കുറുങ്കൂറിലെ പട മടങ്ങിപ്പോന്നോ?’ മന്ത്രി തൊഴുകയ്യോടെ ഉണര്‍ത്തിച്ചു. ‘അടിയന്‍. നമ്മുടെ പട പടനിലത്തുനിന്ന്‌ തിരിച്ചെത്തി കുറുങ്കൂറു പടയ്‌ക്ക്‌ തിരിച്ചു പോരാനുള്ള വഴിയൊരുക്കിയിട്ടുണ്ട്‌. കുറുങ്കൂറിലെ പട പുഴകടന്നു തുടങ്ങിയിട്ടുണ്ടാകും. അധികം താമസിയാതെ എത്തും എന്നാണ്‌ വിവരം.’ ‘പാറാക്കരയും മറ്റും?’ ‘വന്നുകഴിഞ്ഞു’ ‘അഗ്നിദത്തന്‍ നമ്പൂതിരി?’ ‘അദ്ദേഹത്തിന്‌ വരാന്‍ പറ്റില്ലത്രേ. അവിടെ എന്തൊക്കെയോ പൂജ നടക്കുകയാണെന്നാണ്‌ പറഞ്ഞത്‌.’ ഇത്രയും പറയുമ്പോള്‍ മന്ത്രിയുടെ മുഖത്തുണ്ടായ ഭാവമാറ്റം വായിച്ച്‌ പടക്കുറുപ്പ്‌ അനിയനും ചൊമാരിയും നില്‍ക്കിന്നിടത്തേയ്‌ക്ക്‌ നടന്നു. ‘അഗ്നിദത്തന്‍ നമ്പൂതിരി വന്നില്ലേ എന്നു പെരുങ്കൂറു വാഴുന്നവര്‍ ചോദിച്ചപ്പോള്‍ മന്ത്രിയുടെ മുഖത്തുണ്ടായ ഭാവം അത്ര ശരിയായിരുന്നില്ല. എന്താണ്‌ ഉണ്ടായത്‌?’ പടക്കുറുപ്പ്‌ അനിയനോട്‌ ചോദിച്ചു. മറുപടി പറയുന്ന അനിയന്റെ കോപത്തിന്റെ തീക്ഷണതയില്‍ അഗ്നിദത്തന്‍ നമ്പൂതിരി ദഹിച്ചുപോകും എന്നുവരെ തോന്നി പടക്കുറുപ്പിന്‌. ചൊമാരി അനിയന്റെ തോളത്ത്‌ കൈവെച്ച്‌ പറഞ്ഞു. ‘അഗ്നിദത്തന്‍ നമ്പൂതിരി ദുര്‍മന്ത്രവാദം ചെയ്തതുകൊണ്ടാണ്‌ ഇതെല്ലാം സംഭവിച്ചതെന്നാണ്‌ അനിയന്റെ വിചാരം. ത്രിവിക്രമന്‍ നമ്പൂതിരി ഇത്‌ മുമ്പു തന്നെ പറഞ്ഞിരുന്നു. അന്ന്‌ അദ്ദേഹം എന്താണ്‌ പറഞ്ഞത്‌ എന്ന്‌ മനസ്സിലായില്ല എന്നു മാത്രം. അനിയന്‌ ഓര്‍മയില്ലേ? അഭിമന്യുവിന്‌ വീരഗതിയാണ്‌ മോക്ഷം എന്ന്‌ പറഞ്ഞത്‌?’ പടക്കുറുപ്പ്‌ എന്തോ നിശ്ചയിച്ചവിധത്തില്‍ പറഞ്ഞു. ‘അങ്ങനെ എല്ലാം നിസ്സാരമായി കാണാന്‍ കഴിയില്ല. ദുര്‍മ്മന്ത്രവാദത്തിന്‌ ശക്തിയില്ലെന്ന്‌ നിശ്ചയിക്കാന്‍ പറ്റില്ല. എതായാലും അഗ്നിദത്തന്‍ നമ്പൂതിരിയുടെ കളി കണ്ടുകൊണ്ടിരിക്കാന്‍ പറ്റില്ല.’

കുറച്ചു കഴിഞ്ഞപ്പോഴേക്കും പെരുങ്കൂറില്‍നിന്ന്‌ കുറുങ്കൂറിന്റെ പട മടങ്ങിയെത്തിത്തുടങ്ങി. കണ്ണു നിറയാത്ത ഒരുമുഖമെങ്കിലും അതിലുണ്ടായിരുന്നില്ല. പലരും മുറവിളിയിട്ടുകൊണ്ടാണ്‌ കോവിലകത്തിന്റെ മുറ്റത്തെത്തിയത്‌. പടക്കുറുപ്പ്‌ അവരുടെ ഇടയിലേക്ക്‌ നീങ്ങിയപ്പോള്‍ ചൊമാരി അനിയനോട്‌ പറഞ്ഞു. ‘ഇപ്പോള്‍ പോകാഞ്ഞാല്‍ ഇരുട്ടുന്നതിന്‌ മുമ്പ്‌ ഇല്ലത്തെത്തില്ല.’ ഇറങ്ങുന്നതിന്‌ മുമ്പ്‌ ചൊമാരി വലിയ വാഴുന്നവരെ മുഖം കാണിച്ച്‌ തിരിച്ചുവന്നു. അനിയനും പാറാക്കരയും മറ്റും അദ്ദേഹത്തെ പിന്‍തുടര്‍ന്നു. അപ്പോഴും എവിടെയോനിന്നെല്ലാം ആളുകള്‍ കോവിലകത്തേക്ക്‌ വന്നുകൊണ്ടേ ഇരുന്നു. ചൊമാരിയും മറ്റും പടിപ്പുരയുടെ പുറത്തേക്ക്‌ കടന്നപ്പോള്‍ ഇരുപത്തഞ്ചു വയസ്സോളം പ്രായമായ തെക്കുങ്കൂര്‍ ഇളയവാഴുന്നവരും അദ്ദേഹത്തിന്റെ ഗുരുവും വന്ദ്യവയോധികനുമായ പുലാപ്പള്ളി നമ്പൂതിരിയും കൂടി വന്നുചേര്‍ന്നു. പുലാപ്പള്ളി പാറാക്കരയെ കണ്ടപ്പോള്‍ അടുത്തേയ്‌ക്ക്‌ വിളിച്ച്‌ എന്തൊക്കെയോ പറഞ്ഞു. തെക്കുങ്കൂറ്‌ ഇളയവാഴുന്നവരും പുലാപ്പള്ളിയും പടിപ്പുരയിലേക്കു കയറിയപ്പോള്‍ ആചാരപൂര്‍വമുള്ള അതിഥിപൂജയ്‌ക്ക്‌ ഒരുക്കങ്ങള്‍ ആരംഭിച്ചു. പാറാക്കര തിരിച്ചു വന്നപ്പോള്‍ അനിയന്‍ ചോദിച്ചു. ‘തെക്കുങ്കൂറു വാഴുന്നവെര വിട്ടു കിട്ടാനുള്ള ശ്രമമാണോ?’ ‘അല്ല. ഇളയവാഴുന്നവര്‌ ധാര്‍മികനാണ്‌.’ പാറാക്കര ഉറപ്പിച്ചു പറഞ്ഞു. അപ്പോഴേക്ക്‌ സൂര്യന്‍ പടിഞ്ഞാറേ ചെരിവില്‍ എത്തിത്തുടങ്ങിരുന്നു. ഇളയവാഴുന്നവര്‍ ചിതയിലേക്കും.

(തുടരും)

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

Main Article

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.