പൊന്‍കുന്നം: ആറന്മുള വിമാനത്താവളം നിര്‍മ്മിക്കുന്നതിന് ഒത്താശ ചെയ്യുന്നതിനു പിന്നില്‍ റോബര്‍ട്ട് വഡേദരയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പത്തനംതിട്ട എംപി ഉള്‍പ്പെടെയുള്ള ഉന്നതരും ചില ബിനാമികളും മാത്രമാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ആറന്മുളം വിമാനത്താവളത്തിനായി ഒരു പഠനവും നടത്താതെ തെറ്റായ വിവരങ്ങള്‍ നല്കി കോടതിയെവരെ ഇവര്‍ കബളിപ്പിക്കുകയായിരുന്നു. യുനസ്കോ പോലും പൈതൃകഗ്രാമം എന്ന പട്ടികയില്‍ ആറന്മുളയെ അംഗീകരിച്ചു കഴിഞ്ഞതാണ്.
നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി പരിസ്ഥിതി ലോലപ്രദേശമായ ഇവിടെ തകര്‍ക്കുന്നതാവും ഈ വിമാനത്താവള പദ്ധതി. കുട്ടനാടിനെയും ആലപ്പുഴയെയും പോലും താറുമാറാക്കാന്‍ പോകുന്ന പദ്ധതിക്കാണ് ഇവര്‍ ഒത്താശ ചെയ്യുന്നത്. കൂടാതെ ഈ സര്‍ക്കാരിന്റെ കാലത്ത് അനധികൃതമായി സര്‍ക്കാര്‍ ഭൂമിതന്നെ പതിച്ചു നല്കി തുടരെ പൊതുജനങ്ങളോട് കള്ളം പറയുകയാണ് സര്‍ക്കാര്‍. പൂര്‍ണമായും പുരാതനവും ചരിത്രപ്രസിദ്ധവുമായ ആറന്മുള ക്ഷേത്രവും ആറന്മുള കണ്ണാടിയും ഇത് നടപ്പാക്കിയാല്‍ ഓര്‍മ്മ മാത്രമാവും. പമ്പയാറിന്റെ നാശവും, 56കരകളുടെയും ആചാരത്തനിമ നിലനിര്‍ത്തിപ്പോരുന്ന വള്ളസദ്യയും അപ്രത്യക്ഷമാകും. സംസ്കാരവും പാരമ്പര്യവും തന്നെ തകര്‍ക്കുന്ന ഈ സംരംഭത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ മൗനാനുവാദത്തോടെ റോബര്‍ട്ട് വഡേദരയും കൂട്ടരും നിര്‍മ്മിക്കപ്പെടാന്‍ പോകുന്ന വിമാനത്താവളങ്ങളില്‍ ഒന്നു മാത്രമാണിതെന്നും വിമാനത്താവളം വരുന്നതിനു മുമ്പ് തന്നെ ചുറ്റുപാടായി ഹെക്ടര്‍ കണക്ക് സ്ഥലം ഇവര്‍ വാങ്ങിക്കൂട്ടിയെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.എസ്.അജിത്കുമാര്‍ ആരോപിച്ചു.
അടിസ്ഥാന സൗകര്യം പോലും അന്വേഷിക്കാതെ കള്ളംമാത്രം തുടരെ പറയുന്ന മുഖ്യമന്ത്രിയുടെയും ആന്റോ ആന്റണിയുടെയും ബിനാമികളാണ് കെജിഎസ് ഗ്രൂപ്പെന്ന ത്രിമൂര്‍ത്തികള്‍. ആറന്മുള പ്രദേശത്തെ ജനങ്ങള്‍ വിമാനത്താവളത്തിനെ അംഗീകരിക്കുന്നില്ല. ഇതിനെതിരെ കൂടുതല്‍ സമരപരിപാടികളുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തിറങ്ങുമെന്നും അജിത്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: