Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വിധി മുട്ടുകുത്തി മായക്കു മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2013, 12:13 am IST
in Varadyam

മായ. വയസ്സ് 38, ജന്മനായുള്ള വൈകല്യത്താല്‍ ശരീരത്തിന്റെ കഴുത്തിനു മുകള്‍ ഭാഗം മാത്രമാണ് സ്വതന്ത്രമായി ചലിപ്പിക്കാന്‍ സാധിക്കുന്നത്. വലതു കൈയ്‌ക്ക് ചെറിയ ചലനശേഷിയുണ്ട്. ആദ്യം അച്ഛനും പിന്നീട് സഹോദരനും അമ്മയും മരിച്ചു. എന്നാല്‍ വിധിയുടെ ക്രൂരതയില്‍ കിടക്കയില്‍ നിരാശയായി കഴിയുകയാണെന്ന് കരുതേണ്ട, ശാരീരിക വിഷമതകളെ മറന്ന് സംഘ ഭക്തിയില്‍ ഉറച്ച മനസ്സുമായി ജീവിത പ്രതിസന്ധികളെ പോരാടി തോല്‍പ്പിക്കുകയാണ് മായ. രണ്ടുപേരുടെ സഹായത്താല്‍ എസ്റ്റിഡി ബൂത്തും ഫോട്ടോസ്റ്റാറ്റ് കടയും നടത്തുന്നു. പുറമേ, അക്വേറിയം, മുട്ടക്കോഴി, വിവിധയിനം നായ്‌ക്കുട്ടികള്‍, പ്രാവ്, ലൗബേര്‍ഡ്‌സ്, തത്ത, മുയല്‍ എന്നിവയുടെ വില്‍പ്പനയുമുണ്ട്. ഇങ്ങനെ പോകുന്നു മായയുടെ നിത്യ പ്രവര്‍ത്തന മേഖലകള്‍. ഇനിയുള്ള നാളുകളില്‍ വേദികള്‍ ലഭിച്ചാല്‍ സംഘ ആശയങ്ങള്‍ പ്രചരിപ്പിക്കാനും പങ്കുവെയ്‌ക്കാനും തയ്യാറാണെന്നും മായ നിശ്ചയദാര്‍ഢ്യത്തോടെ പറയുന്നു. വിധിയെ പഴിക്കാതെ വിധിക്കു കീഴടങ്ങാതെ ചെറുത്തു നില്‍ക്കുന്ന മായക്കു മുന്നില്‍ വിധിക്കു മുട്ടുകുത്തേണ്ടി വന്നിരിക്കുകയാണ്.  മായ സമൂഹത്തിന് മാതൃകയാവുകയാണ്.

ആലപ്പുഴ ജില്ലയില്‍ നൂറനാട് പഞ്ചായത്തില്‍ ഇടപ്പോണ്‍ ജങ്ഷനു സമീപം അയോധ്യയാണ് മായയുടെ വീട്. അച്ഛന്‍ പരശുരാമന്‍ ഉണ്ണിത്താന്‍, അമ്മ സരോജിനിയമ്മ, സഹോദരന്‍ മധു. മായയ്‌ക്ക് ആറുവയസ്സുള്ളപ്പോള്‍ അച്ഛനും 36 വയസ്സില്‍ സഹോദരനും 37 വയസ്സില്‍ അമ്മയും നഷ്ടപ്പെട്ടു. ഇപ്പോള്‍ സംഘപ്രവര്‍ത്തകര്‍ നിയോഗിച്ച ഒരു പെണ്‍കുട്ടിയാണ് കൂട്ടിന്. വിധിയുടെ ക്രൂരത നിരന്തരം ഏറ്റുവാങ്ങിയ കുടുംബമാണ് മായയുടേത്. ജന്മനാ ശാരീരിക വൈകല്യമുള്ള മായയുടെ തുടര്‍ ചികിത്സയ്‌ക്കായി സൈനികനായിരുന്ന അച്ഛന്‍ ജോലി രാജിവച്ച് മകളുടെ ചികിത്സയില്‍ മുഴുകി. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹൃദയസ്തംഭനം വന്ന് അച്ഛന്‍ മരിച്ചു. കുടുബത്തിന് തുണയാകേണ്ട സഹോദരന്‍ വൃക്കരോഗിയായത് കനത്ത ആഘാതമായി. വീടിനു മുന്‍പിലെ രണ്ടു കടമുറികളില്‍ നിന്നുള്ള വാടകയും, പിന്നീട് മായയ്‌ക്ക് ലഭിച്ച തുച്ഛമായ വികലാംഗ പെന്‍ഷനുമായിരുന്നു വരുമാനമാര്‍ഗ്ഗം. മായയുടെയും സഹോദരന്റെയും ചികിത്സയും വീട്ടുചെലവും അമ്മയെയും രോഗാവസ്ഥയിലേക്ക് തള്ളിവിട്ടു.

ചികിത്സയിലൂടെ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയും വന്നു. ഇതിനെ തുടര്‍ന്നാണ് 17-ാംത്തെ വയസ്സില്‍ മായ ചെറിയ രീതിയില്‍ പ്രാവ്, മുയല്‍, നായ്‌ക്കുട്ടികള്‍, ലൗബേഡ്‌സ് തുടങ്ങിയവയെ  വളര്‍ത്തി വില്‍പ്പന ആരംഭിച്ചത്. ഇതില്‍നിന്നു ലഭിക്കുന്ന വരുമാനം കുടുംബത്തിന് ചെറിയ ആശ്വാസമായി. മൂന്നുവര്‍ഷം മുന്‍പ് ഒരു കട ഏറ്റെടുത്ത് സഹോദരന്‍ എസ്റ്റിഡി ബൂത്ത് ആരംഭിച്ചു. എന്നാല്‍ വിധി പിന്നെയും ഈ കുടുംബത്തോട് ക്രൂരത കാട്ടി. വൃക്കരോഗ ചികിത്സയ്‌ക്കിടയില്‍ ചിക്കുന്‍ ഗുനിയ പിടിപെട്ട് 2011 ജൂലൈ രണ്ടിന് സഹോദരന്‍ മരിച്ചു. പിന്നീട് അമ്മയും മായയും മാത്രമായി. രോഗം അമ്മയെ തീര്‍ത്തും അവശയാക്കി. ഇതേ തുടര്‍ന്ന് അമ്മയുടെ ചികിത്സയും വീട്ടു ചെലവും സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. 2012 ഡിസംബര്‍ 19ന് അമ്മയെയും മായയ്‌ക്ക് നഷ്ടപ്പെട്ടു.

അമ്മയുടെ മരണത്തിനുശേഷം ഏകദേശം മൂന്നുലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് മായയില്‍ എത്തിച്ചേര്‍ന്നത്.  മായയ്‌ക്ക് ഒരു മാസം 2000രൂപയുടെ മരുന്നും വേണം. മായയുടെയും സഹോദരന്റെയും രോഗാവസ്ഥയില്‍ ഈ കുടുംബം ഒരു ‘ബാധ്യത’ ആയേക്കുമെന്ന് ഭയന്ന് ബന്ധുക്കളെല്ലാം അകന്നു. എന്നാല്‍ 21 വര്‍ഷമായി തന്റെ കുടുംബത്തിന്റെ താങ്ങും തണലുമായി നിന്ന സംഘപ്രവര്‍ത്തകരുടെ കുടുംബം കയ്യെത്തും ദൂരത്ത് അച്ഛനും സഹോദരനും ഗുരുവും അമ്മയുമെല്ലാമായി ഉണ്ടായിരുന്നെന്ന് മായ പറയുന്നു. വീടിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത സംഘം രണ്ടുലക്ഷത്തോളം രൂപയുടെ കടം വീട്ടി. വീടിനു മുന്നില്‍ ഉണ്ടായിരുന്ന ഒരു കടമുറിയില്‍ അക്വേറിയം, ഫോട്ടോസ്റ്റാറ്റ്, എസ്റ്റിഡി ബൂത്ത് എന്നിവ മാവേലിക്കര സേവാഭാരതി പ്രവര്‍ത്തകര്‍ മായയ്‌ക്കുവേണ്ടി ആരംഭിച്ചു. ഇപ്പോള്‍ ദിനം പ്രതി മുന്നൂറ് രൂപ മിച്ചം ഉണ്ടാക്കുവാന്‍ സാധിക്കുന്നുവെന്ന് മായ അഭിമാനത്തോടെ പറയുന്നു.

പരസഹായമില്ലാതെ ചലിക്കുവാന്‍ സാധിക്കില്ലെങ്കിലും എല്ലാ സ്ഥലത്തും തന്റെ ശ്രദ്ധവേണമെന്ന് മായയ്‌ക്ക് നിര്‍ബന്ധമുണ്ട്. ഒപ്പമുള്ള പെണ്‍കുട്ടിയുടെ സഹായത്താല്‍ ഓരോ സ്ഥലത്തും എത്തി പരിശോധിക്കും. വൈകല്യങ്ങളെ അതിജീവിച്ച് പരസഹായത്താല്‍ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ പഴനി, മൂകാംബിക, ഗുരുവായൂര്‍, ചെട്ടികുളങ്ങര, പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ദേവീക്ഷേത്രം, ആഴ്‌വാഞ്ചേരി മന, സംഘത്തിന്റെ ക്യാമ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം മായ സന്ദര്‍ശിച്ചിട്ടുണ്ട്. വെണ്മണി ശാര്‍ങ്ങക്കാവ് ദേവീക്ഷേത്രത്തില്‍ എല്ലാ മാസവും മുടങ്ങാതെ ദര്‍ശനം നടത്തുന്ന മായയ്‌ക്ക് ദേവിയുടെ അനുഗ്രഹം ഒപ്പമുണ്ടെന്ന വിശ്വാസമാണുള്ളത്. വിഘ്‌നേശ്വര ഭക്തയായ മായ വീടിനുള്ളിലുള്ള ഭഗവത് രൂപങ്ങളെല്ലാം സ്വയം പെയിന്റു ചെയ്തും മറ്റും ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. കൈ സ്വാധീനമില്ലാത്തതിനാല്‍ വായില്‍ ബ്രഷ് കടിച്ച് പിടിച്ചാണ് പെയിന്റിംഗ്.

സ്വാമി സത്യാനന്ദ സരസ്വതിയെയും ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിനെയും നേരിട്ട് കാണണമെന്നുള്ള ആഗ്രഹം മാത്രമാണ് സാധിക്കാതെ പോയത്. മായയുടെ ആഗ്രഹം അറിഞ്ഞ് സത്യാനന്ദ സരസ്വതി ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറെ നേരില്‍ കാണണമെന്നും സംസാരിക്കണമെന്നുമുള്ള മായയുടെ ആഗ്രഹം അറിഞ്ഞ് മാവേലിക്കരയില്‍ നടന്ന ഹിന്ദുഐക്യവേദി പഠന ശിബിരത്തിലെത്തിയ ടീച്ചര്‍ മായയെ വീട്ടിലെത്തി കണ്ടു. ജീവിതത്തില്‍ ഏറ്റവും വലിയ ആഗ്രഹം ഇനിയെന്താണെന്നുള്ള ചോദ്യത്തിന് ആലോചിക്കാതെ തന്നെ മായ മറുപടി തന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയാകുവാന്‍ പോകുന്ന നരേന്ദ്രമോദിയെ നേരിട്ട് കാണണം, ഒന്നു സംസാരിക്കണം. ശിവഗിരി മഠത്തില്‍ എത്തിയപ്പോള്‍ പോകാന്‍ നിശ്ചയിച്ചതാണ്. എന്നാല്‍ ആ സമയത്ത് പനി ബാധിച്ച് ആശുപത്രിയിലായിരുന്നു. ഏറ്റവും വലിയ സന്തോഷം നല്‍കുന്നത് സംഘപ്രവര്‍ത്തകര്‍ വീട്ടില്‍ വരുമ്പോഴാണെന്ന് പറയുന്ന മായ സംഘവുമായുള്ള നീണ്ട 21 വര്‍ഷത്തെ ബന്ധം വിവരിക്കാറുണ്ട്.

കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബമായിരുന്നു മായയുടേത്. 18 വയസ്സില്‍ സഹോദരന്‍ മധു ഇടപ്പോണ്‍ ശാഖയില്‍ പോയിതുടങ്ങി. ആദ്യം എതിര്‍പ്പായിരുന്നു. പിന്നീട് അമ്മയുടെ ബന്ധുവീടായ ബുധനൂരില്‍ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന പെണ്‍കുട്ടി സേവികാസമിതിയുടെ ശാഖയില്‍ പോകുമായിരുന്നു. മായയെയും എടുത്ത് ആയിരുന്നു ആ പെണ്‍കുട്ടി പോയിരുന്നത്. അങ്ങനെ സംഘത്തെ കൂടുതല്‍ മനസ്സിലാക്കി. സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ വീട്ടില്‍ വരുമ്പോഴുള്ള സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റത്തിലൂടെ സംഘഭക്തിയില്‍ മനസ്സുറച്ചെന്ന് മായ പറയുന്നു. തന്റെ വൈകല്യങ്ങളെ സഹതാപത്തോടെ മറ്റുള്ളവര്‍ കണ്ടപ്പോള്‍ ജീവിതത്തെ നേരിടാന്‍ സംഘപ്രവര്‍ത്തകരുടെ സാമീപ്യം ധൈര്യം തന്നു. സ്‌കൂളില്‍ പോകാത്ത തന്നെ അക്ഷരം പഠിപ്പിച്ചതും പുസ്തകങ്ങള്‍ വായിക്കാന്‍ തന്നതുമെല്ലാം സംഘപ്രവര്‍ത്തകരായിരുന്നു. വായിച്ചതു കൂടുതലും സംഘപ്രസിദ്ധീകരണങ്ങള്‍. വിചാരധാര രണ്ടു തവണ വായിച്ചു. കേസരിയില്‍ വന്ന, എ.ഗോപാലകൃഷ്ണന്റെ കണ്ണൂരിന്റെ കണ്ണുനീര്‍ എന്ന ലേഖനമാണ് ഏറ്റവും അധികം മനസ്സിനെ സ്വാധീനിച്ചതെന്ന് മായ പറയുന്നു.

ബാലഗോകുലത്തിന്റെ സംസ്ഥാന ചുമതലയിലിരിക്കെ ഇടപ്പോണിലെത്തിയപ്പോള്‍ പരിചയപ്പെട്ട ഇപ്പോള്‍ അഖില ഭാരതീയ സീമാജാഗരണ്‍ മഞ്ച് സഹ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ ചേട്ടന്റെ നിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ വഴിത്തിരിവായെന്നാണ് മായയുടെ പക്ഷം. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം എട്ട് വര്‍ഷം വീടിനുള്ളില്‍ മായ ബാലഗോകുലം ക്ലാസുകള്‍ നടത്തി. അമ്മയുടെ മരണത്തിനു ശേഷം എല്ലാ കാര്യങ്ങളിലും ഗോപാലകൃഷ്ണന്‍ ചേട്ടന്റെ അഭിപ്രായം സ്വീകരിക്കുമെന്നും മായ പറഞ്ഞു. തന്റെ ജീവിതത്തില്‍ വഴികാട്ടിയായത് മുതിര്‍ന്ന സംഘപ്രവര്‍ത്തകരാണെന്നും അതില്‍ കെ.കൃഷ്ണന്‍കുട്ടി, ജന്മഭൂമി മുന്‍ ജനറല്‍ മാനേജര്‍ എം.ശിവദാസ്, വിഭാഗ് പ്രചാരകായിരുന്ന ഹരിപ്രസാദ്, ജില്ലാ സേവാ പ്രമുഖ് കെ.ബാബു, തുറവൂര്‍ മാധവ ബാലികാസദനത്തിലുള്ള പൊന്നമ്മ, സേവാഭാരതി പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം തന്റെ ജീവിതയാത്രയില്‍ മറക്കാനാകാത്ത വ്യക്തിത്വങ്ങളാണെന്ന് മായ പറഞ്ഞു. സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കളുമായെല്ലാം മായയ്‌ക്ക് അടുത്ത പരിചയമുണ്ട്. ഭാവി ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിനും മായ ഉടന്‍ മറുപടി തന്നു. കുറച്ച് കടം കൂടിയുണ്ട് അത് വീട്ടണം. തന്റെ വീട് അവശരായവര്‍ക്കുള്ള സഹായകേന്ദ്രമായി മാറണം. ഇതോടൊപ്പം സംഘ ആശയം പ്രചരിപ്പിക്കാന്‍ കിട്ടുന്ന വേദികളില്‍ അത് പങ്ക് വയ്‌ക്കണം. അതിനായുള്ള തയ്യാറെടുപ്പിലാണ് മായ.

ജന്മഭൂമി ഉള്‍പ്പെടെ ദിവസവും അഞ്ച് ദിനപത്രങ്ങളും കേസരിയും ഹിന്ദുവിശ്വയും വായിയ്‌ക്കുകയും ടിവിയില്‍ വാര്‍ത്തകള്‍ കേള്‍ക്കുകയും ചെയ്യുന്ന മായയ്‌ക്ക് ആനുകാലികമായ എല്ലാ സംഭവങ്ങളെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ട്. എന്നാല്‍, കെ.ജി.മാരാരെ ആരാധിക്കുന്ന മായയ്‌ക്ക് ഇപ്പോഴുള്ള രാഷ്‌ട്രീയത്തോടു താല്‍പര്യമില്ല. കടം വീട്ടിയതിനുശേഷം കട വിപുലീകരിച്ച് ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്നുള്ള മായയുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ സേവാഭാരതിയുടെ  പ്രവര്‍ത്തകര്‍ ഒപ്പമുണ്ട്.

മായയുടെ ഫോണ്‍ നമ്പര്‍:

0477 2374466, 8547991316

പി.എന്‍. സതീഷ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.