വൈക്കം: ശബരിമല തീര്ഥടനത്തോടനുന്ധിച്ചു വടക്കേനടയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് അയ്യപ്പഭക്തന്മാരോട് ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതായി പരാതി. വിലനിലവാരപട്ടിക കാണത്തക്കരീതില് വെയ്ക്കാത്ത ഹോട്ടല്‍ജീവനക്കാര്‍ അയ്യപ്പഭക്തരോട് അപമര്യദയായി പെരുമാറുന്നതായും പരാതിയുണ്ട്. ഭക്ഷണ പദാര്‍ത്ഥത്തിന്റെ അളവില്‍ കുറവാണ് നല്‍കുന്നത്.
പരാതി വ്യാപകമായതോടെ വൈക്കം മഹാദേവക്ഷേത്രത്തിലെ അത്താഴക്കഞ്ഞി വിതരണകമ്മറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ നടത്തുന്ന അത്താഴകഞ്ഞിയില് മുഴുവന്‍ അയ്യപ്പന്മാരെയും പങ്കെടുപ്പിക്കുവാന്‍ കമ്മറ്റി തീരുമാനിച്ചു. ക്ഷേത്രത്തില്‍ എത്തുന്ന അയ്യപ്പന്ന്മാരെ ക്ഷണിക്കുവാന്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടിലും മറ്റും കമ്മറ്റി അംഗങ്ങളെ ചുമതലപ്പെടുത്തിയതായി അത്താഴക്കഞ്ഞി വിതരണ കമ്മറ്റി പ്രസിഡന്റ്് ഷാജി വെല്ലൂത്തറ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: