Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

താമര മുതല്‍ ഉണ്ണിക്കണ്ണന്‍ വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2013, 05:37 pm IST
in Varadyam

താമരപ്പൂതൊട്ട്‌ ഉണ്ണിക്കണ്ണന്‍വരെയുള്ള അറുപതാണ്ടത്തെ വരജീവിതംകൊണ്ട്‌ സി.എന്‍.കരുണാകരന്‍ മലയാളിക്ക്‌ തന്നുപോയത്‌ ചിത്രകലയില്‍ ആഗോള മുദ്രയുള്ള വര്‍ണ വിസ്മയം. വരയില്‍ തമ്പുരാനും ജീവിതത്തില്‍ കരുണാമയനുമായ കൂട്ടുകാരുടെ ‘സി എന്‍’ തനി ഭാരതീയനായിരുന്നു, ചിന്തയിലും കര്‍മത്തിലും.

കരുണാകരനിലെ ചിത്രകാരനെ പ്രചോദിപ്പിക്കാന്‍ കണ്‍മുന്നിലൊരു താമരപ്പൂവ്‌. അന്ന്‌ നന്നേ ചെറുപ്പം. ഗ്രാമക്കുളത്തിലെ താമരപ്പൂവിനെ മുട്ടോളം വെള്ളത്തിലിറങ്ങി കൈയിലുണ്ടായിരുന്ന കടലാസില്‍ പകര്‍ത്തിയെടുത്തു. കോഴിക്കോട്ടുനിന്നും ഇറങ്ങിയിരുന്ന ചന്ദ്രിക ആഴ്ചപ്പതിപ്പിലേക്ക്‌ ചിത്രം അയച്ചു. രണ്ടാഴ്ചകഴിഞ്ഞ്‌ ചന്ദ്രിക പുറത്തിറങ്ങിയത്‌ കരുണാകരന്റെ താമരപ്പൂ മുഖചിത്രവുമായി. ബ്രഹ്മകുളത്ത്‌ സര്‍ക്കാര്‍ എലിമെന്ററി സ്കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന കരുണാകരന്റെ ചിത്രകലാജീവിതം അങ്ങനെ തുടങ്ങുകയായി.

മരിക്കുന്നതിനു ഒരാഴ്ച മുന്‍പാണ്‌ കരുണാകരന്‍ അവസാന ചിത്രം വരച്ചത്‌. മുട്ടിലിഴയുന്ന ഉണ്ണികൃഷ്ണന്റെ മനോഹരമായ രേഖാചിത്രം. ഒപ്പം കൃഷ്ണഗാഥ എന്ന ശീര്‍ഷകവും. കൊച്ചിയിലെ ബുക്കര്‍മാന്‍ പ്രസിദ്ധീകരിക്കുന്ന ചെറുശ്ശേരിയുടെ കൃഷ്ണഗാഥയ്‌ക്കുള്ള മുഖചിത്രമായിരുന്നു അത്‌. ജീവിതത്തിലുടനീളം ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള സിഎന്‍ കൃഷ്ണഭക്തനായ ഒരു കമ്മ്യൂണിസ്റ്റെന്നാണ്‌ സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്‌. ഭാരതത്തിന്റെ ദേശീയ പുഷ്പമായ താമരപ്പൂവിന്റെ രേഖാചിത്രത്തില്‍ തുടങ്ങി ഉണ്ണിക്കണ്ണന്റെ മോഹനരൂപത്തില്‍ വര അവസാനിപ്പിച്ചത്‌ യാദൃച്ഛികമാണെന്ന്‌ കരുതാന്‍ വയ്യ. അത്‌ ഈ കലാകാരന്റെ ജന്മനിയോഗമായിരുവെന്നാണ്‌ വിശ്വസിക്കേണ്ടത്‌. താമരപ്പൂവിന്റെ പെന്‍സില്‍ ഡ്രോയിങ്ങിനും ഉണ്ണിക്കണ്ണന്റെ രേഖാചിത്രത്തിനുമിടയില്‍ സിഎന്‍ വരച്ചത്‌ ആയിരത്തിലധികം ചിത്രങ്ങള്‍. അവയിലോരോന്നിലുമുണ്ട്‌ ഈ ചിത്രകാരന്റെ തന്മ. സമാനതയില്ലാത്ത ഈ വരപ്രഭു ഭാരതീയ ചിത്രകലയ്‌ക്ക്‌ നല്‍കിയ അതുല്യ സംഭാവന.

ചിത്രകലയില്‍ തനി ഭാരതീയനായിരുന്നു കരുണാകരന്‍. ഓരോ വരയിലും വര്‍ണത്തിലുമുണ്ട്‌ ഈ വേറിട്ട രീതി. പാശ്ചാത്യ ചിത്രരചനാ സങ്കേതത്തേയും നിറവിന്യാസത്തേയും പാടേ നിരാകരിച്ചുകൊണ്ട്‌ ഭാരതീയ പാരമ്പര്യ ചിത്രരചനാ സമ്പ്രദായത്തില്‍ നിന്നും ഊര്‍ജം സ്വീകരിച്ച്‌ സ്വന്തമൊരു ചിത്ര രചനാ സരണിയുണ്ടാക്കിയ ആധുനിക ചിത്രകാരനെന്ന നിലയിലാകും കരുണാകരനെ ചരിത്രം അടയാളപ്പെടുത്തുക.

ചിത്രമെഴുത്തിലും മ്യൂറലുകളുടെ രചനയിലുമെല്ലാം കാണുന്ന നിറങ്ങളും രേഖകളും കരുണാകര വ്യക്തിത്വം നിറഞ്ഞതാണ്‌. രചനകളില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യര്‍ക്കുമുണ്ട്‌ പ്രത്യേകതകള്‍. പൗരാണിക ഗോത്രവര്‍ഗ സ്മൃതികളുണര്‍ത്തുന്നവരാണ്‌ ഈ മനുഷ്യര്‍. സ്ത്രീയെ അമ്മ ദൈവമായും ദേവതയായും ദര്‍ശിക്കുന്ന പ്രാക്തന അനുഷ്ഠാനമായി മാറുന്നുണ്ട്‌ കരുണാകരന്റെ രചനകള്‍.

എന്നും അദൃശ്യനായൊരു സ്ഥപതിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു ഈ ചിത്രകാരന്റെയുളളില്‍. അതുകൊണ്ടുതന്നെ ത്രിമാനങ്ങള്‍ക്കുപകരം ദ്വിമാന സ്വഭാവമുള്ളതായി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. റിയലിസത്തെ നിരാകരിക്കുന്നവയാണ്‌ സിഎന്‍ ചിത്രങ്ങള്‍. പെയിന്റിങ്ങുകളിലും പ്രകൃതി ദൃശ്യങ്ങളിലും ഇത്തരം നിരാസം തന്നെ. ചിത്രകലയില്‍ പുതുപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു കരുണാകരന്‌. അതില്‍ പഴമയും സമകാലികമൊന്നും നോക്കിയില്ല. തനിക്ക്‌ മുന്‍പേ ശില്‍പ്പങ്ങളും ചിത്രങ്ങളും തീര്‍ത്ത തികച്ചും ഭാരതീയരായ ചിത്രകാരന്മാരും സ്ഥപതികളുമായിരുന്നവരില്‍നിന്ന്‌ സ്വാംശീകരിച്ച അറിവുകളുടെയും അനുഭവങ്ങളുടെയും ആധുനിക ആഖ്യാനങ്ങളാണ്‌ കരുണാകരന്റെ ചിത്രങ്ങളും മ്യൂറലുകളും.

സി.എന്‍.കരുണാകരന്റെ ചിത്രങ്ങളുമായി ഇടപഴകിയവര്‍ക്ക്‌ ഏതു ചിത്രക്കൂട്ടങ്ങള്‍ക്കിടക്കും അദ്ദേഹത്തിന്റെ രചനകളെ തിരിച്ചറിയാം. സിഎന്‍ എന്ന രണ്ടക്ഷര മേല്‍വിലാസം കേരളത്തിന്റെ മാത്രമല്ല ഭാരതീയ ചിത്രകലയില്‍ തന്നെ പ്രതിഭാ ചിഹ്നമാവുകയാണ്‌.

ഇന്ത്യയ്‌ക്കകത്തും പുറത്തും സിഎന്‍ നടത്തിയ നിരവധി പ്രദര്‍ശനങ്ങള്‍ ഭാരതത്തിന്റെ കലാപാരമ്പര്യത്തിന്റെ ഖ്യാതിയും പ്രചാരണവുമായിരുന്നു. ചിത്രകലയില്‍ സിഎന്‍ എന്ന സ്വന്തം ശൈലി തീര്‍ത്ത ഈ ചിത്രമെഴുത്തുകാരന്‍ നമ്മുടെ ആധുനികകോത്തര ചിത്രകാരന്മാരില്‍ മികവിന്റെ വ്യത്യസ്തനാണ്‌. വരകളിലും വര്‍ണങ്ങളിലും മാത്രമല്ല ജീവിതത്തിലും ലാളിത്യവും സത്യസന്ധതയും കൊണ്ടും വ്യത്യസ്തന്‍. വര്‍ണപ്രപഞ്ചം കൊണ്ട്‌ ലോകത്തെ വിസ്മയിപ്പിക്കുമ്പോഴും അനാര്‍ഭാട നിഷ്ക്കളങ്കതയില്‍ വലിയവനായിരുന്നു കരുണാകരന്‍. ചിത്രകാരന്റെ തലക്കനവും പൊങ്ങച്ചവുമില്ലാതെ സര്‍വസാധാരണക്കാരനായി നടന്നു. അതുകൊണ്ടാണ്‌ ചങ്ങാത്തത്തിന്റെ മറുപേരായി സിഎന്‍ എന്ന്‌ ഒന്നു പരിചയപ്പെട്ടവരില്‍പ്പോലും പറിച്ചെടുക്കാനാവാതെ ഒട്ടിച്ചേര്‍ന്നതും.

സി.ടി. തങ്കച്ചന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.