മലപ്പുറം: ധനവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്യാടന് മുഹമ്മദ്. ധനക്കമ്മി കുറയ്ക്കുന്നതില്‍ ധനവകുപ്പ് പരാജയപ്പെട്ടുവെന്ന് ആര്യാടന് പറഞ്ഞു. ധനക്കമ്മി കുറയ്ക്കാന്‍ കഴിയാത്തതിന് കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ആര്യാടന് കൂട്ടിച്ചേര്‍ത്തു.
2010-11ല്‍ 3,000 കോടി ആയിരുന്ന ധനക്കമ്മി 2011-12ല്‍ 8,000 കോടിയായി ഉയര്‍ന്നു. പടിപടിയായി കുറഞ്ഞ് വരേണ്ടതിന് പകരം ധനക്കമ്മി കൂടിവരികയാണ്. സംസ്ഥാനത്ത് ബജറ്റിന് പുറമേ കൂടുതല്‍ ചെലവുകള്‍ ഉണ്ടാകുന്നു. ചെലവ് നിയന്ത്രിക്കാന്‍ സംസ്ഥാനം തയ്യാറാകണം. നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ബജറ്റിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ ധനകാര്യ മനേജ്മെന്റ് വേണമെന്നും മാണിയെ പേരെടുത്ത് പറയാതെ അര്യാടന് വിമര്‍ശിച്ചു.
ഇതിനു മുമ്പും ധനവകുപ്പിനെതിരെ ആര്യാടന് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ സാമ്പത്തിക നില പരുങ്ങലിലാണെന്നും പ്രതിസന്ധിയുടെ കാര്യം മറച്ചുവെച്ചാണ് ചിലര്‍ സംസാരിക്കുന്നതെന്നും അര്യാടന് പറഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. വാണിജ്യനികുതി വരുമാനത്തിലുണ്ടായ ഇടിവാണ് വന്‍ ഇടിവാണ് പ്രശ്നങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: